'ബിസിനസ്സാ.. 26 വയസ്സാ... 'സുൽത്താന്റെ' തള്ളിൽ മൂക്ക് കുത്തി വീണു; ഹെൽമെറ്റ് മറച്ച് പെൺകുട്ടിയുമായി ബൈക്കിൽ കറങ്ങി; ആളൊഴിഞ്ഞ വീട്ടിൽ കണ്ടത് ഞെട്ടിക്കുന്നത്; അഞ്ച് ദിവസത്തെ പീഡനത്തിനൊടുവിൽ പെൺകുട്ടി രക്ഷപ്പെട്ടത് ഇങ്ങനെ
സാമൂഹികമാധ്യമത്തിലൂടെ പരിചപ്പെടുന്ന പയ്യന്മാരിലൂടെ ചതി കുഴിയിൽ വീണ നിരവധി സംഭവങ്ങൾ കേരളം കേട്ടിട്ടുണ്ട്. അങ്ങനെത്തെ സംഭവങ്ങൾ ആവർത്തിക്കുമ്പോൾ അതിൽ അകപ്പെടാതെ പെൺകുട്ടികൾ ബുദ്ധിയോടെ പെരുമാറും എന്ന പ്രതീക്ഷ അസ്തമിക്കുകയാണ്...വീണ്ടും അത്തരത്തിൽ ഒരു ചതിയിൽ അകപ്പെട്ടിരിക്കുകയാണ് ഒരു പെൺകുട്ടി. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവ് പത്തൊൻപതുകാരിയുടെ ജീവിതത്തെ കശക്കി എറിഞ്ഞു. പെൺക്കുട്ടിയെ ബൈക്കിൽ തൃശ്ശൂർ കുന്നംകുളത്തെത്തിച്ച് അഞ്ചുദിവസം പീഡിപ്പിച്ചു . ഈ കേസിൽ ഒരാൾ പിടിയിൽ. പട്ടാമ്പി നാഗലശ്ശേരി നെല്ലിക്കാതിരി കല്ലടോത്ത് ലത്തീഫ് സെയ്തുമുഹമ്മദി(39)നെയാണ് കീഴ്വായ്പൂര് പോലീസ് ഇൻസ്പെക്ടർ സി.ടി.സഞ്ജയ് അറസ്റ്റുചെയ്തത്. രണ്ടാംവർഷ ബിരുദവിദ്യാർഥിനിയെ ഷെയർചാറ്റിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ചാണ് വശത്താക്കിയത്. അവിവാഹിതനാണെന്നും 26 വയസ്സേയുള്ളൂവെന്നും ബിസിനസ് നടത്തുകയാണെന്നുമാണ് പെൺകുട്ടിയോട് അറിയിച്ചിരുന്നത്. കുന്നംകുളത്തുനിന്ന് ജൂലായ് ആറിന് ബൈക്കിൽ പെൺകുട്ടിയുടെ നാട്ടിലെത്തിയ ഇയാൾ, അടുത്ത സ്ഥലമായ മല്ലപ്പള്ളിവരെ പോകാമെന്നുപറഞ്ഞാണ് വണ്ടിയിൽ കയറ്റിയത്. എന്നാൽ, കോട്ടയത്തേക്കും തുടർന്ന് കുന്നംകുളത്തേക്കുമാണ് പോയത്. ഇടയ്ക്ക് പെൺകുട്ടിയുടെ മൊബൈൽ വാങ്ങി സിം കാർഡ് നശിപ്പിക്കുകയും ചെയ്തു.
ഫോൺവഴിമാത്രം ബന്ധമുണ്ടായിരുന്ന പ്രതി ഹെൽമെറ്റുെവച്ചാണ് വണ്ടിയോടിച്ചിരുന്നത്. കുന്നംകുളത്ത് കുറ്റിക്കാട്ടിനുള്ളിൽ വാടകവീട്ടിലെത്തി ഹെൽമെറ്റ് മാറ്റിയപ്പോഴാണ് ഇയാളെ നേരിൽ കാണുന്നത്. ആരും തിരക്കിവരാതിരിക്കാൻ, വീട്ടിലേക്കും കീഴ്വായ്പൂര് പോലീസ്സ്റ്റേഷനിലേക്കും ലത്തീഫിന്റെ ഫോണിൽനിന്ന് വിളിപ്പിച്ച് നാളെ വരുമെന്നറിയിക്കുകയുംചെയ്തു . ഭീഷണിപ്പെടുത്തിയാണിത് ചെയ്യിച്ചത്. പീഡന ശേഷം ഇയാൾ പുറത്തുപോകുന്ന സമയത്ത് വാതിൽ പൂട്ടുമായിരുന്നു. എന്നാൽ ഇതിനിടയിൽ ഇടയ്ക്ക് സൗകര്യം ലഭിച്ചപ്പോൾ, ചതിയിൽപ്പെട്ട കാര്യം പെൺകുട്ടി വീട്ടിൽ അറിയിക്കുകയായിരിന്നു.ചതിക്കപ്പെട്ടെന്നും രക്ഷപ്പെടുത്തണമെന്നും അമ്മാവന് പെൺകുട്ടി സന്ദേശമയച്ചു. തുടർന്ന് ബന്ധുക്കൾ ചേർന്ന് കുട്ടിയെ രെക്ഷിക്കുകയായിരുന്നു. സുൽത്താൻ എന്നപേരിൽ ഫെയ്സ്ബുക്ക്, ഷെയർചാറ്റ് അക്കൗണ്ട് ഉള്ള ഇയാൾ സുന്ദരനും സമ്പന്നനുമാണെന്ന് വിശ്വസിപ്പിച്ചാണ് പെൺകുട്ടിയെ വലയിൽ വീഴ്ത്തിയത്. ആ തള്ളുകളിൽ പെൺകുട്ടി വീഴുന്നു പോകുകയായിരുന്നു. ഏതായാലൂം ഈ പാഠമാകട്ടെ എല്ലാ പെൺക്കുട്ടികൾക്കും. ഇത്തരത്തിൽ സാമൂഹിക മാധ്യ മങ്ങൾ ഉപയോഗിക്കുന്ന എല്ലാ പെൺക്കുട്ടികളൂം ഇത് . ചതികളിൽ അകപ്പെടാതിരിക്കാൻ ബുദ്ധിയോടെ മുന്നേറുക.
https://www.facebook.com/Malayalivartha