വാതിലിലും ജനലിലും അടിച്ച് ശബ്ദമുണ്ടാക്കും! വീടിനും ചുറ്റും നടക്കും! ടാപ്പ് തുറന്ന് വെള്ളം ഒഴുക്കി കളയും!വെളിയിൽ ഇറങ്ങുമ്പോൾ ആരെയും കാണില്ല!!! ദമ്പതികളുടെ കൊലപാതകത്തിന് ശേഷം ഭീതിയോടെ ഒരു നാട്

വാതിലിലും ജനലിലും അടിച്ച് ശബ്ദമുണ്ടാക്കും! വീടിനും ചുറ്റും നടക്കും! ടാപ്പ് തുറന്ന് വെള്ളം ഒഴുക്കി കളയും!വെളിയിൽ ഇറങ്ങുമ്പോൾ ആരെയും കാണില്ല!!!ഭീതിയോടെ ഒരു നാട് നേരിടുന്ന പ്രശ്നങ്ങളാണിത്. കായക്കുന്നിലെ വീടുകളിലാണ് അജ്ഞാതസംഘമെത്തിയാണ് ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നത്.
പാതിരാത്രിയിൽ അജ്ഞാതർ വാതിലിലും ജനലിലും അടിച്ച് ശബ്ദമുണ്ടാക്കുന്നതിനു പുറമേ വീടിനും ചുറ്റും നടക്കുകയും ടാപ്പ് തുറന്ന് വെള്ളം ഒഴുക്കി കളയുകയും ചെയ്യുന്നു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നു പുറത്തിറങ്ങി ക്കുമ്പോൾ ആരെയും കാണുന്നുമില്ല.
ഈ സംഭവ വികാസങ്ങൾ വീട്ടുകാരെ പോലെ നാട്ടുകാരെയും ഭയത്തിലേക്ക് തള്ളി വിടുന്നുണ്ട് . തിങ്കൾ രാത്രി 11.30ന് പനമരം നടവയൽ റോഡിൽ കായക്കുന്ന് ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തെ വടക്കേ കണ്ണമംഗലത്ത് ജോസിന്റെ വീട്ടിലാണ് അജ്ഞാത സംഘമെത്തിയത്.
കഴിഞ്ഞ ശനി രാത്രിയിലും ഈ വീട്ടിൽ അജ്ഞാത സംഘം എത്തിയത്രെ. ജനലിൽ ശക്തിയായി തട്ടി . അന്നേ ദിവസം സമീപത്തെ മറ്റൊരു വീടിന്റെ വാതിലിലും ഇവർ മുട്ടി.
ഇവർ പോലീസിൽ പരാതി നൽകുകയും ഇതിന്റെ അന്വേഷണം നടക്കുകയും ചെയ്യുന്നുണ്ട് . അപ്പോഴാണ് അതേ വീട്ടിൽ അജ്ഞാത സംഘം എത്തി വീട്ടുകാരെ പേടിപ്പിക്കുന്നത്. 2 തവണയും വീട്ടുകാർ പുറത്തിറങ്ങി നോക്കി. പക്ഷേ ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. ഇത് സംഭവത്തിന്റെ ഭയാനകതയും ദുരൂഹതയും വർധിപ്പിക്കുന്നു.
നെല്ലിയമ്പം ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടൽ മാറുന്നതിന് മുന്നേയാണ് അജ്ഞാത സംഘത്തിന്റെ ശല്യം വർധിക്കുന്നത് . ജനങ്ങൾ വീണ്ടും ഭയക്കുകയാണ്. ഇരട്ടക്കൊലപാതക ശേഷം പനമരം പൊലീസ് സ്റ്റേഷനു കീഴിൽ നടക്കുന്ന അജ്ഞാതരുടെ വിളയാട്ടം ഇരട്ടക്കൊലയെക്കുറിച്ചുളള അന്വേഷണം വഴിതിരിച്ചു വിടാനുള്ള ശ്രമത്തിന്റെ ഭാഗമായാണോ എന്ന സംശയവും വർധിക്കുന്നുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത് . നെല്ലിയമ്പം കാവടം പത്മാലയത്തില്‍ റിട്ട.അധ്യാപകന്‍ കേശവന്‍ (75), ഭാര്യ പത്മാവതി (68) എന്നിവരാണ് ഇക്കഴിഞ്ഞ ജൂണ്‍ പത്തിന് മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതസംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയമായ അന്വേഷണം നടത്തി പ്രതികളിലേക്കെത്താനാണ് പോലീസിന്റെ ശ്രമം. കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാവിധ കാര്യങ്ങളും സൂക്ഷ്മമായി പരിശോധിച്ചുകൊണ്ടാണ് പ്രത്യേക ടീമുകളായി തിരിഞ്ഞ് പൊലീസ് അന്വേഷണം നടത്തുന്നത്. രാത്രി കാലത്ത് പ്രദേശത്ത് പട്രോളിങ് ശക്തമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
സി സി ടി വി ക്യാമറകള്‍, ഫോണ്‍രേഖകളുടെ പരിശോധന എന്നിങ്ങനെയുള്ള അന്വേഷണത്തിന് പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. സംഭവം നടന്ന പ്രദേശമാകെ പരിശോധിക്കുവാനും പ്രാദേശികമായുള്ള അന്വേഷണത്തിനുമായി പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത് .
സംഭവം നടന്ന സ്ഥലത്ത് തന്നെ വീടെടുത്ത് ക്യാംപ് ചെയ്തും ഒരു സംഘം അന്വേഷണം നടത്തുന്നു . നൂറ് കണക്കിന് ഫോണ്‍രേഖകളും, സി സി ടി വി ദൃശ്യങ്ങളുമെല്ലാം ഇതിനകം തന്നെ പരിശോധിച്ചു . ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ എല്ലാ ദിവസങ്ങളിലും കേസിനെ സംബന്ധിച്ച് അവലോകനയോഗം ചേരുന്നുണ്ട് . അത് പ്രകാരം ചോദ്യം ചെയ്യലും, മൊഴി രേഖപ്പെടുത്തലും, വിരലടയാളം രേഖപ്പെടുത്തും
https://www.facebook.com/Malayalivartha
























