സൂരജ് എന്ന ക്രൂരൻ പാമ്പുപിടുത്തം പഠിച്ചതിനു പിന്നിൽ .... അഞ്ചലിൽ ഉത്രയെ മൂര്‍ഖൻ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്ന കേസിൽ ഭര്‍ത്താവ് സൂരജിൻ്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്; യുട്യൂബില്‍ നോക്കിയാണ് പഠിച്ചതെന്ന് സൂരജ് പറഞ്ഞെങ്കിലും പോലീസ് പൂര്‍ണമായി വിശ്വസിക്കുന്നില്ല
അഞ്ചലിൽ ഉത്രയെ മൂര്‍ഖൻ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്ന കേസിൽ ഭര്‍ത്താവ് സൂരജിൻ്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. സൂരജിന് പാമ്പുപിടിത്തത്തില്‍ പരിശീലനം ലഭിച്ചത് ആരില്‍നിന്നാണെന്ന് പോലീസ് അന്വേഷിക്കുന്നു. യുട്യൂബില്‍ നോക്കിയാണ് പഠിച്ചതെന്ന് സൂരജ് പറഞ്ഞെങ്കിലും പോലീസ് പൂര്‍ണമായി വിശ്വസിക്കുന്നില്ല.
വീട്ടില്‍ പാമ്പിനെ കണ്ടപ്പോള്‍ പിടികൂടിയതും ഉത്രയെ കടിപ്പിച്ച അണലിയെ എടുത്തു പുറത്തേക്കു കളഞ്ഞതും സൂരജായിരുന്നു. മൂര്‍ഖനെ ഉത്രയുടെ ദേഹത്തേക്കു കുടഞ്ഞിട്ടു കടിപ്പിച്ചെന്നാണ് മൊഴിയെങ്കിലും പാമ്പിനെ പിടിച്ചു കടിപ്പിക്കാനുള്ള സാധ്യതയും തള്ളുന്നില്ല. പാമ്പിനെ കൈകാര്യംചെയ്യാന്‍ നല്ല വൈദഗ്ധ്യമുള്ള ആള്‍ക്കേ ഇതിനു സാധ്യമാകു. അതിനാല്‍ ആരെങ്കിലും സൂരജിനെ പരിശീലിപ്പിച്ചിട്ടുണ്ടെന്നുതന്നെയാണ് പോലീസ് കരുതുന്നത്. പാമ്പുപിടിത്തത്തില്‍ വിദഗ്ധനായ സുരേഷ് സൂരജിനെ പരിശീലിപ്പിച്ചിരുന്നോ എന്ന അന്വേഷണവും നടത്തുന്നു.
സൂരജിന് പാമ്പുകളെ കൈകാര്യം ചെയ്യാൻ എവിടെ നിന്നാണ് പരിശീലനം ലഭിച്ചതെന്നാണ് പോലീസ് അന്വേഷിക്കുന്നത്. യൂട്യൂബിൽ നോക്കിയാണ് പഠിച്ചതെന്ന സൂരജിൻ്റെ മൊഴി പൂര്‍ണമായി മുഖവിലയ്ക്ക് എടുക്കേണ്ടെന്നാണ് പോലീസിൻ്റെ നിഗമനം.
മുൻപ് ഉത്രയെ കടിപ്പിച്ച അണലിയെ എടുത്തു പുറത്തു കളഞ്ഞതും വീട്ടിൽ കണ്ടെത്തയ പാമ്പിനെ പിടികൂടിയതും സൂരജായിരുന്നു. കിടപ്പുമുറിയിൽ വെച്ച് മൂര്‍ഖൻ പാമ്പിനെ ഉപയോഗിച്ച് ഉത്രയെ പിടിച്ചു കടിപ്പിച്ചതാകാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. പാമ്പിനെ ഉത്രയുടെ ദേഹത്തേയ്ക്ക് കുടഞ്ഞിടുകയായിരുന്നുവെന്നാണ് സൂരജിൻ്റെ വാദം. എന്നാൽ ഇത്തരത്തിൽ പാമ്പ് ദേഹത്തേയ്ക്ക് വീണാലും ആളെ കടിക്കാനുള്ള സാധ്യതയുണ്ടോയെന്ന് അന്വേഷണസംഘം വിദഗ്ധരുടെ സഹായത്തോടെ പരിശോധിക്കും.
