ആറ് പേർക്ക് മരണം നുള്ളിയെടുത്ത് നൽകിയ ജോളി പുറത്തിറങ്ങുമോ ? 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെങ്കില്‍ അന്വേഷണസംഘം 60 ദിവസത്തിനുള്ളില്‍ എല്ലാജോലികളും പൂര്‍ത്തിയാക്കി കുറ്റപത്രം തയാറാക്കണം.. ജോളിക്കെതിരായ കുറ്റപത്രം ഈ കാലളവിനുള്ളില്‍ സമര്‍പ്പിക്കുകയെന്നത് ശ്രമകരമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്...

ഇപ്പോൾ കേരളത്തിൽ ഉയരുന്ന ചോദ്യം ജോളിക്ക് ജാമ്യം ലഭിക്കുമോ എന്നാണ് . ആറ് കൊലപാതകങ്ങൾ ചെയ്തിട്ടും ജോളിക്ക് നിഷ്പ്രയാസം ജാമ്യം ലഭിക്കുന്നത് ആർക്കും വിശ്വസിക്കാൻ പറ്റുന്നതല്ല . എന്നാൽ ജോളിക്കെതിരായ കുറ്റപത്രം ഈ കാലളവിനുള്ളില്‍ സമര്‍പ്പിക്കുകയെന്നത് ഈ ശ്രമകരമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാൽ ഒരു കേസിൽ കുറ്റപത്രം വൈകിയാലും മറ്റ് അഞ്ചു കൊലപാതക കേസുകളിൽകൂടി പ്രതിയായതിനാൽ ജോളിക്ക് ജാമ്യം ലഭിക്കാൻ സാധ്യതയില്ലെന്നും നിയമവൃത്തങ്ങൾ പറയുന്നു.
2011 ല്‍ കോടഞ്ചേരി പോലീസ് രജിസ്ട്രര്‍ ചെയ്ത റോയ് തോമസ് കൊലപാതക കേസിലാണ് ആദ്യം കുറ്റപത്രം സമര്‍പ്പിക്കുക.വഴിവിട്ട ജീവിതത്തിനും, സ്വത്ത് കൈക്കലാക്കുന്നതിനും വേണ്ടിയാണ് ഒന്നാം പ്രതി ജോളി ഭര്‍ത്തായിരുന്ന റോയ് തോമസിനെ കൊലപ്പെടുത്തിയതെന്നാണ് ഡി.വൈ.എസ്.പി ആര്.ഹരിദാസ് തയ്യാറാക്കുന്ന കുറ്റപത്രത്തിലുണ്ടാവുക.
വഴിവിട്ട ജീവിതം സംബന്ധിച്ച നിരവധി മൊഴികളും, യാത്ര ചെയ്തതിന്റെ രേഖകളും, ഫോണ്‍ സംഭാഷണമടക്കമുള്ള തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. വ്യാജ വില്പത്രം തയ്യാറാക്കി സ്വത്ത് തട്ടിയെടുത്തത് ചൂണ്ടികാട്ടി സ്വത്തുസമ്പാദന ലക്ഷ്യം തെളിയിക്കാനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
റോയ് തോമസ് സയനൈഡ് ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടും അന്വേഷണ സംഘത്തിന്റെ കയ്യിലുണ്ട്. ജോളി വീട്ടില്‍ നിന്ന് സയനൈഡ് എടുത്ത് നല്കിയതിനാല് വിഷം നല്‍കിയത് ജോളി തന്നെയാണെന്ന് എളുപ്പത്തില്‍ തെളിയിക്കാന്‍ കഴിയുമെന്നും പ്രോസിക്യൂഷന് കരുതുന്നു. കൊലപാതകം നടന്ന് എട്ട് വര്‍ഷം കഴിഞ്ഞ് പ്രതികളിലേക്ക് എത്തിയ കേസായതിനാല്‍ വളരെ സൂക്ഷ്മമായാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികള്‍ കൈകാര്യം ചെയ്യുന്നത്
90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെങ്കില്‍ അന്വേഷണസംഘം 60 ദിവസത്തിനുള്ളില്‍ എല്ലാജോലികളും പൂര്‍ത്തിയാക്കി കുറ്റപത്രം തയാറാക്കണം. തുടര്‍ന്ന് ഇത് വിദഗ്ധ ഉപദേശത്തിനായി എസ്പി, ഐജി, എഡിജിപി, ഡിജിപി തലത്തില്‍ പരിശോധിക്കണം. ഇത് ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തണം. ഓരോ വിഭാഗവും പരിശോധിക്കുമ്പോള്‍ കൂട്ടിച്ചേര്ക്കണ്ടതായുള്ളതും ഒഴിവാക്കേണ്ടതായുള്ളതുമായ കാര്യങ്ങള്‍ അന്വേഷണസംഘത്തിന് റിപ്പോര്‍ട്ടായി നല്‍കും.
