Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

നാളെയാണ് നാളെയാണ് നാളെയാണ്..... ഇഡിയുടെ കണക്കുകൂട്ടല്‍ ശരിയായാല്‍ സിഎം രവീന്ദ്രന്റെ അറസ്റ്റ് നാളെ; മുഖ്യമന്ത്രിയുടെ കസേര ഇളകി തുടങ്ങി; നെഞ്ചിടിപ്പോടെ ജീവനക്കാരും; വിശ്വസ്ഥന്‍ ചതിച്ചതോ അതോ മുഖ്യനും അറിഞ്ഞു തന്നെയോ 

03 DECEMBER 2020 10:36 AM IST
മലയാളി വാര്‍ത്ത

സിഎം രവീന്ദ്രനെ നാളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തുതുടങ്ങുന്നതോടെ പിണറായി വിജയന്റെ മുഖ്യമന്ത്രിക്കസേര അടിത്തുടങ്ങും.സ്വര്‍ണക്കള്ളക്കടത്തിനും കള്ളപ്പണം വീതംവെപ്പിലുമുള്ള രവീന്ദ്രന്റെ പങ്കാളിത്തം മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിനൊക്കെ എത്രത്തോളം ഒത്താശ ചെയ്തുവെന്നും ആര്‍ക്കൊക്കെ കോഴയുടെ വിഹിതം ലഭിച്ചു എന്നതും സംശയിക്കേണ്ട കാര്യങ്ങളാണ്

ഫോണ്‍കോളുകളുടെയും വാട്‌സ് ആപ്പ് സന്ദേശങ്ങളുടെയും നീണ്ട ലിസ്റ്റുമായി ചോദ്യം ചെയ്യല്‍ തുടങ്ങിയാല്‍ പിണറായിയുടെ അഡീഷണല്‍ സെക്രട്ടറി സിഎം രവീന്ദ്രന് ചിലപ്പോള്‍ ഏറെനേരെ പിടിച്ചുനില്‍ക്കാനാവില്ല. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെക്കാള്‍ ഉയര്‍ന്ന പങ്കാളിത്തം സ്വപ്നയും സരിത്തും ഉള്‍പ്പെടുന്ന സംഘവുമായി സിഎം രവീന്ദ്രനുണ്ടായിരുന്നതായി ഇഡി വിലയിരുത്തുന്നു. പക്കലുള്ള തെളിവുകള്‍ നിരത്തിയാല്‍ നാളെയോ ശനിയാഴ്ചയോ സിഎം രവീന്ദ്രന്‍ അറസ്റ്റുണ്ടായാലും അത്ഭുതപ്പെടനില്ല. കൂടാതെ മറ്റു പലര്‍ക്കും
വഴിവിട്ട സഹായങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വാധീനത്തില്‍ പേഴ്‌സണല്‍ സ്റ്റാഫ് ചെയ്തുകൊടുത്തിരുന്നതായുള്ള തെളിവുകള്‍ ഇഡിക്ക് ലഭിച്ചതായും അറിയാന്‍ കഴിയുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമിച്ച പേഴ്‌സണല്‍ സ്റ്റാഫ് സര്‍ക്കാര്‍ വക ഫോണിലും ഓഫീസ് സംവിധാനത്തിലും സ്വര്‍ണക്കടത്തിനും അധോലോക കച്ചവടത്തിനും ഇടനിലക്കാരായി നിലകൊണ്ടിരുന്നുവെങ്കില്‍ പിന്നെ പിണറായിയുടെ കാര്യം പോക്കാ.

സ്വപ്നാ സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നയതന്ത്രബാഗേജില്‍ എത്തി പിടികൂടിയ സ്വര്‍ണക്കട്ടികള്‍ വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ട. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍ സിഎം രവീന്ദ്രനായിരുന്നോ എന്നുപോലും സംശയമുണ്ട്, അങ്ങനെ എന്തെങ്കിലും സംഭവിച്ചു എന്ന് വ്യക്തമായാല്‍ പിണറായി വിജയനു പിന്നെ പിടിച്ചുനില്‍ക്കാനാവില്ല. രവീന്ദ്രന്‍ മാത്രമല്ല മറ്റ് പേഴ്‌സണല്‍ സ്റ്റാഫും ഇത്തരത്തില്‍ വിഹിതം പറ്റിയിരുന്നോ എന്ന് അന്വേഷിക്കാനുള്ള നീക്കത്തിലാണ് ഇഡി.

എന്തായാലും ഇഡിയുടെ കണക്കുകൂട്ടലുകള്‍ ശെരിയായാല്‍ ഇന്നും നാളെയും ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റിനെക്കാള്‍ മാരകമായിരിക്കും കേരളത്തെ കശക്കിയെറിയുന്ന രവീന്ദ്രന്‍ചുഴലിയെന്ന് വ്യക്തം. പിണറായി വിജയനുമാത്രമല്ല പിണറായിയുടെ മൂന്നു മന്ത്രിമാര്‍ക്കും ഇവരുടെ ഒരു നിര പേഴ്‌സണല്‍ സ്റ്റാഫിനും നെഞ്ചിടിപ്പ് ഉയരുന്ന മണിക്കൂറുകളാണിത്.

