Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

ഒന്നും മനസിലാക്കുന്നില്ല... ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ധനമന്ത്രി തോമസ് ഐസക്ക് ഇല്ലാതാക്കും; അതിനൊരു കാരണം നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ പഴയ മൂപ്പിലാന്‍മാരുടെ കൊനഷ്ട്!

03 DECEMBER 2020 10:09 AM IST
മലയാളി വാര്‍ത്ത

സി.എം. രവീന്ദ്രനെ ഇഡി അറസ്റ്റ് ചെയ്യുകയും അദ്ദേഹം ഉള്ളതൊക്കെ പറയുകയും ചെയ്താല്‍ പിണറായി വിജയന് മുഖ്യമന്ത്രി ഉത്തരം പറയേണ്ടി വരുമെന്നാണ് സിപിഎം ദേശീയ നേതൃത്വം കരുതുന്നത്. എം. ശിവശങ്കര്‍ പിടിയിലായപ്പോള്‍ തന്നെ നാലുപാടു നിന്നും മുഖ്യന്ത്രിയുടെ രാജിക്കായി മുറവിളിയുണ്ടായിരുന്നു. എന്നാല്‍ ശിവശങ്കര്‍ ഐ. എ. എസ്. ഉദ്യോഗസ്ഥനായതു കൊണ്ട് തത്കാലം രക്ഷപ്പെട്ടു. എന്നാല്‍ സി. എം. രവീന്ദ്രന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ല. അദ്ദേഹം പിണറായി വിജയന്റെ നോമിനിയാണ്. രവീന്ദ്രന്‍ ആരോപണ വിധേയനായാല്‍ അത് മുഖ്യമന്ത്രിക്ക് നേരെയുള്ള ചുരുകയായി മാറും. അതോടെ മുഖ്യമന്ത്രിക്ക് നേരെയാകും കാര്യങ്ങള്‍.

അങ്ങനെയൊരു പ്രതിസന്ധി ഉണ്ടായി പിണറായി രാജിവച്ചാല്‍ മന്ത്രി തോമസ് ഐസക്കിനെയും കെ.കെ. ശൈലജ ടീച്ചറും മുഖ്യമന്ത്രി സ്ഥാനത്തേക്ക് കേന്ദ്രനേതൃത്വം ആലോചിക്കുന്നത്. ഇതില്‍ ശൈലജ ടീച്ചര്‍ക്ക് പ്രത്യേകിച്ച് താത്പര്യങ്ങളൊന്നുമില്ല. മാത്രവുമല്ല കണ്ണൂര്‍ സ്വദേശിയാണ് ടീച്ചര്‍. കണ്ണൂരുകാരെ പൂര്‍ണമായി ഒഴിവാക്കാനാണ് കേന്ദ്രകമ്മിറ്റിയുടെ തീരുമാനം. അങ്ങനെയാണ് തോമസ് ഐസക്കിനെ പരിഗണിച്ചത്. ഐസക്ക് സാമ്പത്തിക ശാസ്ത്രജ്ഞനാണ്. അഴിമതിയുടെ നിഴല്‍ പോലും ഏല്‍ക്കാത്ത വ്യക്തിത്വം. ഇതാണ് സത്യത്തില്‍ പിണറായിയെ പ്രകോപിപ്പിച്ചത്. മുഖ്യമന്ത്രിയാവാന്‍ നടക്കുന്ന ഐസക്കിനെ ഇല്ലാതാക്കണം.

അങ്ങനെയാണ് സി എജി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ വലിയ സംഭവമാക്കി പിണറായി മാറ്റിയത്. സഭാ ചരിത്രത്തില്‍ ആദ്യമായി അദ്ദേഹത്തെ എത്തിക്‌സ് കമ്മിറ്റിയുടെ മുന്നിലേക്ക് തള്ളിവിട്ടതും പിണറായി തന്നെയാണ്. ഇത്തരത്തില്‍ തന്നെ വകവരുത്താനുള്ള മുഖ്യമന്ത്രിയുടെ നീക്കമാണ് ഡോ. ഐസക്കിനെ പ്രകോപിപ്പിക്കുന്നത്.

സിഎജിക്ക് എതിരേ വീണ്ടും ആരോപണങ്ങളുമായി ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തിയതിന് പിന്നിലെ കാരണവും ഇതു തന്നെയാണ് .

