സര്‍ക്കാരിന് തിരിച്ചടി! സിബിഐയ്ക്ക് കട്ട സപ്പോർട്ട്, എന്നാലും എന്റെ മുഖ്യാ.... സിബിഐക്ക് മുന്നിൽ മുട്ടിടിക്കുന്നു... ലൈഫ് മിഷന്‍ പദ്ധതിയിൽ സടകുടഞ്ഞ് സിബിഐ; ഇടക്കാല ഉത്തരവില്ല: ലൈഫില്‍ സിബിഐക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സിബിഐ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാരിന് വേണ്ടി ലൈഫ് മിഷന്‍ സിഇഒ ആണ് ഹര്‍ജി നല്‍കിയത്. എന്നാല്‍, സിബിഐ അന്വേഷണം സ്റ്റേ ചെയ്യാനോ ഇടക്കാല ഉത്തരവ് നല്‍കാനോ കോടതി തയാറായില്ല. സര്‍ക്കാരിന് വേണ്ടി ലൈഫ് മിഷന്‍ സി.ഇ.ഒ ആണ് ഹര്‍ജി നല്‍കിയത്. സിബിഐ അന്വേഷണം റദ്ദാക്കാനോ ഇടക്കാല ഉത്തരവ് നല്‍കാനോ ജസ്റ്റിസ് വി.ജി അരുണിന്റെ ബഞ്ച് തയ്യാറായില്ല. വാദം തുടരാനായി കേസ് അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ചട്ടവിരുദ്ധമല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു. ഫ്‌ലാറ്റ് നിര്‍മിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തി കൊടുക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒരു പണമിടപാടും നടത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ കെ വി വിശ്വനാഥനാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായത്.
കോണ്‍ഗ്രസ് നേതാവ് രാഷ്ട്രീയ വൈരാഗ്യം വെച്ച് നല്‍കിയ പരാതിയാണ്. പാവങ്ങള്‍ക്ക് വീട് വെച്ച് നല്‍കാനുള്ള പദ്ധതിയാണ് ലൈഫ് മിഷന്‍. പ്രളയദുരിതത്തെ തുടര്‍ന്ന് യു എ ഇ റെഡ്ക്രസന്റ് സഹായം നല്‍കുകയാണ് ചെയ്തത്. ലൈഫ്മിഷന്‍ പദ്ധതി വിദേശ സഹായത്തിന്റെ പരിധിയില്‍ വരില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. അതേസമയം ലൈഫില്‍ അന്വേഷണം വേണമെന്നും അന്വേഷണം നടന്നാല്‍ മാത്രമേ ക്രമക്കേട് കണ്ടെത്താന്‍ കഴിയുവെന്നും സിബിഐ കോടതിയില്‍ വാദിച്ചു. കേസില്‍ പ്രതിയല്ലാത്ത ഒരാള്‍ക്ക് എങ്ങനെയാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ കഴിയുന്നതെന്നും സി ബി ഐ കോടതിയില്‍ വാദം ഉയര്‍ത്തി.
അതേസമയം വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഭവനപദ്ധതിയില്‍ സംസ്‌ഥാനസര്‍ക്കാരിനെ ഇരുട്ടില്‍നിര്‍ത്തി സി.ബി.ഐ. അന്വേഷണം നടത്തുന്നതിനെതിരേ മന്ത്രിസഭായോഗത്തില്‍ വിമര്‍ശനം ഉയർന്നിരുന്നു. യു.എ.ഇ. റെഡ്‌്രെകസന്റും യൂണിടാക്കും തമ്മിലുള്ള കരാറില്‍ ക്രമക്കേടുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ടവര്‍ക്കെതിരേ നടപടിയെടുക്കുന്നതിനു പകരം, അതില്‍ ഭാഗമല്ലാത്ത സര്‍ക്കാര്‍ പ്രതിനിധികളെ പേര് പറയാതെ എതിര്‍കക്ഷികളാക്കി എഫ്.ഐ.ആര്‍. സമര്‍പ്പിച്ചതു ചോദ്യംചെയ്യണമെന്നു യോഗത്തില്‍ അഭിപ്രായമായിരുന്നു ഉയർന്നത്.
ഇക്കാര്യത്തില്‍ ചുമതലപ്പെട്ട ഉദ്യോഗസ്‌ഥര്‍ക്കു ഹൈക്കോടതിയെ സമീപിക്കാമെന്ന നിയമോപദേശം അഡ്വക്കേറ്റ് ജനറലില്‍നിന്നു ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. അതിനു മന്ത്രിസഭായോഗം അനുമതി നല്‍കി. പിന്നാലെ, തദ്ദേശവകുപ്പ് സെക്രട്ടറി, ലൈഫ് മിഷന്‍ സി.ഇ.ഒ: യു.വി. ജോസ് തുടങ്ങിയ ഉദ്യോഗസ്‌ഥര്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ്. സംസ്‌ഥാനസര്‍ക്കാരിന്റെയോ ഹൈക്കോടതിയുടെയോ അനുമതിയോടെയേ ഒരു കേസില്‍ സി.ബി.ഐ. അന്വേഷണം നടത്താനാകൂവെന്ന വ്യവസ്‌ഥ കാറ്റില്‍പറത്തിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു..
https://www.facebook.com/Malayalivartha