37കാരിയായ പ്രവാസിയുടെ ഭാര്യയും 24കാരനായ കാമുകനും കുഞ്ഞിനെ സ്വീകരിക്കാൻ തയ്യാറായി; ഡി എൻ എ പരിശോധനാ ഫലം വന്നതിന് ശേഷം കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി അമ്മയ്ക്ക് കൈമാറും:- കുട്ടിയെ തിരികെ സ്വീകരിക്കാന്‍ തയാറായ സാഹചര്യത്തില്‍ അമ്മയ്‌ക്കെതിരെ നിയമ നടപടി ഇല്ല, സോഷ്യൽ മീഡിയയിലൂടെ വീട്ടമ്മയെ വളച്ചെടുത്ത് ഗർഭിണിയാക്കി കുഞ്ഞിനെ സ്വീകരിച്ച യുവാവും അഴിയെണ്ണില്ല!!!! പത്തനംതിട്ടയെ ഞെട്ടിച്ച സംഭവത്തിൽ ട്വിസ്റ്റ്

പത്തനംതിട്ടയിൽ അവിഹിത ബന്ധത്തിൽ പിറന്ന ചോര കുഞ്ഞിനെ അമ്മ കാമുകന് നല്‍കി മുങ്ങിയ സംഭവത്തിൽ കുട്ടിയെ തിരികെ സ്വീകരിക്കാന്‍ തയാറാണെന്ന് അമ്മ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയെ അറിയിച്ചു. എന്നാല്‍, കുട്ടി തിരികെ അമ്മയുടെ അടുത്തെത്തുന്നത് വൈകും. കുഞ്ഞിനെ തിരികെ നല്കണമെങ്കിലും ഡി എൻ എ പരിശോധനാ ഫലം ആവശ്യമാണ്. പരിശോധന നടത്തി ഫലം വരുന്നതിന് പിന്നാലെ അമ്മയ്ക്ക് കുട്ടിയെ കൈമാറാമെന്നാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി അറിയിച്ചത്. നിലവില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ സംരക്ഷണയിലാണ് കുട്ടിയുള്ളത്. കുട്ടിയെ തിരികെ സ്വീകരിക്കാന്‍ തയാറായ സാഹചര്യത്തില്‍ ഇനി അമ്മയ്‌ക്കെതിരെ നിയമ നടപടി ഉണ്ടാകില്ല.
അല്ലാത്തപക്ഷം കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയതിന് അമ്മയ്‌ക്കെതിരെ കേസ് എടുക്കുമായിരുന്നു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് മുമ്പാകെ മാപ്പെഴുതി നല്‍കി കുട്ടിയെ അമ്മയ്ക്ക് തിരികെ കൊണ്ടു പോകാം. കഴിഞ്ഞ മാസം 28നാണ് റാന്നി സ്വദേശിയായ പ്രവാസിയുടെ ഭാര്യ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ സിസേറിയനിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഭർത്താവ് കുവൈറ്റിലായ മുപ്പത്തിയേഴുകാരിയ്ക്ക് പതിനാറ് വയസുള്ള മറ്റൊരു പെൺകുട്ടിയുണ്ട്. കുഞ്ഞുമായി കുടുംബത്തിലേയ്ക്ക് പോകുമ്പോഴുണ്ടാകുന്ന മാനക്കേട് ഭയന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയതിന് പിന്നാലെ കുഞ്ഞിനെ കാമുകന് നൽകി വീട്ടമ്മ സ്ഥലം വിടുകയായിരുന്നു.
ഇതോടെ നവജാത ശിശുവുമായി യുവാവ് സ്വന്തം വീട്ടിലേക്ക് എത്തി. എന്നാല്‍ വീട്ടില്‍ എത്തിയ യുവാവിനെതിരെ ഇയാളുടെ മാതാവും സഹോദരിയും പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. മൂന്ന് ദിവസമായി മുലപ്പാല്‍ ലഭിക്കാതായതോടെ കുട്ടിയുടെ ആരോഗ്യ നില മോശമായി. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ കുട്ടിയെ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെ ആരോഗ്യ സ്ഥിതി വീണ്ടെടുത്ത കുഞ്ഞിനെ പൊലീസ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തി കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
പത്തനംതിട്ട ജില്ലയുടെ ചുമതല കൂടി വഹിക്കുന്ന കൊല്ലം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്‍ കെ. സജിനാഥിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം ആരംഭിച്ചത്. ഇതിനിടയിൽ കുട്ടിയുടെ 'അമ്മ താനല്ലെന്ന് വീട്ടമ്മയും, തന്റെ കുഞ്ഞല്ലെന്ന് കാമുകനും നിഷേധിച്ചിരുന്നു. എന്നാൽ പ്രസവിച്ചതിനും കൊണ്ടു പോയതിനുമെല്ലാം ആശുപത്രിയില്‍ രേഖയും സിസിടിവി ദൃശ്യങ്ങളുമുണ്ടായിരുന്നു. തുടർന്നായിരുന്നു കുറ്റസമ്മതം നടത്തി കുഞ്ഞിനെ സ്വീകരിക്കാൻ തയ്യാറായത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ബസ് ഡ്രൈവറായ പെരുമ്ബെട്ടി സ്വദേശി 24കാരനുമായി പ്രവാസിയുടെ ഭാര്യ പ്രണയത്തിലായി അവിഹിത ഗർഭം ധരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