തനിക്കെതിരായ വി ഡി സതീശന്റെ പരാതി എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടതിന് പിന്നിലും മുഖ്യമന്ത്രി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന വിശ്വാസത്തിലാണ് ഐസക്കുള്ളത്. തന്റെ വിശദീകരണത്തില്‍ കഴമ്പുണെന്ന് പറഞ്ഞ സ്പീക്കര്‍ പക്ഷേ തനിക്ക് എതിരെ പരാതി നല്‍കിയ സതീശനെ അനുകൂലിച്ചതില്‍ ശക്തമായ അമര്‍ഷമാണ് ഐസക്കിനുള്ളത്. മുഖ്യന്ത്രിയുടെ വിശ്വസ്തരായ ഇ.പി. ജയരാജനും ജി. സുധാകരനും തനിക്കെതിരെ രംഗത്തെത്തിയതിലും ഐസക്കിന് പ്രതിഷേധമുണ്ട്. തനിക്കെതിരായ നീക്കങ്ങള്‍ ശക്തമാണെന്ന് അറിയുമ്പോഴും ബി ജെ പിയെയും കേന്ദ്ര സര്‍ക്കാരിനെയും കടന്നാക്രമിക്കാനാണ് ഐസക്ക് ലക്ഷ്യമിടുന്നത്.

അസാധാരണത്തില്‍ അസാധാരണമായ സാഹചര്യം സിഎജി റിപ്പോര്‍ട്ട് സൃഷ്ടിച്ചതായി ഐസക്ക് പറഞ്ഞു. ഇതൊരു ഗൂഢ പദ്ധതിയുടെ ഭാഗമായി കാണുന്നു. കേരളത്തിന്റെ വികസനത്തെ അട്ടിമറിക്കുന്നതിന് ഇഡിയും എന്‍ഐഎയും ചേര്‍ന്ന് ചെയ്തുകൊണ്ടിരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ചൂട്ട് പിടിക്കുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ സാമാജികരുടെ അവകാശലംഘന പരാതി എത്തിക്‌സ് കമ്മറ്റിക്ക് വിട്ട സ്പീക്കറുടെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. ചട്ടം ലംഘിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം അതീവ ഗൗരവമായ പ്രശ്‌നങ്ങള്‍ അവകാശലംഘനമുമായി ബന്ധപ്പെട്ടുണ്ടെന്നും അവ സഭ മുമ്പാകെ വിശദീകരിക്കുന്നതിനുള്ള അവസരം ലഭിക്കുന്നത് നല്ല കാര്യമായി കണാണുന്നുവെന്നും പറഞ്ഞു.

എങ്ങനെയാണ് സിഎജി ഓഡിറ്റ് നടക്കേണ്ടതെന്ന് 2007ല്‍ അവര്‍ മാര്‍ഗരേഖകള്‍ നല്‍കിയിട്ടുണ്ട്. 2020ല്‍ അവ വീണ്ടും ആവര്‍ത്തിച്ചിട്ടുണ്ട്. അത് പ്രകാരം ഓഡിറ്റ് ചെയ്യപ്പെടുന്നവരുടെ അവകാശങ്ങള്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഓരോ കാര്യത്തിലും വിശദീകരണംം ആവശ്യപ്പെടണം. ആ വിശദീകരണം എന്തുകൊണ്ട് തള്ളുന്നു എന്നതും പറയണം.

അതീവ ഗൗരവമായ അഭിപ്രായവൃത്യാസമുണ്ടെങ്കില്‍ അത് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കണം. എക്‌സിറ്റ് മീറ്റംഗ് നടത്തണം. എന്നാല്‍ ഇതൊന്നും ഉണ്ടായിട്ടില്ലെന്നും എക്‌സിറ്റ് മീറ്റിങ്ങിന്റെ മിനിറ്റ്‌സ് പോലും അയച്ചുതന്നില്ലെന്നും ധനമന്ത്രി ആരോപിച്ചു. ഈ കാര്യങ്ങളെല്ലാം അതീവ ഗൗരവമുള്ള കാര്യങ്ങളാണെന്നും ഇത് സംബന്ധിച്ച വിശദമായ നിലപാട് പറയുന്നതിനുള്ള അവസരമായി ഇതിനെ കാണുന്നുവെന്നും ധനമന്ത്രി പറഞ്ഞു

ഐസക്കിനെ മുഖ്യമന്ത്രിയാക്കിയാല്‍ െ്രെകസ്തവര്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് സിപിഎം നേതൃത്വം കരുതുന്നു. വിദ്യാസസന്നനായ ഐസക്കിന് കേരളത്തില്‍ മികച്ച ഭരണം കാഴ്ചവയ്ക്കാന്‍ കഴിയുമെന്നും യച്ചൂരി വിശ്വസിക്കുന്നു. ഇതെല്ലാം പിണറായിയെ പ്രകോപിപ്പിച്ചില്ലെങ്കില്‍ മാത്രമാണ് അത്ഭുതം. ഗീതാ ഗോപിനാഥനെ കൊണ്ടുവന്ന് തന്നെ ഒതുക്കിയ കാര്യം ഐസക്ക് എങ്ങനെയാണ് മറക്കുക.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (5 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (5 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (6 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (6 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (6 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (6 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (7 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (7 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (7 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (9 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (9 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (10 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (10 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (10 hours ago)

Malayali Vartha Recommends