കൊവിഡ് 19 അനിയന്ത്രിതമാകുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയുടെ മേൽനോട്ടത്തിനായി കളക്ടർക്ക് മുകളിലായി പ്രത്യേക നിയമനം; ഗവൺമെന്റ് സെക്രട്ടറി അൽകേഷ് കുമാർ ഇന്ന് ചുമതലയേൽക്കും
കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്ന കാസർകോട് ജില്ലയിൽ കളക്ടർക്ക് മുകളിൽ പ്രത്യേക നിയമനം നടപ്പിലാക്കുന്നു. ഗവൺമെന്റ് സെക്രട്ടറി അൽകേഷ് കുമാറിനെയാണ് ജില്ലയുടെ മേൽനോട്ട ചുമതലക്കായി നിയമിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് ജില്ലയിലെത്തുന്ന അദ്ദേഹം ഉടൻ തന്നെ ചുമതലയേൽക്കും.
കർണ്ണാടക അതിർത്തി തുറക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കൊവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്നതും വലിയ ആശങ്കയുണ്ടാക്കുന്നു . ഈ സാഹചര്യത്തിലാണ് പുതിയ നിയമനം. ജില്ലയിൽ നിന്നുള്ള രോഗികൾക്ക് അവർ ഇത്ര നാളും ആശ്രയിച്ചിരുന്ന മംഗലാപുരത്തെ ആശുപത്രികളിലേക്ക് പോകാൻ സാധിക്കാത്തത് വെല്ലുവിളി ഉയർത്തുകയാണ് . ഇന്ന് മഞ്ചേശ്വരം ഉദ്യാവാറിൽ കർണാടക പൊലീസ് മംഗലാപുരത്തെ ആശുപത്രിയിലേക്ക് കടത്തിവിടാൻ വിസമ്മതിച്ചത് കാരണം കർണ്ണാടക സ്വദേശിനിയായ 75 കാരി മരമടഞ്ഞിരുന്നു.
അതേസമയം തമിഴ്‌നാട് സർക്കാർ കേരളത്തിനോട് കുറച്ചുകൂടി ഉദാരമായ സമീപനമാണ് കൈക്കൊണ്ടത്. ഇരു സംസ്ഥാനങ്ങൾക്കും ഇടയിൽ ചരക്ക് ഗതാഗതം സുഗമമാക്കാൻ ധാരണയായി. മന്ത്രി കെ കൃഷ്ണൻകുട്ടി തമിഴ്‌നാട് ഡപ്യൂട്ടി സ്പീക്കർ പൊള്ളാച്ചി ജയരാമനുമായി സംസാരിച്ചു. കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം പരിശോധിച്ച് അണുവിമുക്തമാക്കിയ ശേഷം കടത്തി വിടും എന്നാണ് തീരുമാനമായത്.
https://www.facebook.com/Malayalivartha