സ്വപ്നയെ രക്ഷിക്കുവാനായി കസ്റ്റംസിലേക്ക് ആദ്യം വന്ന ഫോണ്‍ കോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും; ആരോപണവുമായി കെ സുരേന്ദ്രൻ
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ സംരക്ഷിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്വപ്നയെ രക്ഷിക്കുവാനായി കസ്റ്റംസിലേക്ക് ആദ്യം വന്ന ഫോണ്‍ കോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
ശിവശങ്കറിന്റെ കോള്‍ലിസ്റ്റുകള്‍ പരിശോധിച്ചാല്‍ ഇതു സംബന്ധിക്കുന്ന തെളിവുകള്‍ ലഭിക്കുമെന്നും സ്വപ്നയെ രക്ഷപ്പെടുത്താന്‍ ശിവശങ്കര്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുമ്ബും സ്വര്‍ണക്കടത്തില്‍ ഉന്നതരുടെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.വസ്തുതകളുടെ പിന്‍ബലമില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പതിവ് തനിക്കില്ലെന്നും ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ ശിവശങ്കറിന് നിയമനടപടികള്‍ സ്വീകരിക്കാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha