രക്ഷയായത് തമിഴ് യുവതിയുടെ ശബ്ദ സന്ദേശം; ഹുജൈറയിലെ ഹോട്ടലുകളില്‍ പീഡനത്തെ അതിജീവിച്ച യുവതികളെ രക്ഷപെടുത്തിയതായി ഇന്ത്യന്‍ കോണ്‍സുലേറ്റ്
യു.എ.ഇയില്‍ ജോലി തേടിയെത്തിയ മലയാളികള്‍ ഉള്‍പ്പെടെ ഒന്‍പത് ഇന്ത്യന്‍ യുവതികൾക്ക് ഏൽക്കേണ്ടി വന്നത് കൊടിയ പീഡനം.. ഹുജൈറയിലെ ഹോട്ടലുകളില്‍ പീഡനത്തെ അതിജീവിച്ച യുവതികളെ രക്ഷപെടുത്തിയതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി.. നാല് യുവതികളെ ഇന്ത്യയില്‍ തിരികെയെത്തിച്ചു. ബാക്കിയുള്ളവര്‍ സുരക്ഷിതരാണെന്നും ഇവരെ ഉടന്‍ തന്നെ നാട്ടിലെത്തിക്കുമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.
ആറ് മാസം മുമ്ബാണ് കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികള്‍ ജോലി തേടി യു.എ.ഇയില്‍ എത്തപ്പെട്ടത്. ഇവന്റ്‌സ് മാനേജര്‍, ബാര്‍ നര്‍ത്തകര്‍ തുടങ്ങിയ ജോലികള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് യുവതികളെ യു.എ.ഇയില്‍ എത്തിച്ചത്... എന്നാല്‍ ഫുജൈറയിലെ ഹോട്ടലില്‍ എത്തിയ ഇവരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു.
മറ്റൊരു ഹോട്ടലില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചതായും യുവതികള്‍ വെളിപ്പെടുത്തി. മൂന്ന് മാസത്തേക്ക് ഒരു ലക്ഷം രൂപ വീതമാണ് എല്ലാവര്‍ക്കും ഏജന്റ് വാഗ്ദാനം ചെയ്തത്. ഒരാഴ്ച മുമ്ബ് തമിഴ്‌നാട് സ്വദേശിയായ യുവതി അയച്ച ശബ്ദ സന്ദേശമാണ് ഇവരുടെ മോചനത്തിന് കാരണമായത്.
https://www.facebook.com/Malayalivartha