'ഡോളര്‍ മുഖ്യന്‍' മൗന വൃതത്തിൽ നിർത്തി പൊരിച്ച് പ്രതിപക്ഷം

ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്ക് എതിരായ ആരോപണം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
ഡോളർ കേസിൽ മുഖ്യമന്ത്രിക്കെതിരെ സ്വർണക്കടത്തിലെ പ്രതികളുടെ മൊഴിവന്നതോടെ മുഖ്യമന്ത്രിയെ വിടാതെ പിടി കൂടിയിരിക്കുക്കയാണ് പ്രതിപക്ഷം....ആരോപണത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും നിയമസഭയിൽ പ്രതിപക്ഷ ബഹളമുണ്ടായി. സഭയില്‍ എഴുന്നേറ്റ് നിന്ന് മുദ്രാവാക്യം വിളികളുമായി ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.വിഷയത്തില്‍ മുഖ്യമന്ത്രി മൗനം വെടിഞ്ഞ് മറുപടി പറയണമെന്ന് ചൂണ്ടിക്കാട്ടി ചോദ്യോത്തര വേളക്കിടെ പ്രതിഷേധം തുടങ്ങുകയും തുടർന്ന് പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിക്കുകയുമായിരുന്നു.....
വിദേശ കറൻസി കടത്തിയെന്ന പ്രതി സ്വപ്ന സുരേഷ് അടക്കമുള്ളവരുടെ മൊഴിയിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. ബാനറുമായി എത്തിയായിരുന്നു പ്രതിഷേധം. ചോദ്യോത്തര വേള തടസപ്പെടുത്തരുതെന്നും പല സുപ്രധാന വിഷയങ്ങളിലും മന്ത്രിമാര്‍ക്ക് മറുപടി പറയാനുണ്ടെന്നും സ്പീക്കര്‍ എം.ബി. രാജേഷ് ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു. വിഷയത്തിൽ പുതുതായി ഒന്നും പ്രതികരിക്കാനില്ലെന്നും കേസ് കോടതിയുടെ പരിഗണനയിൽ ആണെന്നും അത്തരം വിഷയങ്ങൾ സഭയിൽ പരിഗണിക്കാൻ അനുമതി നൽകാനാകില്ലെന്നും സ്പീക്കർ വ്യക്തമാക്കി. എന്നാല്‍ ഇത് അവഗണിച്ച പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിക്കുകയായിരുന്നു. അതേസമയം പ്രതിപക്ഷ നേതാവിന് ഡല്‍ഹിയില്‍ പോകാനുള്ളത് കൊണ്ടാണ് സഭ ബഹിഷ്‌കരിക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പരിഹസിച്ചു.
https://www.facebook.com/Malayalivartha

























