റൂൾസ് ഓഫ് ബിസിനസ് ഗവർണറുടെ വീട്ടിൽ നിന്ന് കൊണ്ടുവന്നതാണെന്ന് എകെ ബാലൻ കരുതുന്നുണ്ടോ; മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരന്
പൗരത്വ നിയമ ഭേദഗതിക്കെതിരേ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത് റൂള്‍സ് ഓഫ് ബിസിനസ് അനുസരിച്ചാണെന്നുള്ള മന്ത്രി എ.കെ. ബാലന്‍റെ വിശദീകരണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരന് രംഗത്ത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ ഹര്‍ജി നൽകിയ സംസ്ഥാന സര്‍ക്കാരിന്‍റെ നടപടി ചട്ടലംഘനമാണെന്നും അത് തിരിച്ചറിഞ്ഞാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഇടപെട്ടതെന്നും കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു. റൂൾസ് ഓഫ് ബിസിനസ് വായിച്ച് കേൾപ്പിച്ചാണ് സർക്കാരിന്‍റെ വീഴ്ച ഗവർണർ ചൂണ്ടിക്കാട്ടിയതെന്നും മന്ത്രി എകെ ബാലന് വി മരുളീധരൻ മറുപടി നൽകി. സര്‍ക്കാര്‍ നടപടിയിൽ ചട്ടലംഘനം ഇല്ലന്നായിരുന്നു നിയമ മന്ത്രി എകെ ബാലന്‍റെ വിശദീകരണം.
റൂൾസ് ഓഫ് ബിസിനസ് ഗവർണറുടെ വീട്ടിൽ നിന്ന് കൊണ്ടുവന്നതാണെന്ന് എകെ ബാലൻ കരുതുന്നുണ്ടോ എന്നാണ് വി മുരളീധരന്‍റെ ചോദ്യം. ഭരണഘടന സംരക്ഷിക്കാൻ ഗവർണർക്ക് ഉത്തരവാദിത്തമുണ്ട്. അതിൽ സർക്കാർ വീഴ്ച വരുത്തിയപ്പോഴാണ് ഗവർണർ ഇടപെട്ടത്. ഗവർണർ പറയുന്നത് അനുസരിച്ച് ഭരണഘടനാപരമായി പ്രവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും വി മുരളീധരൻ പറഞ്ഞു.
https://www.facebook.com/Malayalivartha