സമാധിപര്യന്തമുള്ള ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും അടുത്ത വര്‍ഷം മേടമാസത്തിലെ ഉത്തൃട്ടാതിനാളില്‍ അവിടെ ഒരു ശിവലിംഗപ്രതിഷ്ഠ നടത്തുകയും ചെയ്തത് ചട്ടമ്പിസ്വാമികളാണ്; സ്വാമികള്‍ നടത്തിയ ഒരേ ഒരു പ്രതിഷ്ഠയും ഇതാണ്; ആ മഹാസമാധിയുടെ നൂറാം വാര്‍ഷികമാണ് ഇപ്പോള്‍ ആഗതമായിരിക്കുന്നത്; കുമ്മനം രാജശേഖരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

മഹാസമാധിയുടെ നൂറാം വാര്‍ഷികത്തിൽ കുറിപ്പുമായി കുമ്മനം രാജശേഖരൻ . സമാധിപര്യന്തമുള്ള ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും അടുത്ത വര്‍ഷം മേടമാസത്തിലെ ഉത്തൃട്ടാതിനാളില്‍ അവിടെ ഒരു ശിവലിംഗപ്രതിഷ്ഠ നടത്തുകയും ചെയ്തത് ചട്ടമ്പിസ്വാമികളാണ്.
സ്വാമികള്‍ നടത്തിയ ഒരേ ഒരു പ്രതിഷ്ഠയും ഇതാണ്. ആ മഹാസമാധിയുടെ നൂറാം വാര്‍ഷികമാണ് ഇപ്പോള്‍ ആഗതമായിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;ഒരു മഹാസമാധിയുടെ നൂറാം വര്‍ഷം നമസ്തസ്മൈ നീലകണ്ഠതീർത്ഥപാദായയോഗിനേശ്രുതിമസ്തകകൈലാസഗിരിശൃംഗവിഹാരിണേ.അപ്പനേ, സാധാരണ ഞാനിരിക്കുകയും നീ നില്‍ക്കുകയുമാണ് പതിവ്. ഇന്നിതാ നീയിരിക്കുമ്പോള്‍ ഞാന്‍ നില്‍ക്കുന്നു". മഹാസമാധിസ്ഥനായ തന്‍റെ ശിഷ്യന്‍ ശ്രീ നീലകണ്‌ഠതീര്‍ത്ഥപാദസ്വാമികളുടെ ചരമശരീരത്തിനു മുന്നില്‍ നിന്നുകൊണ്ട് ആനന്ദാശ്രുക്കളോടെ ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ പറഞ്ഞ വാക്കുകളാണിത്.
1921 ഓഗസ്റ്റ് 7നു, കര്‍ക്കിടകമാസത്തിലെ ഉത്രം നാളിലാണ് കരുനാഗപ്പള്ളി താഴത്തോട്ടത്തുമഠത്തില്‍ വച്ച് തന്‍റെ നാല്പത്തിയൊന്പതാം വയസ്സില്‍ ചട്ടമ്പിസ്വാമികളുടെ സന്ന്യാസിശിഷ്യനും മഹാജ്ഞാനിയും യോഗിവാര്യനുമായിരുന്ന ശ്രീ നീലകണ്‌ഠതീര്‍ത്ഥപാദസ്വാമികള്‍ വിദേഹ മുക്തനാകുന്നത്.
സമാധിപര്യന്തമുള്ള ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും അടുത്ത വര്‍ഷം മേടമാസത്തിലെ ഉത്തൃട്ടാതിനാളില്‍ അവിടെ ഒരു ശിവലിംഗപ്രതിഷ്ഠ നടത്തുകയും ചെയ്തത് ചട്ടമ്പിസ്വാമികളാണ്. സ്വാമികള്‍ നടത്തിയ ഒരേ ഒരു പ്രതിഷ്ഠയും ഇതാണ്. ആ മഹാസമാധിയുടെ നൂറാം വാര്‍ഷികമാണ് ഇപ്പോള്‍ ആഗതമായിരിക്കുന്നത്.
https://www.facebook.com/Malayalivartha
























