Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ

സടകുഞ്ഞ് എഴുന്നേറ്റ് പൂഞ്ഞാർ പുലി! 'ക്രിസ്ത്യാനികൾ ഒക്കെ ഹിന്ദുക്കളാണ്' ക്രിസംഘി വിളച്ചവന്റെ തന്തയ്ക്ക് വിളിയും.... പിണറായിയെ മുഖ്യനാക്കിയത് താലിബാനികൾ

14 SEPTEMBER 2021 11:12 PM IST
മലയാളി വാര്‍ത്ത

'20 കൊല്ലം കഴിയുമ്പോൾ കേരളം ഒരു മുസ്ലിം രാജ്യമായി മാറും. അതിന് ചെറുപ്പക്കാരായ ആളുകളെയെല്ലാം തന്നെ സ്വാധീനിച്ചിട്ട് പണം കൊടുത്തിട്ട് അവരെ മുസ്ലിമാക്കുക, അമുസ്ലിം യുവതികളെ കല്യാണം കഴിക്കുക, അങ്ങനെ മുസ്ലിം ജനിക്കുക. ആ തരത്തിൽ മറ്റ് സമുദായങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി മുസ്ലിം സമുദായത്തിന് ഭൂരിപക്ഷമുണ്ടാക്കുകയെന്ന ഉദ്യേശത്തോടെ കൂടിയുള്ള നീക്കമാണ് ഇവർ നടത്തുന്നത്'. ഇത് പറഞ്ഞത് മറ്റാരുമല്ല, കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദൻ പറഞ്ഞതാണ്.

മുഖ്യമന്ത്രിയായിരിക്കെ 11 വർഷങ്ങൾക്ക് മുന്നേ 2010ൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ലൗ ജിഹാദ് ഉണ്ടെന്ന വിവരം വിഎസ് അന്ന് തുറന്ന് പറഞ്ഞത്. അന്ന് വിഎസ്. അച്യുതാന്ദനെ സിപിഎം തള്ളിപ്പറഞ്ഞിരുന്നില്ല. മുസ്ലിം വിരുദ്ധ പരാമർശമെന്ന പേരിൽ വിശദീകരണം തേടിയില്ല. ക്ലിഫ് ഹൗസിലേക്ക് ആരും പ്രതിഷേധ പ്രകടനവും നടത്തിയില്ല.

എന്നാൽ, ഇപ്പോൾ പാലാ ബിഷപ്പ് പറഞ്ഞ നർക്കോട്ടിക് ജിഹാദ് ഇല്ലെന്ന നിലപാടിലാണ് സിപിഎമ്മും അതുപോലെ ഇങ്ങനെയൊരു സംഭവം കേട്ടിട്ടേയില്ലാ എന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയനും. പാലാ ബിഷപ്പിനെതിരെ സിപിഎമ്മും കോൺഗ്രസ്സും നിലപാട് സ്വീകരിച്ചതോടെ വി.എസിന്റെ വാർത്താസമ്മേളന വീഡിയോ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

ലൗ ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദുമുണ്ടെന്നതടക്കം കേരളീയ സമൂഹം ജാഗ്രത പാലിക്കേണ്ട വിഷയങ്ങളാണ് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് തുറന്നു പറഞ്ഞത്. ഇതിനു ശേഷം ഇപ്പോൾ ബിഷപ്പിന് പിന്തുണയേറുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ദിനം പ്രതി അനുകൂലിച്ചും അതുപോലെ പ്രതികൂലിച്ചും നിരവധി പേരാണ് രം​ഗത്ത് എത്തിയത്. ഒട്ടനവധി കോളിളക്കം തന്നെയാണ് കേരള സമൂഹത്തിൽ സൃഷ്ടിച്ചത്.

