മുരളീധരൻ കസറി .... ഹാ കഷ്ടം.......ഈ അവസ്ഥ പിണറായുടെ മടിക്കുത്തഴിഞ്ഞു മന്ത്രിസഭ പടുകുഴിയിലേക്ക് വി മുരളീധരൻ പൊളിച്ചു
വി മുരളീധരനെ പൂട്ടി ബി ജെ പിയെയും കേന്ദ്രത്തെയും സമ്മർദ്ദത്തിലാക്കാൻ നടത്തിയ വിഫല ശ്രമം ഇപ്പോൾ പൊട്ടി പാളീസായ കണ്ടിട്ട് പ്രതിപക്ഷം ഊറി ചിരിക്കുകയാണ് .കള്ളക്കടത്തു സംഘത്തെ സംരക്ഷിക്കുന്ന തരത്തിൽ അവസരവാദ രാഷ്ട്രീയം കളിക്കുന്ന മുരളീധരന് ഈ കേസിൽ പങ്കുണ്ട് എന്ന ആരോപണമാണ് സി പി എം ഉന്നയിച്ചത് .പിണറായിക്കായി പല ബുദ്ധിജീവികളും കച്ച മുറുക്കി ഇറങ്ങുകയും ചെയ്തത് അഭൂതപൂർവമായ സംഭവങ്ങളിൽ ഒന്നുതന്നെയായിരുന്നു .തന്നെ എതിർക്കുന്നവരെ ഏതു വിധേനെയും നശിപ്പിക്കാൻ കഴിയുന്ന തരത്തിൽ ഒരു മഹാപ്രളയമായി അവർക്കെതിരെ നീങ്ങും എന്ന തരത്തിൽ പിണറായി എം വി ഗോവിന്ദനെ അടക്കം ഒട്ടനവധി നേതാക്കളെ രംഗത്തിറക്കിയെങ്കിലും അവർ ആരോപിച്ച കാര്യങ്ങൾ ഒന്നും തന്നെ ഏശിയില്ല എന്ന് മാത്രമല്ല നനഞ്ഞ ഓലപ്പടക്കം പോലെ അത് വൻ നിരാശയിൽ അവസാനിക്കുകയാണ് ചെയ്തത് .ജലീലിനെയും മന്ത്രിസഭയിലെ മറ്റു മന്ത്രിമാരെയും കടന്നാക്രമിക്കുന്ന വി മുരളീധരനെ നേരത്തെ തന്നെ പിണറായി നോട്ടമിട്ടതാണ് .ചാനൽ ബ്രീഫിങ് സമയത്തു പലപ്രാവശ്യവും മുരളീധരനെ താറടിച്ചു കാട്ടുവാൻ പിണറായി ഒട്ടും അമാന്തിച്ചിരുന്നില്ല
വർഗ്ഗശത്രു വിനോട് എന്നപോലെ തികച്ചും ശത്രുതാ പരമായ നിലയിലാണ് മുരളീധരനെ പിണറായി അഭിസംബോധന ചെയ്തതെന്ന ആക്ഷേപവും ഉയർന്നു .ഒടുവിൽ കള്ളക്കടത്ത് കേസിൽ മുരളീധരനെ പ്രതിയാക്കി കളയാം എന്ന വ്യാമോഹവും കൂടി ഉടലെടുത്തു .ഒടുവിൽ മന്ത്രി ജലീലിനെ കസ്റ്റംസ് പൂട്ടികെട്ടിയപ്പോൾ ആ വ്യാമോഹം അവസാനിച്ചിരിക്കുകയാണ് എന്ന് പറയേണ്ടി വരും .
നയതന്ത്ര ബാഗ് വഴി മതഗ്രന്ഥം കടത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രി കൂടിയായ കെ.ടി. ജലീലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും എന്ന് വ്യക്തമായിരിക്കുകയാണ് . ചട്ടം ലംഘിച്ച് മതഗ്രന്ഥം വിതരണം ചെയ്തതിന് കസ്റ്റംസ് കേസെടുത്തു. നയതന്ത്ര ചാനല്‍ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ പുറത്തു വിതരണം ചെയ്തത് നിയമലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണു കസ്റ്റംസ് മന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്.കോടിയേരിയുടെ മുഖപ്രസംഗവും ഗോവിന്ദൻ മാസ്റ്ററുടെ തീപ്പൊരി പ്രസംഗവും ഒടുവിൽ ചീറ്റിപോയതാണ് കേരളം കണ്ടത് .നയതന്ത്ര മാര്‍ഗത്തിലൂടെ സംസ്ഥാനത്തെത്തിച്ച മതഗ്രന്ഥങ്ങള്‍ പല സ്ഥലങ്ങളിലും വിതരണം ചെയ്തതില്‍ നിയമലംഘനം ഉണ്ടെന്നാണു വിലയിരുത്തല്‍. ഇത് അന്വേഷിക്കാനായി കസ്റ്റംസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. മതഗ്രന്ഥങ്ങള്‍ക്കു പുറമേ 17,000 കിലോ ഈന്തപ്പഴവും നയതന്ത്ര ചാനല്‍ വഴി കേരളത്തിലെത്തിച്ച് വിവിധ സ്‌കൂളുകളില്‍ വിതരണം ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
വഖഫ് ബോർഡിന്‍റെ മന്ത്രിയെന്ന നിലയിൽ കെ.ടി. ജലീൽ യുഎഇ കോൺസുലേറ്റിന്‍റെ റമസാൻ കാല ആചാരത്തിന് അനുകൂലമായി പ്രവർത്തിച്ചത് ക്രിമിനൽ കുറ്റമാണോ എന്ന് കോടിയേരി ദേശാഭിമാനി ലേഖനത്തിൽ എഴുതി പുതിയ അടവുനയം സ്വീകരിച്ചിരിക്കുകയാണ് .ആർഎസ്എസിന്‍റെ ഖുർആൻ വിരുദ്ധ പ്രക്ഷോഭത്തിന് മുസ്‌ലിം ലീഗ് തീ പകരുന്നു എന്നാണ് മറ്റൊരു വാദം . കെ.ടി. ജലീലിനും എൽഡിഎഫ് സർക്കാരിനും എതിരായ ഖുർആൻ വിരുദ്ധ യുഡിഎഫ് - ബിജെപി പ്രക്ഷോഭം ഗതികിട്ടാ പ്രേതമായി ഒടുങ്ങുമെന്നും സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് സമരാഭാസമാണെന്നും ജനമനസ് മാറ്റാനുള്ള ഭ്രാന്തമായ പ്രതിപക്ഷ - മാധ്യമ ഇളകിയാട്ടമാണെന്നും കോടിയേരി കുറ്റപ്പെടുത്തി എഴുതിയിരിക്കുയാണ് .ജലീൽ രാജിവച്ചാൽ കസേര തെറിക്കുന്നത് കോടിയേരിയുടെ കൂടിയാണ് എന്നെങ്ങാനും പിണറായി ഭീഷണിപ്പെടുത്തിയോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ സംശയിക്കുന്നത് .ഏതായാലും പിണറായും കൂട്ടരും മുരളീധരന് വച്ചത് ബൂംബാറാങ്ങായി തിരിച്ചു തന്നെ കിട്ടിയിരിക്കുകയാണ് .
https://www.facebook.com/Malayalivartha