കൂടുതൽ കളിച്ചാൽ കടുത്ത നടപടി... അയാളുടെ സ്വാധീനം ഇപ്പോൾ മനസ്സിലായില്ലേ... നിലപാടിൽ ഉറച്ച് നിന്ന് മയൂഖ ജോണി...
തന്റെ സുഹൃത്ത് ബലാത്സംഗത്തിന് ഇരയായ കേസിൽ വനിത കമ്മീഷൻ മുൻ അധ്യക്ഷ എം. സി. ജോസഫൈൻ പ്രതികൾക്കായി ഇടപെട്ടുവെന്ന് ഒളിമ്പ്യൻ മയൂഖ ജോണി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.
ചാലക്കുടി മുരിങ്ങൂർ സ്വദേശിയായ ചുങ്കത്ത് ജോൺസൺ എന്നയാൾ സുഹൃത്തിനെ വീട്ടിൽ കയറി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പ്രധാന ആരോപണം. പരാതി നൽകിയിട്ടും പോലീസും വനിത കമ്മീഷനും ഇടപെട്ട് കേസിൽ നീതി നിഷേധിക്കുകയായിരുന്നുവെന്നും ഇവർ ഗുരുതര ആരോപണം നടത്തിയിരുന്നു.
എന്നാലിപ്പേൾ ഈയൊരു കേസ് ഏറെ സുപ്രധാന പാതകളിലൂടെയാണ് സഞ്ചരിക്കുന്നത്. തൃശ്ശൂരിലെ പീഡന പരാതി വ്യാജമെന്ന വാദവുമായി മുന്‍ സിയോൻ ആത്മീയ പ്രസ്ഥാന പ്രവര്‍ത്തകർ എത്തിയിരുന്നു. എന്നാൽ ആരോപണങ്ങള്‍ പാടെ തള്ളിക്കൊണ്ട് കായിക താരം മയൂഖ ജോണി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്.
സഭാതര്‍ക്കത്തിന്‍റെ പേരില്‍ ഒരു പെണ്ണും പീഡന പരാതി ഉന്നയിക്കില്ലെന്നാണ് മയൂഖയുടെ മറുപടി. പ്രതിക്ക് വലിയ സ്വാധീനമെന്നതിന്‍റെ തെളിവാണ് സുഹൃത്തുക്കളുടെ വാര്‍ത്താസമ്മേളനം. തനിക്കെതിരെ തെളിവായി പറയുന്ന വീഡിയോകളെപ്പറ്റി അറിയില്ലെന്നും മയൂഖ വ്യക്തമാക്കി.
പ്രതിക്ക് വേണ്ടി വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്ന എം. സി. ജോസഫൈൻ ഇടപെട്ടെന്ന വാദത്തിൽ ഉറച്ചു നിൽക്കുന്നതായും മയൂഖ പറഞ്ഞു. കേസിലെ മന്ത്രിതല ഇടപെടൽ അറിയാൻ ഫോൺ കോളുകൾ പരിശോധിച്ചാൽ മതി.
ആരോപണം ഉന്നയിച്ചത് സിയോൻ പ്രസ്ഥാനത്തിന് വേണ്ടിയല്ല. തനിക്കെതിരെ വ്യാജ തെളിവുകളുണ്ടാക്കിയാൽ നിയമനടപടി ആലോചിക്കുമെന്നും മയൂഖ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മയൂഖ ജോണി ഉന്നയിച്ച ബലാത്സംഗ ആരോപണം വ്യാജമെന്നായിരുന്നു മുന്‍പ് സിയോനില്‍ സജീവ പ്രവര്‍ത്തകരായിരുന്നവര്‍ വാര്‍ത്താസമ്മേളനം വിളിച്ച് വ്യക്തമാക്കിയത്.
സംഘത്തിൽ നിന്ന് പുറത്ത് വന്നവരെ വ്യാജ കേസിൽ കുടിക്കുന്നത് സിയോൻ അംഗങ്ങളുടെ രീതി ആണെന്നും മയൂഖയും പരാതിക്കാരിയും പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകർ ആണെന്നും പുറത്ത് വന്നവർ ആരോപിച്ചു.
ആരോപണം നേരിടുന്ന ചുങ്കത്ത് ജോണ്‍സണ്‍ സിയോൻ പ്രസ്ഥാനത്തിലെ അംഗം ആയിരുന്നു. പ്രസ്ഥാനത്തിന്റെ സ്ഥാപകന്റെ മരണ ശേഷം ജോണ്‍സണും കുടുംബവും സിയോനിൽ നിന്നും പുറത്തു വന്നു. ഇതിന്റെ വൈരാഗ്യം മൂലമാണ് വ്യാജ പീഡനപരാതി എന്നാണ് ആരോപണം.
മയൂഖ ജോണിയും പരാതിക്കാരിയും സിയോൻ അംഗങ്ങൾ ആണ്. സിയോനിൽ നിന്ന് പുറത്തു വന്നവരെ എല്ലാ തരത്തിലും ഉപദ്രവിക്കുന്നത് പുണ്യമാണെന്നാണ് സംഘം അംഗങ്ങളോട് പറയുന്നതെന്നും മുൻപ് സിയോനിൽ സജീവ പ്രവർത്തകർ ആയിരുന്നവർ ആരോപിച്ചിട്ടുണ്ട്.
മുൻപ് ഈയൊരു സംഭവത്തിൽ എസ്പി പൂങ്കുഴലിക്ക് പരാതി നൽകിയെങ്കിലും പോലീസിൻ്റെ ഭാഗത്ത് നിന്നും മോശം അനുഭവമാണ് ഉണ്ടായത്. പ്രതികൾക്കായി ജോസഫൈൻ ഇടപെടൽ നടത്തുകയും ചെയ്തു. പോലീസിൽ പരാതി നൽകിയതിന് പിന്നാലെ പ്രതി സുഹൃത്തിനെ ഭീഷണിപ്പെടുത്തി.
വിവാഹ ശേഷവും യുവതി ഇയാളിൽ നിന്നുള്ള ഭീഷണി യുവതിക്ക് ലഭിക്കുന്നുണ്ട്. സാമ്പത്തിക - രാഷ്ട്രീയ പിൻബലമുള്ള പ്രതി സ്വാധീനമുപയോഗിച്ച് നടപടികൾ വൈകിപ്പിക്കുകയാണെന്ന തരത്തിലുള്ള ആരോപണങ്ങളാണ് മയൂഖ വെളിപ്പെടുത്തിയിരുന്നത്.
2016 ജൂലായ് മാസം വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി യുവതിയെ ബലാത്സംഗം ചെയ്യുകയും നഗ്ന വീഡിയോ പകർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അവിവാഹിതയായ സുഹൃത്തിൻ്റെ ഭാവിക്കുറിച്ചുള്ള ആശങ്കയിലാണ് ഇതേക്കുറിച്ച് പരാതി നൽകാതിരുന്നത്.
ഇതിനിടെ പ്രതിയിൽ നിന്നും നിരന്തരം ഭീഷണിയുണ്ടാകുകയും ചെയ്തുവെന്നും മയൂഖ പറഞ്ഞു. പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞതിന് പിന്നാലെ 2020ൽ പ്രതിയിൽ നിന്നും വീണ്ടും ഭീഷണിയുയർന്നു. ഇതോടെ വിവരം പെൺകുട്ടിയുടെ വീട്ടുകാർ പീഡനവിവരമറിയുകയും എസ്പി പൂങ്കുഴലിക്ക് പരാതി നൽകുകയുമായിരുന്നു.
https://www.facebook.com/Malayalivartha