കിരൺ മദ്യപിച്ച് കഴിഞ്ഞാൽ മാടമ്പള്ളിയിലെ മനോരോഗിയാവും... കേട്ടാൽ അറയ്ക്കുന്ന തെറിയും തൊഴിയും... സഹികെട്ട വിസ്മയ ചെയ്തത്..

കേരളത്തെ തന്നെ പിടിച്ച് കുലുക്കിയ ഒരു സംഭവമായിരുന്നു കൊല്ലത്ത് ഭർതൃവീട്ടിൽ വിസ്മയ എന്ന യുവതിയുടെ ദുരൂഹ മരണം. ഇപ്പോൾ കേസിൽ ഏറെ വഴിത്തിരിവുകൾ സംഭവിച്ചിരിക്കുകയാണ്. വിസ്മയ കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള ഭർത്താവ് കിരണ്‍കുമാറിനെ ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവാത്ത വിധം പൂട്ടാന്‍ അന്വേഷണ സംഘത്തിന് ഐജി ഹര്‍ഷിത അട്ടല്ലൂരി നിര്‍ദ്ദേശം നൽകി കഴിഞ്ഞു എന്നാണ് അറിയാൻ കഴിഞ്ഞത്.
90 ദിവസത്തിനകം കിരണിനെതിരായ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ കിരണ്‍ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്തരത്തിൽ ഒരു നീക്കം നടത്തുന്നത്.
ജൂൺ 21നാണ് കൊല്ലം നിലമേല്‍ കൈതോട് സ്വദേശിനി എസ്.വി.വിസ്മയയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകമാണെന്ന് വിസ്മയയുടെ കുടുംബം അന്നുമുതലേ ആരോപിച്ചിരുന്നു.
വിസ്മയയ്ക്ക് മര്‍ദനമേറ്റ ചിത്രങ്ങളും അതുമായി ബന്ധപ്പെട്ട സന്ദേശങ്ങളും ബന്ധുക്കൾ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വിശദമായ അന്വേഷണം ഇപ്പോൾ പുരോഗമിക്കുന്നത്.
പോലീസിന്റെ ചോദ്യം ചെയ്യലിൽ വിസ്മയയെ മര്‍ദിച്ചിരുന്നതായി ഭര്‍ത്താവ് കിരണ്‍ കുമാര്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിട്ടുണ്ട്. വിവാഹ ശേഷം അഞ്ചു തവണ വിസ്മയയെ മർദിച്ചുവെന്ന് കിരണിന്റെ മൊഴിയിൽ പറയുന്നു.
എന്നാൽ വിസ്മയ മരിക്കുന്ന രാത്രിയിൽ മർദിച്ചിരുന്നില്ലെന്നാണ് നൽകിയിരിക്കുന്ന മൊഴി. മദ്യപിച്ചാല്‍ കിരണ്‍കുമാറിന്റെ സ്വഭാവത്തില്‍ കാര്യമായ മാറ്റമുണ്ടാകും. ഇക്കാര്യത്തിൽ പൊലീസ് ഇനി മനഃശാസ്ത്രജ്ഞരെ കണ്ട് വിദഗ്ധ അഭിപ്രായം തേടും എന്ന് തന്നെയാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
ശാസ്താംകോട്ട ഡിവൈഎസ്പി പി. രാജ്കുമാറിന്റെ നേതൃത്വത്തിൽ കിരൺകുമാറിനെ ശാസ്താംകോട്ട ഡിവൈഎസ്പി ഓഫിസിൽ വച്ച് ചോദ്യം ചെയ്ത് വരികയാണ്. തിങ്കളാഴ്ചയാണ് റിമാന്റിലായിരുന്ന കിരണ്‍ കുമാറിനെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടയച്ചത്.
കിരൺ കുമാറിന്റെ പോരുവഴി ശാസ്താംനടയിലെ വീട്, വിസ്മയയുടെ നിലമേലിലെ വീട് എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുക്കാനാണ് പോലീസ് സംഘം തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തിക ഇടപാടുകളും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനായി കിരണ്‍ കുമാറിന്റെ ബാങ്ക് ലോക്കർ പരിശോധിക്കാൻ ബാങ്കിലും എത്തിക്കും.
വിസ്മയയെ ഭര്‍ത്താവ് എസ്. കിരണ്‍കുമാര്‍ പൊതുനിരത്തിലും വീട്ടിലും വച്ച് പല തവണ മര്‍ദിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. മുന്‍പ് കൊല്ലത്ത് നിന്നു പോരുവഴി ശാസ്താംനടയിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ,
സ്ത്രീധനമായി ലഭിച്ച കാറിന്റെ ചില്ലുകള്‍ കിരണ്‍ അടിച്ചു തകര്‍ത്തിരുന്നു. അതേ ദിവസം രാത്രിയില്‍ യാത്രാമധ്യേ കുണ്ടറ രണ്ടു റോഡ് ഭാഗത്തു വച്ച് വിസ്മയയെ കിരണ്‍ മര്‍ദിച്ചു. മര്‍ദനമേറ്റ അവശനിലയിലായ വിസ്മയ കാറിന്റെ വേഗത കുറഞ്ഞ സമയത്ത് ഡോര്‍ തുറന്നു പുറത്തേക്ക് ചാടുകയായിരുന്നു.
തുടര്‍ന്നു ഹോംഗാര്‍ഡായി ജോലി ചെയ്യുന്ന സമീപത്തെ ഒരാളുടെ വീട്ടിലേക്ക് ഓടിക്കയറിയാണ് അഭയം തേടിയത്. പ്രകോപനവുമായി കിരണും പിന്നാലെയെത്തി. പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ കിരണുമായി അന്വേഷണസംഘം ഇതേ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
വിസ്മയയുടെ വീട്, കിരണിന്റെ വീട്, കാര്‍, വിസ്മയ പഠിച്ചിരുന്ന പന്തളത്തെ ആയുര്‍വേദ കോളജ് തുടങ്ങിയ ഇടങ്ങളിലും വിസ്മയയ്ക്ക് മര്‍ദനമേറ്റെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇരുവരും ഒന്നിച്ചു കാറില്‍ യാത്ര ചെയ്ത മിക്ക സന്ദര്‍ഭങ്ങളിലും സ്ത്രീധനം കുറഞ്ഞുപോയതിന്റെയും കാറിന്റെയും പേരില്‍ മര്‍ദനവും പരിഹാസവും ഭീഷണിയും പതിവായിരുന്നു.
https://www.facebook.com/Malayalivartha























