Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..


മണിപ്പൂരിൽ വൻ സംഘർഷം...കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം

കാണാന്‍ കൊള്ളാവുന്ന വേറൊരുത്തിയെ കിട്ടിയപ്പോള്‍ വെറും ഒരു കോള്‍ കൊണ്ട് ബന്ധം അവസാനിപ്പിച്ചു; കല്യാണം കഴിഞ്ഞു ഒമ്പതാം മാസം 8 മാസം വയറ്റില്‍ കഴിയുന്ന എന്നെയും കൊണ്ട് എന്റെ ഉമ്മ ആരോടും പറയാതെ പോലീസ് സ്റ്റേഷനില്‍ പോയി!! ഉമ്മയുടെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മകൻ

05 JUNE 2021 03:58 PM IST
മലയാളി വാര്‍ത്ത

പൊന്നാനി കാരനായ വി പി മുഹമ്മദ് അനസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ദാമ്ബത്യത്തിന്റെ കെട്ടുമാറാപ്പുകള്‍ തന്റെ ഉമ്മയ്ക്ക് നല്‍കിയത് കണ്ണുനീരായിരുന്നു എന്ന വിപി മുഹമ്മദ് അനസ് എന്ന മകന്‍. എല്ലാം ക്ഷമിച്ചതും സഹിച്ചതും മകനായ തനിക്കു വേണ്ടിയായിരുന്നു. പക്ഷേ അതും തെറ്റായിരുന്നുവെന്ന് ശിഷ്ടകാല ജീവിതം തെളിയിച്ചുവെന്നും മുഹമ്മദ് പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു തന്റെ ഉമ്മയുടെ വേദനയുടെ കഥ വെളിപ്പെടുത്തിയത്.

മുഹമ്മദിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

കല്യാണം കഴിഞ്ഞു ഒമ്പതാം മാസം 8 മാസം വയറ്റില്‍ കഴിയുന്ന എന്നെയും കൊണ്ട് എന്റെ ഉമ്മ ആരോടും പറയാതെ പോലീസ് സ്റ്റേഷനില്‍ പോയി. കാരണം എന്തെന്നാല്‍, കല്യാണത്തിന്റെ അന്ന് തൊട്ട് ഉമ്മയുടെ കയ്യിലുള്ള സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാന്‍ തന്നെ മാനസികമായും, ശാരീരികമായും ഉപദ്രവിക്കുകയും, തന്റെ സമ്മതമില്ലാതെ സ്വര്‍ണങ്ങളെല്ലാം മോഷ്ടിക്കുകയും, സ്വര്‍ണം നല്‍കാത്തതിന്റെ പേരില്‍ പട്ടിണിക്കിടുകയും, ഞാനൊരു ബാധ്യതയാണെന്ന് മനസ്സിലായപ്പോള്‍ എന്നെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത ഭര്‍ത്താവിന്റെയും ഭര്‍തൃ വീട്ടുകാരുടെയും ക്രൂരതകളെ കുറിച്ചും, എന്ത്‌ വന്നാലും വയറ്റില്‍ ഒക്കെ ആയില്ലേ… ഇനി എല്ലാം സഹിച്ചൊക്കെ നിക്ക് എന്ന് ഉപദേശിക്കുന്ന നാട്ടു - വീട്ടുകാര്‍ക്കെതിരെയും പരാതി പറയാനായിരുന്നു അത്.


ഇന്നത്തോടെ ഇതിനൊരു തീരുമാനം ഉണ്ടാകണം എന്ന് നിശ്ചയിച്ച ഉമ്മയുടെ മുമ്ബില്‍ ഉപ്പയെ അത്യാവശ്യം വിരട്ടിയ ശേഷം പോലീസ് ഒരു കരാര്‍ വെച്ചു. ഇനി മുന്നോട്ട് പോകണോ, വേണ്ടയോ എന്ന് ഇപ്പോള്‍ തീരുമാനിക്കാം.

