കെ ആര്‍ ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; അണുബാധ നിയന്ത്രിക്കുന്നതിനുള്ള തീവ്രശ്രമം ഡോക്ടര്‍മാര്‍ തുടരുകയാണെന്ന് വ്യക്തമാക്കി മെഡിക്കല്‍ ബുള്ളൻ

കേരള രാഷ്ട്രീയത്തിലെ വിപ്ലവ നായിക കെ ആര്‍ ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഗൗരിയമ്മ. ഇന്ന് ഉച്ചയ്ക്കു ശേഷം പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമാണെന്ന് വ്യക്തമാക്കുന്നത്. അണുബാധ നിയന്ത്രിക്കുന്നതിനുള്ള തീവ്രശ്രമം ഡോക്ടര്‍മാര്‍ തുടരുകയാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
കെ ആര്‍ ഗൗരിയമ്മയെ പനിയും ശ്വാസ തടസ്സവും കാരണം ഗൗരിയമ്മയെ വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്ബോള്‍ കോവിഡ് ബാധിതയല്ലെന്ന് സ്ഥിരീകരിച്ചു. ആഴ്ചകള്‍ക്ക് മുന്‍പാണ് 102കാരിയായ കെ ആര്‍ ഗൗരിയമ്മ, ആറു പതിറ്റാണ്ടോളമായി ജീവിച്ച ആലപ്പുഴ ചാത്തനാട്ട് വീട്ടില്‍ നിന്ന് തലസ്ഥാനത്തെ വഴുതക്കാടുള്ള സഹോദരി പുത്രിയുടെ വീട്ടിലേക്ക് താമസം മാറ്റിയത്. കോവിഡ് സാഹചര്യത്തില്‍ സന്ദര്‍ശകര്‍ക്ക് പോലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
സജീവ രാഷ്ട്രീയത്തിലിരിക്കെ തട്ടകമായിരുന്ന തിരുവനന്തപുരത്തേക്ക് ഒന്നര പതിറ്റാണ്ടിന് ശേഷമാണ് ഗൗരിയമ്മ മടങ്ങിയെത്തിയത്. വഴുതക്കാട്ടെ ഉദാരശിരോമണി റോഡിലെ തറയില്‍ വീട്ടില്‍ സഹോദരി ഗോമതിയുടെ മകള്‍ പ്രൊഫ. പി.സി. ബീനാകുമാരിയ്ക്കൊപ്പമാണ് ഗൗരിയമ്മ താമസിക്കുന്നത്.
https://www.facebook.com/Malayalivartha