ഇതുപ്രകാരം വീണ്ടും കുറ്റപത്രം തയാറാക്കണം. അതിനുശേഷമേ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനുള്ള അനുമതി ലഭിക്കുകയുള്ളൂ. കൂടാതെ ശാസ്ത്രീയ തെളിവുകളുടെ റിപ്പോര്‍ട്ടുകളും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട് ..ഇതിനായി ഫോറന്‍സിക് പരിശോധന ഫലങ്ങളും ലഭിക്കേണ്ടതായുണ്ട്
പരിശോധനാഫലം ലഭിച്ചശേഷം അത് കുറ്റപത്രത്തില്‍ എഴുതിച്ചേര്‍ക്കുകയും വേണം. കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കുന്ന രേഖകളും തെളിവുകളും മറ്റും പരിശോധിക്കാനും രേഖപ്പെടുത്താനും കോടതിക്കും സമയം ആവശ്യമാണ്. അതിനാല്‍ 90 ദിവസത്തിന് മുമ്പേ തന്നെ സമര്‍പ്പിക്കണമെന്നാണ് കീഴ്വഴക്കം .
17 വര്‍ഷം മുമ്പുള്ള കേസായതിനാല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനും മൊഴികള്‍ രേഖപ്പെടുത്തുന്നതിനുമെല്ലാം കാലതാമസം നേരിടുന്നുണ്ട്. പഴയ തെളിവുകൾ കണ്ടെത്തുക അത്ര എളുപ്പമല്ല , സാക്ഷിമൊഴികൾ കൃത്യമായി കൂട്ടിയോജിപ്പിക്കുകയെന്നതും സങ്കീർമമായ പ്രക്രിയയാണ്. 17 വർഷത്തിനിടെ നടന്ന കൊലപാതകങ്ങളുടെ കൃത്യമായ തെളിവുകൾ സമാഹരിക്കുകയെന്നത് സമുദ്രത്തിൽ തെരയുന്നതിന് തുല്യമാണെന്ന് അന്വേഷണസംഘം പറയുന്നു.
സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം കുറ്റംതെളിയിക്കാന്‍ കഴിയില്ല. അതിനാല്‍ ശാസ്ത്രീയ തെളിവുകളും മൊഴികളും നിര്‍ണായകമാണ്. പ്രതികള്‍ക്കു പുറമേ ആരുടെയെല്ലാം മൊഴികള്‍ രേഖപ്പെടുത്തണമെന്നത് തന്നെ നിര്‍ണായകമാണ്. റോയ്തോമസ് കേസില്‍ 20 ഓളം പേരുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ മറ്റാരുടേയെങ്കിലും വിട്ടുപോയിട്ടുണ്ടോയെന്ന് അന്വേഷിക്കണം. രേഖപ്പെടുത്തിയ മൊഴികളെല്ലാം വിശദമായി പഠിച്ച ശേഷമേ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താനാവൂ.
കൂടാതെ കോള്‍ ഡീറ്റെയില്‍ റിപ്പോര്‍ട്ട് (സിഡിആര്‍), ഇവ കോടതിയില്‍ വിശദീകരിക്കാന്‍ മൊബൈല്‍ കമ്പനി സര്‍വീസ് പ്രൊവൈര്ഡമാരുടെ മൊഴികള്‍ എന്നിവയും ആവശ്യമാണ്. ഇത് ശേഖരിക്കുന്നതിനും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുന്നതിനും മാസങ്ങളോളം വേണ്ടിവരും. ഈ സാഹചര്യം നിലനില്‍ക്കെയാണ് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുക സങ്കീര്‍ണമാകുന്നത്.
അതേസമയം അഞ്ചു കൊലപാതക കേസുകള്‍ തന്നെ പ്രതികള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസുകളെല്ലാം നിലനില്‍ക്കെ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിക്കില്ല. ഓരോ കേസുകളിലും വ്യത്യസ്ത കാലയളവിലാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്.
അതിനാല്‍ അവസാന കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയതിന് 90 ദിവസം കഴിഞ്ഞ ശേഷമേ ജാമ്യം അനുവദിക്കുകയുള്ളൂവെന്നാണ് വിവരം. ഇതേതുടര്‍ന്ന് ഓരോ കേസിലും അറസ്റ്റ് പരമാവധി വൈകി രേഖപ്പെടുത്തുകയെന്ന തന്ത്രമാവും പോലീസ് സ്വീകരിക്കുക
അതേ സമയം പ്രതി മാത്യുവിന്റെ ജാമ്യാപേക്ഷ താമരശേരി കോടതി തള്ളി. ജോളിക്ക് സയനൈഡ് എത്തിച്ചു നല്കിയ കുറ്റത്തിനാണ് മാത്യുവിനെ അറസ്റ്റ് ചെയ്യുന്നത്. ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ ഒന്നര വയസുകാരി ആല്‍ഫൈന്റെ ദുരൂഹ മരണത്തില്‍ ആണ് മാത്യു പോലീസ് കസ്റ്റഡിയിലായത് . ഈ കേസിൽ കൊടുത്ത ജാമ്യാപേക്ഷയാണ് താമരശേരി കോടതി തള്ളിയത്
https://www.facebook.com/Malayalivartha


