ഇനി ഇയാളോടൊപ്പം ജീവിക്കാന്‍ താത്പര്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇപ്പൊ തുറന്നു പറയാം. ഉമ്മയുടെ വീട്ടുകാര്‍ എല്ലാം ആ സമയം ബന്ധം വേര്‍പ്പെടുത്താന്‍ ഒരുങ്ങിയപ്പോള്‍ എന്റെ പുന്നാര ഉമ്മ പതിയെ വയറ്റില്‍ കൈവെച്ച്‌ എന്നെ തലോടി.

'താനിപ്പോ ബന്ധം ഉപേക്ഷിച്ചാല്‍ ഈ കുട്ടി വളര്‍ന്നു വലുതായി എന്റെ ഉപ്പയെ നഷ്ടപ്പെടുത്തിയത് നിങ്ങളല്ലേ എന്ന് തന്നോട് തിരിച്ചു ചോദിച്ചാല്‍ താനെന്ത് ഉത്തരം നല്‍കുമെന്ന്' ഒരു നിമിഷം ഉമ്മ ശങ്കിച്ചു.

എന്നിട്ട് പറഞ്ഞു കുഞ്ഞിന്റെ ഭാവി ഓര്‍ത്ത് മുന്നോട്ട് പോകാമെന്ന്. ഉമ്മ അന്നെടുത്ത തീരുമാനം തെറ്റായിരുന്നു എന്ന് ഞാനിപ്പോ പറയും.

കാരണം,ഒത്തുപോയതിന് ശേഷം അവസാനം കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്ബ് വിവാഹം വേര്‍പെടുന്നത് വരെ ജീവിതത്തില്‍ സുഖമെന്താണെന്ന് എന്റെ ഉമ്മ അറിഞ്ഞിട്ടില്ല.

എന്റെ പ്രസവം തൊട്ട് മൂന്ന് പ്രസവങ്ങളിലും, ഒരനിയന്‍ മരിച്ചപ്പോഴും ഒരു ഭര്‍ത്താവിന്റെ സാന്നിധ്യം ഒരു ഭാര്യ ആഗ്രഹിക്കുന്ന നിമിഷത്തില്‍ പോലും നാട്ടില്‍ ഉണ്ടായിട്ട് പോലും ഉപ്പ വന്നില്ല.

മാത്രമല്ല, ഉമ്മയുടെ സാമ്ബാദ്യവും, സ്വര്‍ണങ്ങളുമെല്ലാം കൊള്ളയടിച്ചു, വീണ്ടും ആവശ്യപ്പെട്ടു കൊണ്ട് നിരന്തരം ശല്യപ്പെടുത്തി.

അവസാനം, കാണാന്‍ കൊള്ളാവുന്ന വേറൊരുത്തിയെ കിട്ടിയപ്പോള്‍ വെറും ഒരു കോള്‍ കൊണ്ട് ബന്ധം അവസാനിപ്പിച്ചു. കുട്ടികള്‍ വലുതായ ഈ അവസ്ഥയില്‍ കുട്ടികളുടെ ഭാവിയോര്‍ത്ത് മുന്നോട്ട് പോകാന്‍ ഉമ്മ കെഞ്ചിയെങ്കിലും ഉപ്പ സമ്മതിച്ചില്ല.

അപ്പൊ പറഞ്ഞു വന്നത്, ജീവിതം ഒന്നേ ഉള്ളൂ, അതാര്‍ക്ക് വേണ്ടിയും ബലി കൊടുക്കാനുള്ളതല്ല. എന്റെ ഭാവി ഓര്‍ത്തുകൊണ്ട് മാത്രം എന്റെ ഉമ്മയുടെ യൗവ്വനവും, വൈവാഹിക ജീവിതവുമെല്ലാം അനിശ്ചിതത്തിലായത് പോലെ ആര്‍ക്കും ഈയൊരവസ്ഥ ഉണ്ടാവരുത്.

 

കാരണം, ഉമ്മാക്ക് ശരിക്ക് വിദ്യാഭാസമോ, ഒരു തൊഴിലോ ഇല്ലാത്തത് തന്നെ ആയിരുന്നു ഒരു സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയാതിരുന്നത്.

