കോളേജ് റീ യൂണിയനിൽ കണ്ടുമുട്ടിയ സുനിത ബീബിയും പ്രേം കുമാറും 96'സിനിമ ജീവിതത്തിലും യാഥാർഥ്യമാക്കാൻ ശ്രമിച്ചു; നഴ്‌സിങ്ങ് സൂപ്രണ്ടായ സുനിത ജീവിതത്തിലേക്ക് വന്നതോടെ വിദ്യയെ എങ്ങനെ എങ്കിലും ഒഴിവാക്കാന്‍ പ്രേം കുമാര്‍ തക്കം പാര്‍ത്തിരുന്നു...
ഉദയംപേരൂർ സ്വദേശിയായ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ വിദ്യയുടെ ഭര്‍ത്താവ് പ്രേം കുമാറും, സുനിത ബീബിയും സഹപാഠികൾ. '96'സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് അടുത്തിടെ കോളേജ് റീ യൂണിയന്‍ സംഘടിപ്പിച്ചിരുന്നു. ഇവിടെ വെച്ച് കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. നഴ്‌സിങ്ങ് സൂപ്രണ്ടായ സുനിത ജീവിതത്തിലേക്ക് വന്നതോടെ വിദ്യയെ എങ്ങനെ എങ്കിലും ഒഴിവാക്കാന്‍ പ്രേം കുമാര്‍ തക്കം പാര്‍ത്തിരുന്നു. ഇതിന് മുമ്പ് വാഹനാപകടത്തിൽ വിദ്യയ്ക്ക് പരിക്കേറ്റിരുന്നു. അന്ന് കഴുത്തിന് പരിക്കേറ്റ വിദ്യയ്ക്ക് ആയൂര്‍വേദ ചികിത്സയിലൂടെ കഴുത്തിനേറ്റ പരിക്ക് സുഖപ്പെടുത്താമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രേം കുമാര്‍ ഭാര്യയെ തിരുവനന്തപുരത്ത് എത്തിച്ചത്.
പേയാട് ഗ്രേസ് എന്ന് പേരുള്ള വില്ല സുനിത നേരത്തെ വാടകയ്ക്ക് എടുത്തിരുന്നു. ഇവിടെ വെച്ചാണ് ഇരുവരും ചേര്‍ന്ന് വിദ്യയെ കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം വാഹനത്തില്‍ കയറ്റി തിരുനെല്‍വേലിയില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. വിദ്യയെ കൊലപ്പെടുത്തിയ ശേഷം കാണാതായതായി ഭര്‍ത്താവ് പ്രേംകുമാര്‍ പരാതി നല്‍കുകയും ചെയ്തു. പോലീസ് വിദ്യയ്ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിനിടെ ഇരുവരും തൃപ്പൂണിത്തുറയ്ക്കടുത്ത് വാടകയ്ക്ക് വീടെടുത്ത് താമസവും ആരംഭിച്ചു.
കഴിഞ്ഞ സെപ്റ്റംബർ 20നാണ് വീട്ടിൽ നിന്ന് വിദ്യയെ കാണാതായത്. ഭർത്താവ് പ്രേം കുമാറിന്റെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഇല്ലാതിരുന്നതിനാൽ പാതിവഴിയിൽ നിൽക്കുകയായിരുന്നു. പക്ഷെ വിദ്യയുടെ തിരോധാനം കൊലപാതകമാണെന്ന് കണ്ടെത്താൻ സഹായകമായത് പ്രേംകുമാറിന്റെ പെരുമാറ്റത്തിലുണ്ടായ മാറ്റമാണ്. കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയ പൊലീസിന് വിദ്യയുടെ ഫോണ്‍ ലൊക്കേഷന്‍ ബിഹാറിലാണ് ട്രേസ് ചെയ്തത്.
നാടുവിട്ടതാണെന്ന് കരുതി പൊലീസ് എകദേശം കേസന്വേഷണം അവസാനിപ്പിച്ച മട്ടായിരുന്നു. വിദ്യയുടെ ഒരു മകള്‍ പഠിക്കുന്നത് ഗോവയിലാണ്. മകളുടെ അടുത്തേക്ക് പോയതാവാം എന്നും ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു. എന്നാല്‍ മകളുടെ അടുത്തും വിദ്യ എത്തിയിരുന്നില്ല. പൊലീസിനെ വഴിതെറ്റിക്കാനുള്ള നീക്കമായിരുന്നെന്ന് ബോധ്യമായി. അതിനിടെ പരാതിക്കാരനെ പറ്റി ഒരു വിവരവും ഇല്ലാതായി. പരാതിക്കാരനെ പൊലീസ് അന്വേഷിച്ചപ്പോള്‍ ഉദയംപേരൂരില്‍ നിന്ന് താമസം മാറ്റിയതായി പൊലീസിന് അറിയാന്‍ കഴിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഇരുവരെയും തിരുവനന്തപുരത്തുവെച്ചാണ് പൊലീസ് പിടികൂടിയത്.
https://www.facebook.com/Malayalivartha