ബജറ്റില്‍ സ്വകാര്യ ബസ് വ്യവസായ മേഖലയോട് കാട്ടിയത് വൻ അവഗണന!! ഡീസലിന് സബ്‌സിഡിയും നികുതിയിളവുമില്ല; പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയിട്ട് പോലും പരിണനയുമില്ല; അതിജീവനത്തിന് വേണ്ടി ബജറ്റില്‍ വലിയ പ്രതീക്ഷയിലായിരുന്നു ബസുടമകളെന്ന് ഫെഡറേഷന്‍...സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തുന്നത് ആലോചനയിൽ
നാടകീയതകളോ 'അത്ഭുത' പ്രഖ്യാപനങ്ങളോ ഇല്ലാതെ കൃത്യം ഒരുമണിക്കൂര്‍ കൊണ്ട് വസ്തുതകള്‍ മാത്രം അവതരിപ്പിച്ചായിരുന്നു ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ കന്നി ബജറ്റ്.കോവിഡിന്റെ രണ്ടാംതരംഗത്തെ അതിജീവിക്കുന്നതിനും മുന്നാംതരംഗത്തെ പ്രതിരോധിക്കുന്നതിനും ഊന്നല്‍നല്‍കിക്കൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ ബജറ്റിന്റെ കൂട്ടിച്ചേര്‍ക്കലായാണ് പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയത്.
ലോക്ക്ഡൗൺ ആയത്തോടുകൂടി ദുരിതം അനുഭവിച്ചവരിൽ എടുത്തുപറയേണ്ട ഒരുവിഭാഗമാണ് സ്വാകാര്യ ബസ് വ്യവസായ മേഖല. ഇപ്പോളിതാ ബജറ്റ് അവതരണത്തിൽ വൻ പ്രതീഷ വച്ചിരുന്ന സ്വകാര്യ ബസ് വ്യവസായ മേഖലയോട് കാട്ടിയതോ വൻ അവഗണന.
ഡീസലിന്റെ അമിതമായ വിലവര്‍ദ്ധനവ് കാരണം സാമ്പത്തിക പ്രതിസന്ധിയിലാവുകയും ലോക്ക്ഡൗണ്‍ വന്നതോടെ നിശ്ചലമാകുകയും ചെയ്ത സ്വകാര്യ ബസ് വ്യവസായ മേഖല അതിജീവനത്തിന് വേണ്ടി ബജറ്റില്‍ വലിയ പ്രതീക്ഷയിലായിരുന്നു ബസുടമകളെന്ന് ഫെഡറേഷന്‍ അറിയിച്ചു.
ഡീസലിന് സബ്‌സിഡിയോ നികുതിയിളവോ നല്‍കണമെന്ന് ഫെഡറേഷന്‍ മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, ഗതാഗത മന്ത്രി മുതലായവരോട് ആവശ്യപ്പെട്ടതായിരുന്നു. എന്നാല്‍ ഇന്ന് അവതരിപ്പിച്ച ബഡ്ജറ്റില്‍ അതു സംബന്ധിച്ചുള്ള ഒരു സൂചനയും ഇല്ലാത്തതിലുള്ള ഫെഡറേഷന്റെ പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കുന്നുവെന്ന് അവര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ സര്‍വീസ് നിര്‍ത്തിവെക്കുന്ന കാര്യം തീരുമാനിക്കേണ്ടി വരുമെന്നും സംസ്ഥാന ട്രഷറര്‍ ഹംസ ഏരിക്കുന്നന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചി രിക്കുകയാണ്.
അതേസമയം, സംസ്ഥാന ബജറ്റില്‍ വ്യാപാരികളെ പരിഗണിച്ചില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിച്ചു. നികുതി പിരിക്കാനുള്ളവരായി മാത്രം വ്യാപാരികളെ സര്‍ക്കാര്‍ കണ്ടു. പ്രളയ ദുരിതാശ്വാസ കാലത്ത് വ്യാപാരികള്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് വ്യാപാരികളെ സഹായിച്ചില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്‍ ആരോപിച്ചു.
വ്യാപാരികളെ സഹായിക്കുന്ന ബജറ്റല്ല ഇത്തവണത്തേത്. വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. വ്യാപാര മേഖലയിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കാനുള്ള പദ്ധതികള്‍ ബജറ്റിലില്ല. കോവിഡ് കാലത്ത് വ്യാപാരികള്‍ കടകളടച്ച് സര്‍ക്കാരിനെ പൂര്‍ണമായും സഹായിച്ചു. പക്ഷേ, തങ്ങള്‍ക്ക് യാതൊരു സഹായവും ബജറ്റില്‍ ഇല്ലെന്നും നസിറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha