കുഞ്ഞ് വെള്ളത്തില്‍ തല കീഴായി കിടക്കുന്നത് കണ്ട് ക്വാറന്റൈനിലുള്ള മാതാപിതാക്കള്‍ സഹായത്തിനായി കരഞ്ഞു വിളിച്ചു; സഹായമഭ്യർത്ഥിച്ചിട്ടും ആളുകള്‍ തിരിഞ്ഞുനോക്കിയില്ലന്നു ആക്ഷേപം
കഴിഞ്ഞ ദിവസമാണ് ചാലിശ്ശേരിയിൽ ക്വാറന്റീനിലുള്ള കുടുംബത്തിലെ 11 മാസം പ്രായമായ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . മുക്കിൽപീടിക മണാട്ട് മൻസിലിൽ മുഹമ്മദ് സാബിഖ്– ലിയാന ദമ്പതികളുടെ ഏക മകൻ യെസാൻ മുഹമ്മദ് ആണു മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 9.45നായിരുന്നു സംഭവം.
കുട്ടി ബക്കറ്റിലെ വെള്ളത്തില്‍ തല കീഴായി കിടക്കുന്നത് കണ്ട ക്വാറന്റൈനിലുള്ള മാതാപിതാക്കള്‍ അലമുറയിട്ട് കരഞ്ഞിട്ടും കൊവിഡിനെ പേടിച്ച് ആരും തിരിഞ്ഞുനോക്കിയില്ലെന്നാണ് ആക്ഷേപം.
സാദിഖിനൊപ്പം ഇന്‍ഡോറില്‍ നിന്നുവന്ന ഇളയച്ഛന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ടു തന്നെ കുടുംബാംഗങ്ങള്‍ ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു. ഇതിനാലാണ് വീട്ടുകാര്‍ സഹായത്തിനായി വിളിച്ചിട്ടും ആളുകള്‍ തിരിഞ്ഞുനോക്കാതിരുന്നത്. ഒടുവില്‍ തൊട്ടടുത്ത റോയല്‍ ഡെന്റല്‍ കോളേജില്‍ ക്വാറന്റീനില്‍ കഴിയുന്ന കുട്ടിയുടെ ഉപ്പൂപ്പയെത്തി, ആംബുലന്‍സ് വിളിക്കുകയായിരുന്നു. അംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുമ്ബോഴേക്ക് കുഞ്ഞ് മരിച്ചിരുന്നു.
ക്വാറന്റൈനിലുള്ളവര്‍ ആശുപത്രിയില്‍ എത്തിയതിനാല്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തിച്ചിരുന്നു മുറികള്‍ അടച്ചു. കൂടാതെ ഡോക്ടറും മൂന്ന് നഴ്സുമാരും നിരീക്ഷണത്തിലാണ്. കുട്ടിയുടെ കൊവിഡ് പരിശോധന ഫലം വന്ന ശേഷമേ പോസ്റ്റുമോര്‍ട്ടം നടത്തൂ. ചാലിശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച രാത്രി പത്തോടെയാണ് കുട്ടി വെള്ളത്തില്‍ വീണത്. കുഞ്ഞിനെ കാണാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ തിരച്ചിലിനൊടുവില്‍ വീടിനുള്ളിലെ കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണുകിടക്കുന്നത് കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha