Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ സിന്ദൂർ' പാകിസ്ഥാന് ഉറക്കമില്ലാത്ത രാത്രി.. പുലർച്ചെ ഒരു മണിക്ക് ആസൂത്രണം ചെയ്തതിൻ്റെ കാരണങ്ങൾ..സിവിലിയൻ അപകടങ്ങൾ പൂർണ്ണമായി ഒഴിവാക്കുക..ലക്ഷ്യം ഭീകരരുടെ തലകൾ..


അയൺ ബീം 450! ഹമാസിനെയും ഹിസ്ബുള്ളയെയും ഹൂത്തികളെയും ഒറ്റയടിക്ക് ഇല്ലാതാക്കാൻ ഇസ്രായേലിന്റെ 'ലേസർ' തയ്യാർ.. പുത്തൻ പ്രതിരോധ സംവിധാനവുമായി ഇസ്രായേൽ..


കുസാറ്റിൽ പെൺകുട്ടികളെ കർട്ടനിട്ട് മറച്ച് പരിപാടി ; ഇത് അഫ്ഘാനിസ്ഥാനിലല്ല , നമ്പർ വൺ കേരളത്തിലാണ് എന്ന് ടി. പി സെൻകുമാർ; ശബരിമല യുവതി പ്രവേശന നവോത്ഥാന മതിലിൽ പങ്കെടുത്തവരാകുമെന്ന് സോഷ്യൽ മീഡിയ


ഓൺലൈനിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള അശ്ലീലസാഹിത്യവും പ്രണയവും തടയാൻ വടക്ക് , കിഴക്കൻ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഇന്റർനെറ്റ് വിച്ഛേദിച്ചു


ഹമാസ് ഭരണത്തിന് ബദൽ തേടുന്ന ഗാസക്കാർക്ക് ഖാൻ യൂനിസിൽ സ്ഥലം ഒരുക്കാൻ സായുധ സംഘം തയ്യാർ എന്ന് അവകാശവാദം ; ഇസ്രായേലുമായി ഏകോപനം ഉണ്ടെന്ന് തുറന്നു സമ്മതിച്ച് നേതാവ് ; സ്വയം പ്രതിരോധിക്കാൻ ആയുധങ്ങളുണ്ടെന്നും വെളിപ്പെടുത്തൽ

ബാര്‍ക്കോഴ ആരോപണത്തിന് പിന്നില്‍ ജോര്‍ജെന്ന് മാണിക്ക് വ്യക്തമായ തെളിവുകിട്ടി; ഒറ്റുകാരനെ അറിയാന്‍ മാണി വൈകിയോ