സൂരജിന് പാമ്പുകളെ കൈമാറിയ പാമ്പുപിടുത്തക്കാരൻ സുരേഷിനെ മാപ്പുസാക്ഷിയാക്കാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. ആദ്യതവണ അണലിയെ പിടികൂടിയപ്പോള്‍ സൂരജിൻ്റെ ഉദ്ദേശം എന്താണെന്ന് അറിയില്ലായിരുന്നെങ്കിലും സുരേഷ് മൂര്‍ഖനെ കൈമാറിയത് കൊലപാതകലക്ഷ്യം അറിഞ്ഞുകൊണ്ടു തന്നെയാണെന്നാണ് അന്വേഷണസംഘം കരുതിയത്. പാമ്പുകളെ കൈമാറിയതു കൂടാതെ ഇയാള്‍ സൂരജിന് പരിശീലനം നല്‍കിയിരുന്നോ എന്ന വിവരമാണ് പോലീസ് പരിശോധിക്കുന്നത്.
ഇതിനിടെ സൂരജിൻ്റെ 15 സുഹൃത്തുക്കളെ ചോദ്യം ചെയ്യുമെന്നാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‍പി എ അശോകിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. പാമ്പിനെ വാങ്ങിയ വിവരം സുഹൃത്തുക്കളെ സൂരജ് അറിയിച്ചെന്നാണ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഉത്രയുടെ വീട്ടിൽ നിന്ന് കുഞ്ഞിനെ സൂരജിൻ്റെ വീട്ടിലേയ്ക്ക് കൊണ്ടുവരാനും സൂരജിന് ഒളിവിൽ കഴിയാനും ചില സുഹൃത്തുക്കള്‍ സഹായിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുഹൃത്തുക്കളുടെ മൊഴിയെടുക്കുന്നത്.
അതെ സമയം ഉത്രയെ പാമ്പ് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സൂരജിന്റെ അമ്മയും സഹോദരിയും കുടുങ്ങും. പൊലീസ് കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സൂരജിനെ വീണ്ടും ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയത്. അടൂരിലെ വീട്ടിലെ സ്റ്റെയര്‍കെയ്‌സില്‍ ഉത്ര ആദ്യം കണ്ടത് അണലിയെത്തന്നെയാണെന്ന് സൂരജ് വ്യക്തമാക്കി. ചേരയായിരുന്നെന്നും താന്‍ കൊണ്ടിട്ട തല്ലെന്നുമായിരുന്നു സൂരജ് ആദ്യം പറഞ്ഞിരുന്നത്.
സൂരജ് പൊലീസുകാരോട് പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ. പാമ്പ് പിടുത്തക്കാരന്‍ സുരേഷാണ് അണലിയെ വീട്ടില്‍ എത്തിച്ച് നല്‍കിയത്. അമ്മയുടെയും സഹോദരിയുടെയും മുന്നില്‍ വച്ചാണ് സുരേഷ് പാമ്പിനെ കൈമാറിയത്. സുരേഷ് തിരികെപ്പോയതിന് തൊട്ടുപിന്നാലെ പാമ്പ് ചാക്കില്‍ നിന്നും പുറത്തേക്ക് ചാടി ഇഴഞ്ഞുപോയി.
ഏറെ നേരമെടുത്ത് വളരെ ശ്രമകരമായിട്ടാണ് താനന്ന് അന്ന് അണലിയെ ചാക്കിലാക്കിയത്. വിറകുപുരയില്‍ ഒളിപ്പിച്ചുവച്ച ഇതിനെ വീടിന്റെ സ്റ്റെയര്‍കെയ്‌സില്‍ കൊണ്ടിടുകയായിരുന്നു. ടൈല്‍സ് ഇട്ട സ്റ്റെയര്‍കെയ്‌സ് ആയതിനാല്‍ അണലി ഇഴഞ്ഞുപോയില്ല. ഈ സമയത്ത് ഉത്രയോട് മുകളിലത്തെ മുറിയില്‍ നിന്നും മൊബൈല്‍ ഫോണ്‍ എടുത്തുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. മുകളിലേക്ക് പോകുവാന്‍ പടി കയറിയപ്പോഴാണ് ഉത്ര പാമ്പിനെക്കണ്ട് നിലവിളിച്ചത്. ഉടന്‍ സൂരജ് എത്തി അണലിയെ ചാക്കിനുള്ളിലാക്കി മാറ്റി. ഇതിനെ പിന്നീട് തുറന്നുവിട്ടാണ് ആദ്യം ഉത്രയെ ഉറങ്ങിക്കിടന്ന വേളയില്‍ കൊത്തിച്ചത്.
https://www.facebook.com/Malayalivartha