മുഖ്യമന്ത്രിയുടെ അടുത്ത ആളുടെ സഹോദരൻ ക്വട്ടേഷൻ സംഘത്തലവൻ! അന്വേഷണം ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ

സിപിഐഎം ക്വട്ടേഷന്‍ സംഘങ്ങളെ സംരക്ഷിച്ചു നിര്‍ത്തുകയാണെന്നുള്ള ആരോപണം നേരത്തേ തന്നെ ഉയർന്ന് കേൾക്കുന്നതാണ്. എന്നാലിപ്പോൾ ഗുരുതര ആരോപണവുമായിട്ടാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ ഇപ്പോൾ രംഗത്തെത്തിയിരിരക്കുന്നത്.
ആദ്ദേഹം ഉന്നയിക്കുന്ന വാദം ഇങ്ങനെയാണ്, മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്‌ടാവായി നിൽക്കുന്ന ആളുടെ സഹോദരൻ ക്വട്ടേഷൻ സംഘത്തലവനാണെന്നാണ് ഷാഫി പറമ്പിൽ തുറന്നടിച്ചിരിക്കുന്നത്. ക്രിമിനൽ സംഘങ്ങൾക്ക് പ്രോത്സാഹനം നൽകുകയാണ് സിപിഎം ചെയ്യുന്നതെന്നും തങ്ങൾക്ക് ലഭിച്ച ഭരണം ദുരുപയോഗം ചെയ്യുന്നു എന്നും ആരോപണമുണ്ട്. സിപിഎം ക്വട്ടേഷൻ സംഘങ്ങളെ ഒരു പോഷക സംഘടനയായിട്ടാണ് കാണുന്നതെന്നും ഷാഫി പറമ്പിൽ ആഞ്ഞടിച്ചു.
പ്രാദേശികമായി പാർട്ടി സ്വർണക്കടത്തിന്‍റെ പങ്കുപറ്റുകയാണെന്നും സ്വതന്ത്ര അന്വേഷണം നടക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരനടക്കമുള്ളവര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നും ഷാഫി ആരോപിച്ചിട്ടുണ്ട്.
‘ അന്വേഷണം മുന്നോട്ട് പോവുമ്പോള്‍ പല പേരുകളും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ഇത്തരം സംഘങ്ങളുമായി ബന്ധമുള്ളവരാണെന്നും പറയുന്നു. ഇതിലേക്ക് കൃത്യമായ അന്വേഷണം പോവേണ്ടതുണ്ട്,’ എന്നുമാണ് ഷാഫി പറമ്പില്‍ പറഞ്ഞത്.
കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി വിപുലമായ അന്വേഷണം നടത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞിട്ടുണ്ട്.
സ്വർണകടത്ത് അര്‍ജുന്‍ ആയങ്കിയില്‍ മാത്രം ഒതുങ്ങുന്ന കേസല്ല ഇതെന്നും ഇതിലും വലിയ ക്വട്ടേഷന്‍ സംഘം സിപിഐഎമ്മിന്റെ പിന്തുണയോടെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഷാഫി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടിട്ടുണ്ട്.
ഓരോ ദിവസവും വരുന്ന വെളിപ്പെടുത്തലുകള്‍ മുഴുവന്‍ ഇതിന്റെ പിന്നിലെ ഉന്നതരുടെ പങ്കാളിത്തത്തെ സംബന്ധിച്ചും സിപിഐഎം കാലാകാലങ്ങളായി സംരക്ഷിച്ചു കൊണ്ടിരിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങളെക്കുറിച്ചുമാണ്. ഇന്ന് പുറത്തു വന്ന ശബ്ദരേഖ പ്രകാരം പാര്‍ട്ടിക്ക് ഇതിനകത്ത് ഒരു വിഹിതമുണ്ടെന്നാണ് പറയുന്നത്. പ്രാദേശികമായി പാര്‍ട്ടി വിഹിതം പറ്റുന്നു എന്നാണ് സൂചിപ്പിക്കുന്നതും.
ജയിലിനകത്തും പുറത്തുമുള്ള ആളുകള്‍ ഇതിനൊക്കെ നേതൃത്വം നല്‍കുന്നു എന്നാണ് പറയുന്നത്. ക്വട്ടേഷൻ സംഘങ്ങളിൽ നിന്നും ലെവി പിടിക്കുന്ന പാർട്ടിയായി സി പി എം അധ:പതിച്ചു. സിപിഎം അറിഞ്ഞു വളർത്തിയ സംഘമാണ് കടത്തിന് പിന്നിലുള്ളത്. ക്വട്ടേഷൻ നേതാക്കളായ കൊടി സുനിയും ഷാഫിയുമൊക്കെ സ്വർണക്കടത്തിന് പിന്നിലുണ്ടെങ്കിൽ ഇനി ഒരന്വേഷണവും ഉണ്ടാകില്ല.
പ്രതികളുടെ പരോളുകൾ ഉൾപ്പടെ അന്വേഷിക്കണം. പൊലീസിന്റെ അന്വേഷണം കൊണ്ടു മാത്രം ഇതിന്റെ കള്ളക്കളികള്‍ വെളിച്ചത്തു കൊണ്ടു വരാന്‍ പറ്റുമെന്ന വിശ്വാസം പൂർണമായും നഷ്ടപ്പെട്ടിരിക്കുന്നു. ഇതില്‍ സ്വതന്ത്ര അന്വേഷണം നടക്കണം. കസ്റ്റംസിന് പുറത്തുള്ള അന്വേഷണ സംഘം കേസ് അന്വേഷിക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
നേതൃത്വത്തിന്റെ കൊലപാതകത്തിലെയും കള്ളക്കടത്തിലെയും പങ്ക് പുറത്തു വരുന്നമെന്നതു കൊണ്ടാണ് സിപിഐഎം ഈ ക്വട്ടേഷന്‍ സംഘങ്ങളെ ഭയക്കുന്നത് എന്നാണ് ഷാഫി പറമ്പിൽ കുറ്റപ്പെടുത്തുന്നത്. ഉന്നതരിലേക്കാണ് കേസ് പോവുന്നതെങ്കില്‍ അന്വേഷണം പൊലീസില്‍ നിന്നും മാറ്റേണ്ടതായി വരും.
ഇന്നത്തെ ശബ്ദരേഖ, ഫോണ്‍ കോളുകള്‍, ഇവര്‍ പരോളിലിറങ്ങിയപ്പോള്‍ ചെയ്ത കാര്യങ്ങള്‍, അകത്തു നിന്ന് ഇവരെടുത്ത ക്വട്ടേഷന്‍, ഇതു മുഴുവന്‍ അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























