വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി

കുവൈത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമം. ഈജിപ്തിൽ നിന്നും കടത്തിയ മയക്കുമരുന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (ടെർമിനൽ 5) കസ്റ്റംസ് ഉദ്യോഗസ്ഥർ വിജയകരമായി പിടികൂടുകയായിരുന്നു. പതിവായി നടത്തുന്ന യാത്രാ പരിശോധനകൾക്കിടയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. വിമാനമിറങ്ങിയ ഒരു യാത്രക്കാരന്റെ ലഗേജിൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നെന്ന് കസ്റ്റംസ് വിഭാഗം അറിയിച്ചു
സംശയത്തെ തുടർന്ന് ഇയാളുടെ ബാഗുകൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കോഴിയിറച്ചിക്കുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിൽ മെത്താംഫെറ്റാമൈൻ (ക്രിസ്റ്റൽ മെത്ത്) എന്ന മാരക മയക്കുമരുന്ന് കണ്ടെത്തിയത്. കസ്റ്റംസ് പരിശോധനയിൽ നിന്നും രക്ഷപ്പെടുന്നതിനായി തികച്ചും വ്യത്യസ്തമായ രീതിയിലാണ് പ്രതി മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.
പിടിച്ചെടുത്ത മയക്കുമരുന്ന് നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് സുരക്ഷിതമായി കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ ഔദ്യോഗിക റിപ്പോർട്ട് തയ്യാറാക്കി വരികയാണെന്നും തുടർ നടപടികൾക്കായി പ്രതിയെയും പിടിച്ചെടുത്ത മയക്കുമരുന്നും ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോളിന് കൈമാറുമെന്നും കസ്റ്റംസ് വ്യക്തമാക്കി. അതിർത്തികളിലെയും വിമാനത്താവളങ്ങളിലെയും കസ്റ്റംസ് പരിശോധനാ സംഘത്തിന്റെ ജാഗ്രതയും, ലഹരിക്കടത്തുകാരുടെ എത്ര പുതിയ തന്ത്രങ്ങളും കണ്ടെത്താനുള്ള അവരുടെ കഴിവും തെളിയിക്കുന്നതാണ് ഈ വിജയകരമായ ഇടപെടലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
കഴിഞ്ഞയാഴ്ച കുവൈറ്റിൽ മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവ കൈവശം വച്ചതുമായി ബന്ധപ്പെട്ട് വ്യത്യസ്ത കേസുകളിൽ ഏഴ് പേർ പിടിയിൽ ആയിരുന്നു . ലഹരികടത്ത്, വ്യക്തിഗത ഉപയോഗം എന്നിവക്കായുള്ള മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും ഇവരിൽ നിന്ന് പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏകദേശം 2.55 കിലോഗ്രാം ഹാഷിഷ്, 150 ഗ്രാം ഹെറോയിൻ, 20 ഗ്രാം മെത്താംഫെറ്റാമൈൻ, 6,350 ലിറിക്ക കാപ്സ്യൂളുകൾ, 150 സനാക്സ് ഗുളികകൾ, 50 മെത്തഡോൾ ഗുളികകൾ, ലഹരിവസ്തുക്കൾ തയാറാക്കുന്നതിനും പാക്കുചെയ്യുന്നതിനും ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു.
എല്ലാ പ്രതികളെയും, കണ്ടുകെട്ടിയ വസ്തുക്കളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. മയക്കുമരുന്ന് കടത്ത് തടയുന്നതിനും ലഹരി അപകടങ്ങളിൽ നിന്നും സമൂഹത്തെ സംരക്ഷിക്കുന്നതിനും ശക്തമായ പരിശോധനയും നടപടികളും തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ലഹരിമരുന്ന് വിപണനം തടയുന്നതിനായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന ശക്തമായ ക്യാമ്പയിനിന്‍റെ ഭാഗമായി കൂവാറ്റിൽ വൻ മയക്കുമരുന്നു വേട്ട നടക്കുകയാണ് ,വാണിജ്യ അടിസ്ഥാനത്തിൽ മയക്കുമരുന്നും ഉത്തേജക ഗുളികകളും കൈവശം വെയ്ക്കുകയും വിതരണം ചെയ്യുകയും ചെയ്ത ധാരാളം പേരെ കുവൈറ്റിൽ അറസ്റ്റ് ചെയ്തിട്ടുണ്ട് . ഒരു ബംഗ്ലാദേശ് സ്വദേശിയെ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്‍റെ കീഴിലുള്ള മുബാറക് അൽ-കബീർ ഗവർണറേറ്റ് അന്വേഷണ വിഭാഗമാണ് ഈ നിർണ്ണായക സുരക്ഷാ ഓപ്പറേഷന് നേതൃത്വം നൽകിയത്. പ്രതി നിയമവിരുദ്ധമായ മയക്കുമരുന്ന് ഇടപാടുകളിൽ ഏർപ്പെട്ടിരിക്കുന്നതായി സുരക്ഷാ ഏജൻസികൾക്ക് കൃത്യമായ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ പ്രതിയെ ദിവസങ്ങളോളം കർശനമായ നിരീക്ഷണത്തിലാക്കി. ലഹരിവസ്തുക്കൾ സൂക്ഷിക്കുന്നതിനും ഒളിപ്പിക്കുന്നതിനുമായി പ്രതി ഉപയോഗിച്ചിരുന്ന ചില തന്ത്രപ്രധാനമായ കേന്ദ്രങ്ങൾ നിരീക്ഷണത്തിലൂടെ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു.
ആവശ്യമായ നിയമപരമായ അനുമതികൾ കൈപ്പറ്റിയ ശേഷം കസ്റ്റംസ്, സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയുടെ താമസസ്ഥലത്ത് മിന്നൽ റെയ്ഡ് നടത്തുകയായിരുന്നു. ഇവിടെ നടത്തിയ വിശദമായ പരിശോധനയിലാണ് വിപണനത്തിനായി പ്രത്യേകം പാക്കറ്റുകളിലാക്കി സൂക്ഷിച്ചിരുന്ന വൻതോതിലുള്ള മയക്കുമരുന്നും സൈക്കോട്രോപിക് വിഭാഗത്തിൽപ്പെട്ട മാരക ലഹരിഗുളികകളും കണ്ടെടുത്തത്. അറസ്റ്റിലായ പ്രതിയെയും പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരത്തെയും കൂടുതൽ നിയമനടപടികൾക്കായി ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി.
https://www.facebook.com/Malayalivartha























