വിവാഹം കഴിക്കാനുള്ള ആർജ്ജവം എത്തിച്ചത് കൊലയിൽ; നാലു വിവാഹം കഴിച്ചയാള്‍ രണ്ടു ഭാര്യമാരെ കൊലപ്പെടുത്തി, മൂന്നാമത്തെ ഭാര്യയെ കൊലപ്പെടുത്താന്‍ തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലെത്തിയത് കുപ്പിച്ചില്ലുമായി
നാലു വിവാഹം കഴിച്ചയാള്‍ രണ്ടു ഭാര്യമാരെ കൊലപ്പെടുത്തി. പിന്നാലെ മൂന്നാമത്തെ ഭാര്യയെ കൊലപ്പെടുത്താന്‍ തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലെത്തുകയും ചെയ്തു. വിവരം മണത്തറിഞ്ഞ പൊലീസ് ഇയാളെ കയ്യോടെ തന്നെ പിടികൂടി. തമിഴ്നാട് തുത്തുക്കുടി സ്വദേശി കറുപ്പുസ്വാമിയെയാണ് (41) വണ്ടിപ്പെരിയാര്‍ പൊലീസിന്റെ കസ്റ്റഡിയിലെടുത്തത്.
നാല് ഭാര്യമാരില്‍ രണ്ടു ഭാര്യമാരെ കൊലപ്പെടുത്തിയത് താനാണെന്ന് കറുപ്പുസ്വാമി ചോദ്യംചെയ്യലിനിടെ പൊലീസിനോട് സമ്മതിച്ചു. ഒരു ഭാര്യയെ കൊന്ന കേസില്‍ പ്രതിയായ കറുപ്പുസ്വാമി സെപ്തംബര്‍ മുപ്പതിനാണ് നാലാം ഭാര്യയായ ഷണ്‍മുഖലക്ഷ്മിയെ കൊലപ്പെടുത്തുന്നത്. ശേഷം തുത്തുക്കുടിയില്‍ നിന്ന് കേരളത്തിലേക്ക് എത്തിച്ചേർന്നു. വണ്ടിപ്പെരിയാര്‍ മഞ്ചുമല ആറ്റോരത്ത് ആദ്യഭാര്യയുടെ അകന്ന ബന്ധുക്കള്‍ക്കൊപ്പം ഒളിവില്‍ കഴിയുകയായിരുന്നു. വണ്ടിപ്പെരിയാര്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇയ്യാളെ പിടികൂടി ചോദ്യം ചെയ്തത്.
മൂന്നമത്തെ ഭാര്യയെ കൊല്ലാനായിട്ടാണ് കേരളത്തിൽ എത്തിയതെന്നും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി. പൊലീസ് പിടികൂടുമെന്നറിഞ്ഞതോടെ കൈവശം സൂക്ഷിച്ചിരുന്ന കുപ്പിച്ചില്ലുകള്‍ പൊടിച്ചത് വിഴുങ്ങി ജീവനൊടുക്കാനും ഇയാള്‍ ശ്രമിക്കുകയായിരുന്നു. കുപ്പിചില്ലുകള്‍ സൂക്ഷിച്ച കവര്‍ പൊലീസ് പിടിച്ചുവാങ്ങിയതിനാല്‍ ആത്മഹത്യാശ്രമം വിഫലമായി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ തമിഴ്നാട് പൊലീസിന് കൈമാറുകയും ചെയ്തു.
https://www.facebook.com/Malayalivartha