പാലാ ബിഷപ്പ് മാത്രമാണ് ഈ നിലപാട് പറഞ്ഞത് എങ്കിൽ പിന്നീട് ഇരിങ്ങാലക്കുട ബിഷപ്പും ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടവും ഇതേ നിലപാട് തന്നെ ആവർത്തിച്ചിരുന്നു. ഈ വിഷയത്തിലാണ് ബിഷപ്പുമാർക്കിടയിലെ നിലപാടുകളെക്കുറിച്ച് മുൻ എംഎൽഎ പി. സി. ജോർജ് തുറന്നുപറഞ്ഞ് കൊണ്ട് രംഗത്തു വന്നിരിക്കുന്നത്.

ക്രിസ്ത്യാനികൾ ഹിന്ദുമതത്തിലേക്ക് ആണ് വലിയതോതിൽ പരിവർത്തനം ചെയ്യപ്പെടുന്നത് എന്ന ആരോപണത്തെ പിസി ജോർജ്ജ് തള്ളിക്കളയുന്നു. എസ്എസി വിഭാഗത്തിൽപ്പെട്ട ക്രിസ്ത്യാനികൾ ജീവിക്കാൻ വേണ്ടിയാണ് ഹിന്ദുമതം സ്വീകരിക്കുന്നതെന്നാണ് പിസി ജോർജ് പറഞ്ഞത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ എസ്.സി വിഭാഗത്തിലെ കൺവേർട്ടഡ് ആയവർക്ക് ആനുകൂല്യങ്ങൾ നൽകുന്നില്ല.

ഇതാണ് ഹിന്ദു മതത്തിലേക്ക് ക്രൈസ്തവർ തിരികെ പോകുന്നതിന്റെ കാരണമെന്നാണ് പിസി പറയുന്നത്. കേരളത്തിൽ ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാൻ കൺവേർട്ടഡ് കണക്കുകൾക്ക് സാധ്യമല്ലെന്നും അദ്ദേഹം അവകാശപ്പെട്ടിട്ടുണ്ട്.

'ഇവിടെ എന്തെല്ലാം വൃത്തിക്കെട്ട പ്രചരണങ്ങളാണ് നടക്കുന്നത്. ഇവിടെ ക്രിസ്ത്യാനികളെ ആരും മുസ്ലിം മതത്തിലേക്ക് ആക്കുന്നില്ല. ക്രിസ്ത്യാനികൾ ഹിന്ദു മതത്തിലേക്കാണ് പോകുന്നതെന്നാണ് വാർത്ത. ഏത് ക്രിസ്ത്യാനിയാണ് ഹിന്ദു മതത്തിലേക്ക് പോയത്. ഹിന്ദുക്കാളണെല്ലോ ക്രിസ്ത്യാനികൾ, കർണവേർട്ട് ചെയ്തവരല്ലേ.

അതും കൂടി നിങ്ങൾ അറിഞ്ഞിരിക്കണം. അതുകൊണ്ട് പറഞ്ഞതാണ്. ഇവിടെ ക്രിസ്തുമതത്തിലേക്ക് മാറിയ എസ്.സി വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ കിട്ടുകയില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ നിന്ന് ഒരു ആനുകൂല്യങ്ങളും ഇത്തരക്കാർക്ക് ലഭിക്കുകയില്ലെന്നത് നിയമമാണ്.

സർക്കാർ ആനുകൂല്യം ലഭിക്കാൻ വേണ്ടിയാണ്, ജീവിക്കാൻ വേണ്ടിയാണ് കൺവേർട്ടഡ് ആയവർ തിരികെ ഹൈന്ദവ സംസ്‌കാരത്തിലേക്ക് തിരികെ പോകുന്നത്. സർക്കാർ ആനുകല്യം ലഭിക്കണമെങ്കിൽ അത് വേണം. പോകട്ടെ ഇനിയും പോകട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്. ഇതും പൊക്കി പിടിച്ച് ഇവിടെ ലവ് ജിഹാദ് ഇല്ലാന്ന് പറഞ്ഞ് രംഗത്തു വരരുത്.

