ആഴ്ചയിൽ ഒരിക്കൽ സ്വപ്നയുടെ വീട്ടിൽ ഡിന്നർ സത്യങ്ങൾ പുറത്ത്.. ശിവശങ്കറിന്റെ മുഖം മൂടി അഴിയുന്നു

2020 ൽ എന്തൊക്കെയാണ് നടന്നത്.പിണറായി സർക്കാരിനെ ആകെ വെള്ളം കുടിപ്പിച്ചു എന്ന തന്നെ വേണം പറയാൻ .സ്വപ്നയും സരിത്തിനെയും അറസ്റ്റ് ചെയ്യുന്നു, പിണറായി വിജയന്റെ പേഴ്സണല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നു, സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യുന്നു അങ്ങനെ പൂരത്തിന് തിരികൊളുത്തിയതുപോലെ അന്വേഷണസംഘത്തിന്റെ പരക്കം പാച്ചില്‍. ജനങ്ങളാണെങ്കില്‍ ഇടിവെട്ടിയതു പോലെ അങ്ങനെ ഒറ്റ നില്‍പ്പും.. എന്തെങ്കിലും സംഭവിക്കുമോ?എന്നിട്ടിപ്പോ എന്തായി.
അറസ്റ്റിലായി പിന്നീട് പുല്ലുപോലെ ജാമ്യത്തിലിറങ്ങിയ ആളാണ് ശിവശങ്കര്‍.
തിരുവനന്തപുരം നയതന്ത്ര ബാഗേജ് സ്വർണക്കടത്ത്, 1.90 ലക്ഷം യുഎസ് ഡോളർ കടത്ത് കേസുകളിൽ പ്രതിസ്ഥാനത്തുള്ളയാളാണു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ. ഈ 2 കേസുകളിൽ മാത്രമല്ല, ഇഡിയുടെ കേസിലും ശിവശങ്കർ അറസ്റ്റിലാവുകയും ജയിലിൽ കിടക്കുകയും െചയ്തു. കേസിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും ചില മന്ത്രിമാർക്കുമൊക്കെ എതിരെ ഉയർന്ന ആരോപണങ്ങളിലെല്ലാം കേന്ദ്രബിന്ദുവായിരുന്നു ശിവശങ്കർ.
ആരോപണങ്ങളുടെ മുൾമുനയിൽ നിൽക്കുന്ന ശിവശങ്കറിനോടു ഡോളർ കടത്തു കേസിൽ കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥർ പ്രധാനമായും ചോദിച്ച ഒരു ചോദ്യമായിരുന്നു സ്വപനയുമായുള്ള ബന്ധം.അതിന് ശിവശങ്കറിന്റെ മറുപടി ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.
ശിവശങ്കറിന്റെ വാക്കുകൾ
സ്വപ്നയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്. 2017 മുതൽ, ആഴ്ചയിലൊരിക്കലെങ്കിലും അവരുടെ വീട്ടിൽ ഡിന്നറിനു പോകും. തുടക്കത്തിൽ സ്വപ്നയും കുടുംബവും മാത്രമാണുണ്ടായിരുന്നത്. പിന്നീട്, മറ്റുള്ളവരും വന്നു തുടങ്ങി. സരിത്തിനെ ശരത് എന്നാണു വിളിച്ചിരുന്നത്. പിന്നീടാണു സന്ദീപ് നായർ വന്നത്. സരിത്തും ആതിരയും സന്ദീപും സഹപാഠികളായിരുന്നുവെന്നാണു സ്വപ്ന പറഞ്ഞിരുന്നത്. സ്വപ്നയുടെ അപ്പാർട്മെന്റിൽ വച്ച് നാലോ അഞ്ചോ തവണ സന്ദീപിനെ കണ്ടിട്ടുണ്ട്. സരിത്തിന്റെ വിവാഹമോചന കേസ് നടത്തുന്ന ഒരു അഭിഭാഷകനും ഇവിടെയെത്താറുണ്ടായിരുന്നു. ഇയാളെ നേരിട്ടു കണ്ടിട്ടില്ല.
രണ്ടു മൂന്നു തവണ 25,000 രൂപ, 35,000 രൂപ എന്നിങ്ങനെ സ്വപ്നയ്ക്കു കടം കൊടുത്തിരുന്നു. യുഎഇ കോൺസുലേറ്റിൽ ജോലി ചെയ്യുമ്പോൾ സ്വപ്നയ്ക്കു ടിപ്സ് ലഭിക്കുമായിരുന്നു. ജമാൽ ഹുസൈൻ അൽസാബിയുടെ ചില രഹസ്യ ഇടപാടുകൾ അറിയുന്നതിനാലാണു തന്നെ ജോലിയിൽ നിന്നു നീക്കം ചെയ്തതെന്നു സ്വപ്ന പറഞ്ഞിട്ടുണ്ട്. പുതിയ കോൺസൽ ജനറൽ വന്നാൽ, ഈ രഹസ്യങ്ങൾ അയാളുടെ ചെവിയിലെത്തുമെന്നു ജമാൽ ഹുസൈൻ അൽസാബി ഭയന്നിരുന്നു. യുഎഇ കോൺസുലേറ്റ് വിടുമ്പോൾ, തനിക്കു പണം ലഭിച്ചതായി സ്വപ്ന പറഞ്ഞിട്ടുണ്ട്. പക്ഷേ തുകയെത്രയാണെന്നറിയില്ല. കോൺസുലേറ്റിലെ ഉദ്യോഗസ്ഥനായ ഖാലിദാണു തുക നൽകിയതെന്നുമറിയാം. ഒരു കാറും ആ സമയത്തു സ്വപ്ന വാങ്ങിയിരുന്നു.
https://www.facebook.com/Malayalivartha
