കൊച്ചി, തിരുവനന്തപുരം കസ്റ്റംസ് ഓഫീസുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ സ്വാധീനത്തിലും ബന്ധത്തിലും 21 തവണ വിമാനത്താവളത്തിലൂടെ നടന്ന സ്വര്‍ണക്കടത്തില്‍ രവീന്ദ്രനെക്കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ പ്രമുഖനുകൂടി പങ്കാളിത്തമുണ്ടായിരുന്നുവെന്നാണ് സൂചന.

കൊച്ചി തുറമുഖത്തുനിന്നും കാര്‍ഗോയിലൂടെ ഗള്‍ഫില്‍നിന്ന് കാലങ്ങളായി സ്വര്‍ണക്കള്ളടത്ത് നടന്നിരുന്നുവെന്നും ഇതില്‍ കസ്റ്റംസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടായിരുന്നവെന്നും രവീന്ദ്രന്‍ ഉള്‍പ്പെടെ സംഘം ഇതില്‍ പങ്കാളികളായിരുന്നുവെന്നും സംശയിക്കുന്നു.


തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ സ്വര്‍ണക്കട്ടികള്‍ വിട്ടുകിട്ടാന്‍ രവീന്ദ്രന്‍ സ്വര്‍ണം പിടിക്കപ്പെട്ട ദിവസങ്ങളില്‍ കസ്റ്റംസില്‍ എത്രത്തോളം സ്വാധീനം ചെലുത്തിയെന്നും സ്വപ്നയെ ബാംഗളൂരിലെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നോ എന്നതാണ് പ്രധാനം.

രവീന്ദ്രനും ശിവശങ്കരനും ഉള്‍പ്പെടുന്ന സ്വപ്നാ സംഘം കാലങ്ങളായി നടത്തിവന്ന സ്വര്‍ണക്കടത്ത് ഒറ്റിക്കൊടുത്തത് കസ്റ്റംസിലെ തന്നെ ഉദ്യോഗസ്ഥനായിരുന്നുവെന്നു എന്നതിലേക്കും സൂചനകളുയരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കാളിത്തം സംബന്ധിച്ച് ഈ ഉദ്യോഗസ്ഥന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് രഹസ്യമൊഴി നല്‍കിയതായാണ് വിവരം. ഇതിലുപരിയായി തലശേരിയിലും വടകരയിലും രവീന്ദ്രനുമായി ബന്ധപ്പെട്ട ബിനാമി സ്വത്തുവകകളിലും നിക്ഷേപങ്ങളിലും വ്യക്തമായ ഉത്തരം കിട്ടിയേ തീരു.

സ്വപ്നാ-സരിത് സംഘത്തിന്റെ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിക്ക് എത്രത്തോളം വിഹിതം ലഭിച്ചു എന്നതും അധോലോക തീവ്രവാദിസംഘങ്ങള്‍ ഈ പണം ഉപയോഗിച്ചോ എന്നതും ഇദ്ദേഹത്തിന്റെ ബിനാമി ജ്വല്ലറിയിലെ സ്വര്‍ണം കള്ളക്കടത്തിലൂടെ വന്നതാണോ എന്നതും നാളെ പുറത്തുവരും.

ഈന്തപ്പഴം ഇറക്കുമതിയില്‍ മാത്രമല്ല കുപ്പിവെള്ളം, സ്റ്റേഷനറി, ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ തുടങ്ങി ഒട്ടേറെ സാധനങ്ങള്‍ തുറമുഖം വഴി പലപ്പോഴും എത്തിയിരുന്നു. യുഎഇ കോണ്‍സുലേറ്റില്‍ പാഴ്‌സലുകള്‍ എത്തുമ്പോഴൊക്കെ രവീന്ദ്രന്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ഓഫീസ് കസ്റ്റംസില്‍ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രിതന്നെ മറുപടി പറയേണ്ടിവരും.

മുഖ്യമന്ത്രിയുടെ ഓഫീസിലും സെക്രട്ടറിയേറ്റിലും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്വപ്നയും സംഘവും നല്‍കി സമ്മാനങ്ങള്‍ക്കു പിന്നിലും രവീന്ദ്രന്റെ ഇടപെടല്‍ സംശയിക്കുന്നു. വിലകൂടിയ ലാപ്‌ടോപ് മൊബൈല്‍, ടാബ്ലറ്റ് സൗന്ദര്യ വര്‍ധക സാമഗ്രികള്‍ തുടങ്ങിയവയൊക്കെ യുഎഇ കോണ്‍സുലേറ്റിലേക്ക് എത്തിക്കുകയും ഇവയൊക്കെ ഐഎഎസുകാര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ക്ക് 
സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉള്‍പ്പെടെ സെക്രട്ടേറിയറ്റിലെ പലര്‍ക്കും ഈന്തപ്പഴം പതിവായി ലഭിച്ചിരുന്നുവെന്നതും സംശയത്തിന് ഇടയാക്കുന്നു. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ അധോലോക ബിസിനസുകള്‍ക്ക് രവീന്ദ്രന്റെ പങ്കാളിത്തമുണ്ടായിരുന്നോ എന്നുപോലും സംശങ്ങള്‍ ഉയരുന്നു

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (5 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (5 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (6 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (6 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (6 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (6 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (7 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (7 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (7 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (9 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (9 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (10 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (10 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (10 hours ago)

Malayali Vartha Recommends