'ഉളുപ്പുണ്ടോ സഖാക്കളെ, ഇതിനെക്കാളും നല്ലത് മനുഷ്യ വിസര്‍ജ്ജ്യം വാരി തിന്നുന്നതാണ്'; മണ്ടന്‍ ബേബിക്ക് പൊട്ടന്‍മാരായ സൈബര്‍ കമ്മികള്‍ കൂട്ട്! സൈബർ സഖാക്കളേ കടന്നാക്രമിച്ച് റിജില്‍ മാക്കൂറ്റി

കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരനെ കോണ്‍ഗ്രസ് നേതൃത്വം തിരഞ്ഞെടുത്തതിന് പിന്നാലെ സി.പി.എം സൈബര്‍ അണികള്‍ അദ്ദേഹത്തിനെതിരെ പരിഹാസവുമായി രംഗത്ത് വന്നിരുന്നു. കെ.സുധാകരന്‍ ബി.ജെ.പി അനുഭാവികള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന അടിക്കുറിപ്പോടെ സൈബര്‍ സഖാക്കള്‍ ഫോട്ടോയും പ്രചരിപ്പിച്ചു. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് റിജില്‍ ചന്ദ്രന്‍ മാക്കുറ്റി.
കാസര്‍കോട് ജില്ലയിലെ കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ വേളൂരില്‍ കോണ്‍ഗ്രസ് ഓഫിസ് ഉദ്ഘാടനം ചെയ്യാന്‍ കെ സുധാകരന്‍ എം.പി പോയപ്പോഴുള്ള ചിത്രമാണ് ദുരുപയോഗം ചെയ്യുന്നത്. വേളൂരില്‍ കോണ്‍ഗ്രസ് ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ സുധാകരന്‍ പോയപ്പോള്‍ ചീമേനി മണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസുകാര്‍ എടുത്ത സെല്‍ഫിയാണ് സൈബര്‍ സഖാക്കള്‍ സംഘികളുടെ കൂടെ സുധാകരന്‍ എന്ന് പ്രചരിപ്പിക്കുന്നതെന്നും റിജില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
റിജില്‍ മാക്കുറ്റിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ, മണ്ടന്‍ ബേബിക്ക് പൊട്ടന്‍മാരായ സൈബര്‍ കമ്മികള്‍ കൂട്ട്. കോണ്‍ഗ്രസ്സ് കൊടി തലയില്‍ കെട്ടിയ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ സംഘിയാക്കുന്ന നാണംകെട്ടവരേ നിന്‍റെ പേരോ കമ്യൂണിസ്റ്റ്.
കുങ്കുമവും കാവിയും തിരിച്ചറിയാത്ത മന്ദബുദ്ധികള്‍. യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തലയില്‍ അണിഞ്ഞ കോണ്‍ഗ്രസ്സിന്റെ ത്രിവര്‍ണ്ണ പതാകയിലുള്ള കുങ്കുമ നിറത്തെ കാവിയാക്കി ചിത്രീകരിച്ച് പ്രവര്‍ത്തകരുടെ കൂടെ സെല്‍ഫിയെടുത്ത KPCC അദ്ധ്യക്ഷന്‍ ശ്രി കെ സുധാകരനെ സംഘിയാക്കുന്ന പണിയാണ് സൈബര്‍ കമ്മികള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.
ഉളുപ്പുണ്ടോ സഖാക്കളെ നിങ്ങള്‍ക്ക്. ഇതിനെക്കാളും നല്ലത് മനുഷ്യ വിസര്‍ജ്ജ്യം വാരി തിന്നുന്നതാണ്. കാസര്‍ഗോഡ് ജില്ലയിലെ കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ വേളൂരില്‍ കോണ്‍ഗ്രസ്സ് ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ ശ്രി കെ സുധാകരന്‍ MP പോയപ്പോള്‍ ബൈക്ക് റാലിയായി അദ്ദേഹത്തെ അനുഗമിച്ച ചീമേനി മണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തര്‍ ഓഫീസിന്റെ
മുന്നില്‍ വെച്ച് എടുത്ത സെല്‍ഫിയാണ് ഇപ്പോള്‍ സൈബര്‍ സഖാക്കള്‍ സംഘികളുടെ കൂടെ കെ സുധാകരന്‍ എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത്. സെല്‍ഫി എടുത്തത് യൂത്ത് കോണ്‍ഗ്രസ്സ് ചീമേനി മണ്ഡലം യൂത്തിന്റെ പ്രസിഡണ്ട് ഇപ്പോള്‍ കോണ്‍ഗ്രസ്സ് ബൂത്ത് പ്രസിഡന്ററായ അനീഷ് ആണ്. കൂടെയുള്ളത് രാഗേഷ്, ജിതിന്‍, സുബിന്‍ ,സുബീഷ് രാഹുല്‍ സ്വരാജ് വിനോദ് തുടങ്ങിയ യൂത്ത് കോണ്‍ഗ്രസ്സിന്റെ കരുത്തുറ്റ പ്രവര്‍ത്തകര്‍ ആണ്.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ശ്രി കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കുമ്പോൾ CPM നേതാക്കളും സൈബര്‍ കമ്മികളും പ്രചരിപ്പിച്ചത് അദ്ദേഹം BJP യില്‍ പോകും എന്നാണ്. എന്നിട്ട് 95000 വോട്ടിനു മുകളിലാണ് കെ സുധാകരന്റെ ഭൂരിപക്ഷം. നിങ്ങള്‍ക്ക് ഭയമാണ് സുധാകരനെ അതാണ് അദ്ദേഹത്തിന് എതിരെ ഇത്തരം പിതൃശൂന്യ പ്രചരണവുമായി വരുന്നത്. കെ സുധാകരനെ കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. അദ്ദേഹത്തിന് CPM ന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട.
സംഘികളുടെ കാവി കോണകവും ചെങ്കൊടിയും കൂട്ടിക്കെട്ടി കൂത്തുപറമ്പിൽ മത്സരിച്ച് ജയിച്ച് MLAയായ പിണറായി വിജയന്റെ ഗതികേട് കെ സുധാകരന് ഉണ്ടായിട്ടില്ല. അതു കൊണ്ട് ഇത്തരം വ്യാജ പ്രചരണം നടത്തുന്ന ഇവറ്റകളെ പരനാറികള്‍ എന്നല്ലാതെ എന്താണ് വിശേഷിപ്പിക്കുക.
https://www.facebook.com/Malayalivartha