ആയതുകൊണ്ട്, സമൂഹം പറയുന്നത് കേള്‍ക്കാതെ, നിങ്ങള്‍ക്ക് കല്യാണം ആവശ്യമെന്ന് തോന്നുമ്ബോള്‍ നിങ്ങള്‍ വിവാഹം ചെയ്യുക, നിങ്ങള്‍ക്ക് ആരോടാണോ താത്പര്യം അവരുമൊത്ത് ജീവിക്കുക, കാരണം ജീവിക്കേണ്ടത് നിങ്ങള്‍ ഒറ്റയ്‌ക്കാണ്.

ബന്ധങ്ങളില്‍ തുടര്‍ന്നു പോകാന്‍ കഴിയില്ല എന്ന ഘട്ടം വന്നാല്‍ അവ ഡ്രോപ് ചെയ്യാനും നിങ്ങള്‍ക്ക് കഴിയണം. നമ്മുടെ ഭാവി ആര്‍ക്കു വേണ്ടിയും കുരുതി കൊടുക്കരുത്. അവസാനം, അവര്‍ പോലും നമ്മോടൊപ്പം ഇല്ലാത്ത അവസ്ഥ ഉണ്ടായേക്കാം.

ഒരു വിവാഹമോചനം കൊണ്ടൊന്നും നമുക്ക് ഒന്നും നഷ്ടപ്പെടാനില്ല എന്ന പരിപൂര്‍ണ ബോധ്യം ഉണ്ടാവുക.അറിവ് നേടുക, സ്വയം പര്യാപ്തത കൈവരിക്കുക, അന്തസ്സോടെ ജീവിക്കുക.
വി. പി. മുഹമ്മദ്‌ അനസ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്മവിഭൂഷണ്‍ പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്ന് സിപിഎമ്മും വിഎസിന്റെ കുടുംബവും  (5 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തി തകര്‍ത്ത് കുഴിയിലേക്ക് വീണ് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം  (5 hours ago)

അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലന്‍സ് ഇടിച്ച് കാല്‍നടയാത്രികന് ദാരുണാന്ത്യം  (5 hours ago)

കേരളത്തില്‍ എന്‍പിആര്‍ നടപ്പാക്കില്ലെന്ന് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍  (5 hours ago)

സ്പാ ജീവനക്കാരിയെ ഗുണ്ടാസംഘം പീഡിപ്പിച്ച കേസ്: അന്വേഷിക്കാനെത്തിയ പൊലീസിനു നേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ട് ഒന്നാം പ്രതി  (6 hours ago)

ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടുകെട്ടി ഇഡി  (6 hours ago)

ബിജെപി മാത്രമുള്ള ഒരു കാലം കേരളത്തില്‍ വരുമെന്ന് നിതിന്‍ നിബിന്‍  (6 hours ago)

ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സ്‌കൂള്‍ മാനേജര്‍ക്കെതിരെ കേസ്  (7 hours ago)

വിവാഹഭ്യര്‍ഥനയുമായി പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ വ്യക്തിക്കെതിരെ പരാതി നല്‍കി ആദിലയും നൂറയും  (7 hours ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയെ കയറ്റിയത് 2004ല്‍ കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡെന്ന് മുഖ്യമന്ത്രി  (8 hours ago)

ഗണേഷ് പാർട്ടി വിടുന്നു..? പിണറായിയോട് പിണങ്ങി സഭയിലിട്ട് വലിച്ച് കീറിയ കലിപ്പ് മുഖ്യന്,ഉടൻ തീരുമാനം  (9 hours ago)

പ്രാവുകള്‍ക്ക് തീറ്റ കൊടുത്തതിന് ഇന്ത്യക്കാരിക്ക് സിംഗപ്പൂര്‍ കോടതി 2 ലക്ഷം രൂപ പിഴ ചുമത്തി  (9 hours ago)

ശ്രീകണ്ഠൻ നായരെ ഉരുട്ടി പണ്ഡിറ്റ് ,കലക്കി ഞെട്ടി അവർ തനി രാവണൻ പത്തുതലയാ...! അമ്പോ കസറി  (9 hours ago)

ഐടി മിഷനിൽ ഒഴിവുകൾ 40,000 മുതൽ ഒരു ലക്ഷം വരെ ശമ്പളം ഫെബ്രുവരി 15 വരെ അപേക്ഷിക്കാം  (9 hours ago)

Malayali Vartha Recommends