എത്ര തെളിവുകൾ വേണം. കാന്തപുരം ഉസ്താദിനെ പോലെ, പാണക്കാട് തങ്ങളെ പോലയുള്ളവർ താലിബാനിസ്റ്റുകളെ തള്ളിപ്പറയണം. അത്തരമൊരു നടപടി നേതാക്കന്മാരുടെ ഭാഗത്തു നിന്നുണ്ടാവണം. 'ക്രിസ്ത്യാനികൾ ഹിന്ദുക്കളാണ്, ജീവിക്കാൻ വേണ്ടിയാണ് ക്രിസ്തുമതം വിട്ട് ഹൈന്ദവ സംസ്‌കാരത്തിലേക്ക് പോകുന്നത്' എന്നുമാണ് പി. സി. ജോർജ് വ്യക്തമാക്കിയത്.

അതോടൊപ്പം, കേരളത്തിൽ നടക്കുന്നത് താലിബാനിസം ആണെന്ന് പിസി ജോർജ് ആരോപിച്ചു. മുഖ്യമന്ത്രി ഇതിന് പിന്തുണ നൽകുന്നത് ശരിയാണോ എന്നും ജോർജ് ചോദിച്ചു. വിശ്വാസികളോട് സൂക്ഷിക്കണം എന്ന് പറഞ്ഞതിന്റെ പേരിൽ ബിഷപ്പിന്റെ താമസസ്ഥലത്തേക്ക് മാർച്ച് നടത്തി. അതിനെ നിയന്ത്രിക്കാൻ എന്ത് കൊണ്ടാണ് പിണറായിയുടെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടാകാത്തത് എന്നും പിസി ജോർജ് ചോദിക്കുന്നു.

കാഞ്ഞിരപ്പള്ളി മുൻ ബിഷപ്പ് മാർ മാത്യു അറക്കലിന്റെ പിതാവിന്റെ ശവകുടീരത്തിൽ മാലിന്യക്കൂമ്പാരം വെച്ചതായും പി സി ജോർജ് ആരോപിച്ചു. ഇത് താലിബാൻ ഭീഷണിയാണ് എന്നായിരുന്നു ജോർജിന്റെ ആരോപണം.

ഇതിനെതിരെ ശക്തമായി നിലപാട് എടുത്തില്ലെങ്കിൽ അനുഭവിക്കേണ്ടിവരും എന്നും പിസി ജോർജ് പറയുന്നു. പിണറായി വിജയൻ അധികാരത്തിൽ ഇരിക്കുന്നത് താലിബാന്റെ പിന്തുണയോടെ ആണ്. താലിബാനിസ്റ്റുകൾ പിന്തുണച്ച് അതോടെയാണ് പിണറായി അധികാരത്തിലെത്തിയത്. അതുകൊണ്ടാണ് പാലാ ബിഷപ്പിനെതിരെ മാർച്ച് നടത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ മിണ്ടാത്തത്. മുണ്ടക്കയത്ത് കാണാതായ ജസ്ന യുടെ സംഭവവും താലിബാനിസം ആണ്.

പാലാ ബിഷപ്പിനെതിരെ ആയ പ്രശ്നം തീർക്കാൻ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും പാണക്കാട് തങ്ങളും ഇടപെടണം എന്ന് പി സി ജോർജ് ആവശ്യപ്പെട്ടു. ഈ നേതാക്കളെല്ലാം മാന്യന്മാരാണ്. കേരളത്തിൽ നടക്കുന്നതാലിബാൻ ഇടപെടൽ തള്ളിപ്പറയണം. അതോടെ പ്രശ്നം തീരും എന്നും പിസി ജോർജ് പറയുന്നു.

പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ ആദ്യം പാലാ ബിഷപ്പിനെ തള്ളി പറഞ്ഞതിനെ പി. സി. ജോർജ് ന്യായീകരിക്കുന്നു. കാര്യങ്ങൾ വിശദമായി പഠിക്കാത്തത് കൊണ്ടാണ് പ്രതിപക്ഷനേതാവ് ആദ്യം ബിഷപ്പിനെ തള്ളിപ്പറഞ്ഞത്. ആദ്യം നേതാക്കൾ പ്രതിപക്ഷനേതാവിന് ശരിയായ വിവരം നൽകിയില്ല. നേരിട്ട് വിളിച്ചു താൻ കാര്യങ്ങൾ ബോധ്യപ്പെടുത്തി എന്നും പിസി ജോർജ് പറയുന്നു.

പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ പൂർണമായും പിന്തുണച്ചാണ് പിസി ഇപ്പോൾ രം​ഗത്ത് വന്നിരിക്കുന്നത്. തന്നോട് പല ബിഷപ്പുമാരും ഇക്കാര്യം പറഞ്ഞു.അവർക്ക് എല്ലാം ഇതേ നിലപാട് ആണ് ഉള്ളത്.പാലാ ബിഷപ്പിനെക്കാൾ ഇക്കാര്യത്തിൽ ശക്തമായ വികാരം മറ്റ് ബിഷപ്പുമാർക്ക് ഉണ്ട് എന്നും പി സി ജോർജ് വ്യക്തമാക്കി.

സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് ലൗ ജിഹാദിനെ എതിർത്ത് അഭിപ്രായങ്ങൾ ഉയർന്നു തുടങ്ങി. ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും യാഥാർഥ്യമാണെന്നതിന് തെളിവുകൾ നിരത്തി പലരും പ്രതികരിച്ചതോടെയാണ് എതിർ വാദങ്ങൾക്ക് മുനയൊടിഞ്ഞത്. കഴിഞ്ഞ ദിവസം രംഗത്തു വന്ന ചില മുസ്ലിം സംഘടനകളും, വിഷയം സജീവ ചർച്ചയാവുന്നതോടെ ഉടലെടുക്കാൻ സാധ്യതയുള്ള അപകടം മുന്നിൽക്കണ്ട് നിലപാട് മയപ്പെടുത്തി.

ഒപ്പം നല്ല ഒരു​ഗ്രൻ തന്തയ്ക്ക് വിളി കൂടി പാസ്സാക്കിയിട്ടുണ്ട്. പിസിയെ ക്രിസംഘി എന്ന് സോഷ്യൽ മീഡിയയിൽ വിളിക്കുന്നു എന്നത് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ ആണ് പിസി ജോർജ് ഇക്കാര്യത്തിൽ വിശദീകരണവുമായി എത്തിയത്. താങ്കളുടെ പിതാവിന്റെ പേര് എന്താണ് എന്ന് പിസി ജോർജ് മാധ്യമ പ്രവർത്തകനോട് തിരിച്ചു ചോദിച്ചു.

പിതാവിന്റെ പേര് പറഞ്ഞതോടെ താങ്കളെ പേര് വിളിക്കുന്നതിൽ സന്തോഷമല്ലേ എന്ന മറു ചോദ്യം. ആണെന്ന് ആ മാധ്യമപ്രവർത്തകൻ പറഞ്ഞതോടെ ഇതു തന്നെയാണ് തന്നെ ക്രിസംഘി എന്ന് വിളിക്കുന്നവരുടെ മനസ്സിലെന്നും പിസി ജോർജ് പറഞ്ഞു. അവന്റെ വാപ്പയെ സന്തോഷത്തോടെ വിളിക്കുന്ന പേരാണ് എന്നേം വിളിക്കുന്നത് എന്നാണ് പിസി പറഞ്ഞത്. ഏതായാലും വിഷയത്തെ തമാശ പോലെ പറഞ്ഞ പിസി ജോർജ് അങ്ങനെ വിളിക്കുന്നതിൽ പ്രശ്നമൊന്നുമില്ല എന്ന് വ്യക്തമാക്കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്....  (3 minutes ago)

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (6 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (6 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (7 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (7 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (7 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (8 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (10 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (10 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (11 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (11 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (12 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (12 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (13 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (13 hours ago)

Malayali Vartha Recommends