ശക്തമായ താക്കീത് നൽകാനുള്ള അവസരമാണ് വരുന്നത്; ശത്രുക്കളെ നിഗ്രഹിക്കാനുള്ള പോരാളികൾ തയ്യാറായി കഴിഞ്ഞു; സുരേഷ് ഗോപി കസറുന്നു
സിനിമയിലെ ഭരത് ചന്ദ്രനെ കടത്തി വെട്ടുന്ന ഡയലോഗുകളാണ് സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രാചരണത്തിനിടെ പറയുന്നത് . നടനായും രാഷ്ട്രീയ പ്രവർത്തകനായും എംപിയായും അദ്ദേഹം ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണ്. മാത്രമല്ല ബിജെപിയുടെ പ്രചാരണ പ്രവർത്തനങ്ങളിലും വളരെ സജീവമായി അദ്ദേഹം പ്രവർത്തിക്കുന്നു. കോവിഡാണെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒട്ടും കുറവില്ല സ്ഥാനാർത്ഥികൾക്ക് വേണ്ടി സിനിമ അദ്ദേഹം ഇറങ്ങുന്നുണ്ട് തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രചരണത്തിനും അദ്ദേഹം മുന്‍പന്തിയിലുണ്ട്. കപടന്മാരുടെ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്ന് അദ്ദേഹം ആഞ്ഞടിച്ചു. ജനങ്ങളുടെ സമ്പത്തിനെ കൊള്ളയടിക്കുന്നതിനെതിരെ ഇടതു വലതു മുന്നണികള്‍ക്കുള്ള ശക്തമായ താക്കീതാവണമെന്ന് സുരേഷ് ഗോപി പറഞ്ഞു . എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറി ജനങ്ങളെ ഒരു വഴിക്കാക്കിയ കാപട്യക്കാരുടെ ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.ജനങ്ങളെ വഞ്ചിച്ച സർക്കാരിനെതിേര ഒരു വിരലനക്കാൻ കെൽപ്പില്ലാത്ത പ്രതിപക്ഷമാണിവിടുള്ളത്.
ശത്രുക്കളെ നിഗ്രഹിക്കാനുള്ള പോരാളികളെയാണ് എൻ.ഡി.എ. സഖ്യം കേരളത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. കേരള ജനത യുക്തിപൂർവം ചിന്തിച്ച് ഇവരെ തറപറ്റിക്കാനുള്ള അവസരം വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.ബി.ജെ.പി. മണ്ഡലം ജനറൽ സെക്രട്ടറി സജി മുല്ലനല്ലൂർ അധ്യക്ഷനായി. ബി.ജെ.പി. നേതാക്കളായ ജെ.ആർ.പദ്മകുമാർ, നാരായണൻ നമ്പൂതിരി, ബി.ഡി.ജെ.എസ്. ജില്ലാ പ്രസിഡന്റ് അജി എസ്.ആർ.എം., ബി.ജെ.പി. സംസ്ഥാനസമിതിയംഗം ആലംകോട് ദാനശീലൻ, സംസ്ഥാന കൗൺസിൽ അംഗം ചെറുവയ്ക്കൽ ജയൻ, തച്ചോട് സുധീർ തുടങ്ങിയവർ സംസാരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ബി ജെ പി വര്‍ക്കല മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിരൂക്ഷമായ ആരോപണ ങ്ങളാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.
പ്രചാരണ പരിപാടികൾക്കെല്ലാം അദ്ദേഹം മുന്നിട്ട് നിൽക്കുന്നുണ്ട്. നേരത്തെ മാവേലിക്കര, ചെട്ടികുളങ്ങര, ചെന്നിത്തല തൃപ്പെരുന്തുറ തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനാർഥികൾക്കായി വോട്ടഭ്യർഥിക്കാൻ സൂപ്പർസ്റ്റാർ പരിവേഷത്തോടെ തന്നെയായിരുന്നു സുരേഷ് ഗോപി എത്തിയത്. മാസ്ക്കും വച്ച് കണ്ണടയും അണിഞ്ഞ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് ചോദിക്കാൻ നേരിട്ടെത്തിയ താരത്തെ കണ്ടതോടെ പലർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല വെയിലിൽ നിൽക്കുന്ന സൂപ്പർതാരത്തെ കണ്ടപ്പോൾ തൊഴിലുറപ്പു തൊഴിലാളികൾക്ക് സങ്കടം– ‘വെയിലിൽ നിന്നു മാറി നിൽക്കു സാറെ’ എന്നു പറഞ്ഞു . ‘ഈ വെയിൽ കൊള്ളുന്നതു നല്ലതാണ്, ശരീര വേദന മാറും. വെയിലിൽ വൈറ്റമിൻ ഡി ഉണ്ട്. നിങ്ങൾ വെയിലു കൊള്ളുന്നതു കൊണ്ടാണ് നല്ല ആരോഗ്യമുള്ളത്–’ സുരേഷ് ഗോപി പ്രതിക്കരിച്ചത്. ‘കണ്ണടയെടുക്ക് ആവശ്യപ്പെട്ടത് അനുസരിച്ച് കണ്ണട ഊരി മാറ്റി.എങ്കിലും കോവിഡ് സുരക്ഷ കരുതി മാസ്ക് മാറ്റിയിരുന്നില്ല അദ്ദേഹം . ഗോപൻ ചെന്നിത്തല എന്ന സ്ഥാനാർത്ഥിക്ക് വേണ്ടിയായിരുന്നു അദ്ദേഹം പ്രചാരണത്തിന് ഇറങ്ങിയത്. തന്നെ തൊടാൻ ശ്രമിച്ചവരെ സ്നേഹപൂർവം വിലക്കിയിരുന്നു. എന്നാൽ ഒരാൾ എത്തിവലിഞ്ഞ് ഒന്നു തൊട്ടു. ‘ഈ തൊട്ടത് എല്ലാവർക്കുമായി വീതിച്ചു കൊടുത്തേക്കണം’– എന്നു നയത്തിൽ പറഞ്ഞ് സുരേഷ് ഗോപി വാഹനത്തിലേക്കു കയറി പോകുകയും ചെയ്തു .
https://www.facebook.com/Malayalivartha