ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിസിനെ വിട്ടൊഴിയാതെ വിവാദങ്ങൾ
വിവാദങ്ങളിൽ പലപ്രാവശ്യം ഇടം പിടിച്ച സ്ഥാപനമാണ് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജി .ഒരിടക്കാലത്ത് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജി ഭരണസ്തംഭനത്തിലേയ്ക്ക് പോകുന്ന സാഹചര്യം പോലും ഉണ്ടായി .ദേശീയ പ്രാധാന്യമുള്ള സ്ഥാപനത്തിൽ ഡയറക്ടറുടെ കാലാവധി അനധികൃതമായി നീട്ടിയതിനെ തുടർന്നുണ്ടായ സംഭവപരമ്പരകളുടെ അനന്തര ഫലമായാണ് അത്തരം ഒരു അവസ്ഥ അന്ന് ഉണ്ടായത് .ഇക്കഴിഞ്ഞ ജൂലായിലാണ് ഡയറക്ടറുടെ കാലാവധി ഈസ്റ്റിറ്റ്യൂട്ട് ഭരണസമിതി നീട്ടിക്കൊടുത്തത്. കേന്ദ്രത്തിന്റെ അനുമതി കൂടാതെയുള്ള ഈ തീരുമാനത്തിന്, ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ അംഗീകാരം ലഭിച്ചിരുന്നില്ലെങ്കിലും, അതിന്റെ ആവശ്യമില്ലെന്ന് സമർത്ഥിച്ച് ഡയറക്ടർ തൽസ്ഥാനത്ത് തുടരുകയായിരുന്നു. അന്യായമായ ഈ തീരുമാനത്തിനെതിരെ, ഇൻസ്റ്റിറ്റ്യൂട്ടിലെ ഭൂരിപക്ഷം വരുന്ന, മുപ്പത്തഞ്ചോളം ഡോക്ടർമാർ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ ഹർജി നൽകിയിരുന്നു.അതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഒരു വഴിക്ക് നടന്നു .വിശദമായ വിശകലനങ്ങൾക്കു ശേഷം ട്രിബ്യൂണൽ ഈ ഹർജിയിൽ 06.11.2020 ന് വിധി പുറപ്പെടുവിക്കുകയുണ്ടായി. ഡയറക്ടറുടെ കാലാവധി നീട്ടിക്കൊണ്ടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയുടെ തീരുമാനം മുൻകാലപ്രാബല്യത്തോടെ റദ്ദാക്കിക്കൊണ്ടുള്ളതായിരുന്നു ആ വിധി.
ഡയറക്ടർക്കെതിരെ വളരെ ഗുരുതരമായ ആരോപണങ്ങളാണ് പല സാഹചര്യത്തിലും ഉയർന്നത് .ഡയറക്ടർ പോകുമ്പോൾ കൂട്ടത്തോടെ മെയിലുകൾ ഡിലീറ്റ് ചെയ്യ്തു എന്ന ആരോപണം ഒരു വിഭാഗം ഉന്നയിക്കുകയുണ്ടായി . ഒപ്പം തന്നെ നിയമവ്യവസ്ഥിതികളെ കാറ്റിൽ പറത്തിക്കൊണ്ട്, ഡയറക്ടർ സ്ഥാനമൊഴിയാതെ, അവധിയിൽ പ്രവേശിച്ചതോടെ ശ്രീചിത്രയ്ക്ക് ഔദ്യോഗികമായി ഡയറക്ടർ ഇല്ലാത്ത അവസ്ഥ വരെ സംജാതമായി .ഇത്തരം അവസരങ്ങളിൽ, മെഡിക്കൽ വകുപ്പിലെ ഏറ്റവും സീനിയറായ ഡോക്ടറെ താൽക്കാലിക ഡയറക്ടറായി നിയമിക്കുക എന്നതാണ് ശ്രീചിത്രയുടെ നിയമാവലി നിർദ്ദേശിക്കുന്നത്.അങ്ങനെ വരുമ്പോൾ ദേശീയതലത്തിൽ പ്രശസ്തനായ ഹൃദയശസ്ത്രക്രിയാവിദഗ്ദ്ധൻ ഡോ. ജയകുമാർ ആണ് തൽസ്ഥാനത്തേക്ക് താൽക്കാലികമായി നിയമിതനാകേണ്ടതെങ്കിലും ചില സ്ഥാപിതതാൽപ്പര്യങ്ങൾ അദ്ദേഹത്തിന്റെ നിയനം വൈകിച്ചു എന്ന രീതിയിലും ആരോപണങ്ങൾ ഉയർന്നിരുന്നു .
https://www.facebook.com/Malayalivartha