മുൻ എം.എൽ.എ വി. ബലറാം അന്തരിച്ചു...ഏറെ നാളായി ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ വി. ബലറാം (72) അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വടക്കാഞ്ചേരി മണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് 10ാം നിയമസഭയിൽ വി. ബലറാം എത്തിയത്. 11ാം നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, കെ. മുരളീധരന് മത്സരിക്കാനായി എം.എൽ.എ സ്ഥാനം 2004 ഫെബ്രുവരി 20ന് രാജിവെച്ചു. കെ. കരുണാകരൻ കോൺഗ്രസുമായി തെറ്റി ഡിഐസി രൂപവത്കരിച്ചപ്പോൾ അതിനൊപ്പം പോയ നേതാക്കളിൽ ഒരാളാണ്. പിന്നീട് കരുണാകരനുമായി അകന്ന ശേഷം വീണ്ടും കോൺഗ്രസിലേക്ക് തിരിച്ചെത്തി.
എംഎൽഎ സ്ഥാനം രാജിവച്ച ശേഷം കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയെങ്കിലും ജയിക്കാനായില്ല.എ.കെ.ആന്റണി മന്ത്രിസഭയിൽ അംഗമായ കെ.മുരളീധരന് മത്സരിക്കാൻ വേണ്ടിയാണ് 2004 ൽ ബലറാം എംഎൽഎ സ്ഥാനം രാജിവച്ചത്. എന്നാൽ, ഉപതിരഞ്ഞെടുപ്പിൽ കെ.മുരളീധരൻ പരാജയപ്പെട്ടു
നിയമസഭാ സമിതി ചെയർമാൻ (2001-2004), കൊച്ചിൻ അഗ്രികൾച്ചറൽ ബാങ്ക് പ്രസിഡന്‍റ്, കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ചെയർമാൻ, എ.ഐ.സി.സി അംഗം, തൃശൂർ ഡി.സി.സി ജനറൽ സെക്രട്ടറി, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
രാമൻ നായർ- വെല്ലൂർ ചിന്നമ്മു അമ്മ ദമ്പതികളുടെ മകനായി 1947 നവംബർ 10നാണ് ജനനം. ഭാര്യ: ഡോ. കാഞ്ചനമാല. രണ്ട് മക്കൾ . വിദേശത്തുള്ള മക്കൾ എത്തിയതിനു ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക
https://www.facebook.com/Malayalivartha