28 MARCH 2015 04:41 PM IST
മലയാളി വാര്‍ത്ത.

ഒടുവില്‍ എല്ലാത്തിന്റെയും പിന്നില്‍ നിന്ന് കളിച്ചത് ജോര്‍ജ്ജാണെന്ന് വ്യക്തമായ തെളിവു കിട്ടിയതോടെയാണ് പി.സി. ജോര്‍ജിനെതിരെ മാണി നിലപാട് കടുപ്പിച്ചത്. മാണി ജോര്‍ജ്ജിനെതിരെ നീങ്ങിയത് പഴുതുകള്‍ എല്ലാം അടച്ച്. ബാര്‍ക്കോഴ ആരോപണത്തിന് പിന്നില്‍ ജോര്‍ജാണെന്ന് വ്യക്തമായ തെളിവ് മാണിയുടെ പക്കല്‍ ലഭിച്ചിട്ടുണ്ടെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തു. ഇതേത്തുടര്‍ന്നാണ് അദ്ദേഹം വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചത്. ജോര്‍ജിനെ രാഷ്ട്രീയമായി ഇല്ലാതാക്കുമെന്ന നിലപാടിലാണ് മാണി. അതിനുവേണ്ട നീക്കമാണ് അദ്ദേഹം നടത്തുന്നതും.
ബജറ്റ് അവതരിപ്പിക്കുകയും നിയമസഭാസമ്മേളനം അവസാനിക്കുകയും ചെയ്തതോടെയാണ് നടപടിക്ക് പറ്റിയ സമയമാണെന്ന് മാണിക്ക് ബോധ്യപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് അടിയന്തിരമായി നിയമസഭാകക്ഷിയോഗം ചേര്‍ന്ന് ജോര്‍ജിനെതിരെ നടപടി ശിപാര്‍ശചെയ്തത്. അയാളെ യു.ഡി.എഫില്‍ നിന്നും പുറത്താക്കുകയും എം.എല്‍.എ അല്ലാതാക്കുകയും വേണമെന്ന നിലപാടും മാണി സ്വീകരിച്ചു. ഇതിന്റെ ഭാഗമായാണ് നിയമസഭാകക്ഷി വിളിച്ചുചേര്‍ത്ത് തീരുമാനമെടുത്തത്. ജോര്‍ജിന്റെ പദവിയും നിയമസഭാംഗത്വവും സംബന്ധിച്ച് അവസാനവാക്ക് നിയമസഭാകക്ഷിയാണ്. ഇതിലൂടെ കൂറുമാറ്റ നിരോധനനിയമത്തില്‍ ജോര്‍ജിനെ കുരുക്കിയിട്ടിരിക്കുകയുമാണ്. ജോര്‍ജിനെ പദവികളില്‍ നിന്നും നിഷ്‌കാസിതനാക്കുക മാത്രമല്ല, സ്വന്തം പാര്‍ട്ടിയായി സെക്യൂലര്‍ പുനരുജ്ജീവിപ്പിച്ച് യു.ഡി.എഫില്‍ തുടരാന്‍ മാണി അനുവദിക്കുകയുമില്ല.
എന്നും കൂടെ നിന്ന് ഒറ്റിക്കൊടുക്കുന്ന ജോര്‍ജ്ജ് അവസാനം താന്‍ കുഴിച്ച കുഴിയിലെന്നും പത്രം പറയുന്നു.
ബാര്‍ക്കോഴ കേസില്‍ ആരോപണമുന്നയിച്ച ബിജുരമേശിന്റെ വീട്ടില്‍ ചെന്ന് പി.സി. ജോര്‍ജ് ചര്‍ച്ചകള്‍ നടത്തുന്നതിന്റെ ദൃശ്യം മാണിയുടെ പക്കല്‍ ലഭിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ജോര്‍ജിന്റെ ഫോണില്‍ നിന്ന് ബിജുരമേശിനും അതുപോലെ മറ്റുചിലര്‍ക്കും അയച്ചിട്ടുള്ള എസ്.എം.എസ് സന്ദേശങ്ങളുടെ വിശദാംശങ്ങളും മാണിക്ക് ബന്ധപ്പെട്ട അധികാരികള്‍ നല്‍കിയിട്ടുണ്ട്. കൂടാതെ ഈ കാലയളവിലെ ജോര്‍ജിന്റെ ഫോണില്‍ നിന്നുള്ള കോള്‍വിശദാംശങ്ങളും അദ്ദേഹം ശേഖരിച്ചിട്ടുണ്ട്. ഇതിലൂടെയാണ് ബിജുരമേശുമായി ചേര്‍ന്ന് ജോര്‍ജ് ഗൂഢാലോചന നടത്തിയതായി മാണിക്ക് ബോധ്യപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി ജോര്‍ജിനെ അവഗണിക്കാനും വേണ്ട പ്രാധാന്യം നല്‍കാനും മാണി തയാറാകാത്തത്.
കഴിഞ്ഞദിവസം അനുനയ ചര്‍ച്ചയ്ക്ക്‌പോയ ലീഗ് നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടിയോട് നിങ്ങള്‍ എന്തിന് വന്നുവെന്ന ചോദ്യത്തോടെയാണ് മാണി സ്വീകരിച്ചത് തന്നെ. ബാര്‍ക്കോഴകേസില്‍ ഗൂഡാലോചന നടത്തിയത് ജോര്‍ജാണെന്ന് അദ്ദേഹത്തോട് വിശദമാക്കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ കത്തുകൊടുക്കുമ്പോള്‍ തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മാണി അറിയിക്കുകയും ചെയ്തിട്ടുണ്ട്. അന്ന് തന്നെ ജോര്‍ജ് വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയില്ലെന്നും വ്യക്തമാക്കിയിരുന്നു. തന്നെ കള്ളനും കൈക്കൂലിക്കാരനുമാക്കി പൂര്‍ണ്ണമായി നശിപ്പിക്കുകയായിരുന്നു ജോര്‍ജിന്റെ ലക്ഷ്യമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയോട് മാണി വ്യക്തമാക്കിയത്. അതുകൊണ്ട് ഒരു എം.എല്‍.എയായി തന്റെ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റായി കഴിഞ്ഞുകൊള്ളട്ടെ ഒരു പദവിയും വേണ്ട. പ്രത്യേകപാര്‍ട്ടിയായി യു.ഡി.എഫില്‍ തുടരാനും അനുവദിക്കില്ലെന്നും അറിയിച്ചു. ഇതുകൊണ്ടാണ് രാവിലെ ക്ലിഫ്ഹൗസില്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിശദീകരിച്ച ജോര്‍ജ് തനിക്ക് ഇനി മാണിയോടൊപ്പം തുടരാന്‍ കഴിയില്ലെന്നും പ്രത്യേക പാര്‍ട്ടിയായി യു.ഡി.എഫ് നില്‍ക്കാമെന്നും വ്യക്തമാക്കിയത്. നിയമസഭയിലെ അംഗത്വത്തിലുള്ള പരിമിതികൊണ്ട് ഇതിനോട് അരസമ്മതമായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാണിയുടെ അനുമതി കൂടിയേ തീരൂവെന്ന് യോഗത്തില്‍ വ്യക്തമാക്കുകയും ചെയ്തു. തുടര്‍ന്നാണ് കുഞ്ഞാലിക്കുട്ടിയോട് മാണിയെ കണ്ടേ പറ്റൂവെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയത്. അങ്ങനെയാണ് കുഞ്ഞാലിക്കുട്ടി മാണിയെ കണ്ടതും.ഇന്നത്തെ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാതെ ജോര്‍ജ് സ്വയം പുറത്തുപോയാല്‍ അദ്ദേഹത്തിന്റെ നിയമസഭാംഗത്വവും നഷ്ടപ്പെടും.
എന്നാല്‍ ഇതിലൊന്നും വഴങ്ങാന്‍ ജോര്‍ജും തയാറല്ല. തന്റെ വിശ്വസ്തനായ ടി.എസ്. ജോണിനെക്കൊണ്ട് ജോര്‍ജും ഒരു ഗൂഢാലോചന അന്വേഷണം നടത്തിയിട്ടുണ്ട്. ജോര്‍ജിന്റെ സ്ഥാനം നഷ്ടപ്പെടുന്ന മുറയ്ക്ക് അത് പുറത്തുവരും. ഇതോടെ കേരളകോണ്‍ഗ്രസിലെ നാണംകെട്ട കഥകള്‍ നാട്ടില്‍ പാട്ടാകും.കൂടാതെ, മാണിയെ മാത്രമല്ല യു.ഡി.എഫിലെ സര്‍വനേതാക്കളെയും നാണംകെടുത്തുന്നതും പ്രതിക്കൂട്ടിലാക്കുന്നതുമായി വിവരങ്ങളും തുടര്‍ന്ന് പുറത്തവരും. ഇതോടെ ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും പ്രതീക്ഷയോടെ നോക്കുന്ന അരുവിക്കരയിലും ഇത് പ്രതിഫലിക്കും. അവിടെ നിന്ന് യു.ഡി.എഫ് സര്‍ക്കാരിന്റെ ദുര്‍ദശയും തുടങ്ങും.
ജോര്‍ജിന്റെ സ്വഭാവവിശേഷവും അദ്ദേഹത്തിന്റെ പക്കലുണ്ടെന്ന് പലരും കരുതുകയും ചെയ്യുന്ന തെളിവുകളും ഭയന്ന് മിക്കവാറും യു.ഡി.എഫ് നേതാക്കള്‍ ഇദ്ദേഹത്തെ മുന്നണിക്ക് പുറത്തുവിടരുതെന്ന അഭിപ്രായക്കാരാണ്. മുന്നണിക്ക് പുറത്താകുന്ന ജോര്‍ജ് ഏത് തരത്തില്‍ പ്രതികരിക്കുമെന്ന ആശങ്കയും അവര്‍ക്കുണ്ട്. ഏതായാലും ഈസ്റ്റര്‍ കഴിയുന്നതുവരെ തന്റെ വായില്‍ നിന്ന് ഒന്നും പുറത്തുവരില്ലെന്ന് ജോര്‍ജ്ജ് അറിയിച്ചതോടെ അതുവരെ എല്ലാവര്‍ക്കും ആശ്വസിക്കാം ബാക്കി എല്ലാം കാത്തിരുന്ന് കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന പൊലീസ് സേനയിൽ ​ഗുരുതരമായ അച്ചടക്കലംഘനം നടത്തി; ഉദ്യോ​ഗസ്ഥർക്കെതിരേ സർക്കാർ സ്വീകരിച്ച നടപടി സംബന്ധിച്ച് നിയമസഭയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരേ മുൻ ആഭ്യന്  (5 minutes ago)

അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് പൊലീസ് ജീപ്പ് കുഴിയില്‍ വീണു  (6 minutes ago)

സ്വകാര്യ ബസിടിച്ച് പരിക്കേറ്റ മഹിളാ കോണ്‍ഗ്രസ് നേതാവ് മരിച്ചു  (1 hour ago)

മെസിയും സംഘവും നവംബറില്‍ കേരളത്തിലെത്തുമെന്ന് സൂചന  (2 hours ago)

Operation Sindoor കാരണം വെളിപ്പെടുത്തി  (2 hours ago)

Iron Beam 450! ഇസ്രായേലിന്റെ 'ലേസർ' തയ്യാർ  (2 hours ago)

ഉത്തരവ് തിങ്കളാഴ്ച പുറപ്പെടുവിക്കും...  (4 hours ago)

സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം.  (4 hours ago)

ചോദ്യോത്തര വേളയില്‍ സംസാരിക്കവേ മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം...  (4 hours ago)

നവോത്ഥാന മതിലിൽ പങ്കെടുത്തവരാകുമെന്ന്  (4 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മൊഴി കൊടുത്ത് ലക്ഷ്മി പദ്മ ; രാഹുല്‍ കാരണം നാണംകെട്ടെന്ന് യൂത്ത് കോണ്‍ഗ്രസ് വനിത നേതാവ്  (4 hours ago)

ബൈക്ക് മോഷണ കേസില്‍ ഒരാള്‍ അറസ്റ്റില്‍...  (5 hours ago)

നിയമസഭയിൽ ക്ഷമ ചോദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ  (5 hours ago)

സൈനികനെ അധിക്ഷേപിച്ചു മുംബൈ ബാങ്കർ  (5 hours ago)

സ്‌കൂള്‍ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം... 11 കുട്ടികള്‍ക്ക് പരുക്ക്  (5 hours ago)

Malayali Vartha Recommends