എല്ലാം തത്സമയം ഫോണിൽ പോലീസ് മാമന്മാരുടെ ഇക്കിളി വീഡിയോകൾ കണ്ട് പുളകം കൊണ്ട് മോൺസൻ

ആകെ നാറിയല്ലോ സാറുമ്മാരെ....ഇനിയിപ്പോ എന്ത് ചെയ്യും....മോൺസന്റെ കയ്യിലുള്ള ക്ലിപ്പുകൾ എങ്ങാനം പുറത്തുവന്നാൽ പിന്നെ എന്തൊക്കെ കാണേണ്ടിവരുമോ എന്തോ.ദയവായി ആ രംഗങ്ങൾ പുറത്ത് വിടൂ ജനങ്ങൾ കാണട്ടേ? ജനങ്ങൾ അല്ലേ ഇവർക്ക് ശമ്പളം കൊടുക്കുന്നത് പിന്നെ ജനങ്ങളിൽ നിന്ന് എന്തിന് ഒളിച്ച് വയ്ക്കണം?എന്നൊക്കെയാണ് ആളുകൾ ആവശ്യപ്പെടുന്നത്.ഇത്തരം കേന്ദ്രങ്ങളില്‍ പോയി തുണി ഉരിഞ്ഞു കിടക്കുന്ന മാന്യന്‍മാര്‍ ആരെല്ലാം എന്നു പുറത്തു കൊണ്ടുവരട്ടെ. സർക്കാർ ഉദ്യോഗസ്ഥരാണെങ്കില്‍ അത്തരക്കാരെ സര്‍വ്വീസില്‍ വയ്ക്കരുത്. രാഷ്ട്രീയക്കാരെങ്കില്‍ പൊതുജീവിതം അവസാനിപ്പിക്കണം.
പോലീസ് ഉദ്യോഗസ്ഥർ അടക്കമുള്ള ഉന്നതർ മോസനെ വിശ്വസിച്ച് അഴിഞ്ഞാടിയപ്പോൾ അവർ അറിഞ്ഞോ മോൺസൻ ഇങ്ങനെ നാണകെട്ട പണി കാണിക്കുമെന്ന്.പണത്തിന് ബുദ്ധിമുട്ട് വരുമ്പോൾ, ക്ലിപ്പുകൾ എല്ലാം എടുത്തു വിറ്റിട്ട് വീണ്ടും കോടിശ്വരനാകാം എന്നാകും മോൺസെൻ കരുതിയത്.എട്ടോളം ഒളിക്യാമറകളാണ് ഇത്തരത്തിൽ തിരുമ്മൽ കേന്ദ്രത്തിൽ നിന്നും മാത്രം കണ്ടെത്തിയത്.
ഇതിന്റെ എല്ലാം ദൃശ്യങ്ങൾ തൽസമയം കിട്ടിയിരുന്നത് മൊണ്സാന്റെ ഫോണിലും.മനം പോയല്ലോ ഭഗവാനെ.മസ്സാജ് ചെയ്യാൻ പോയിട്ടുള്ള എല്ലാ വമ്പന്മാരുടെയും നെഞ്ച് ഇടിക്കുണ്ടാകും.ഏത് നേരത്താണോ മസ്സാജ് ചെയ്യാൻ പോകാൻ തോന്നിയത് എന്നാകും പാവങ്ങൾ ഇപ്പോൾ വിചാരിക്കുന്നത്.
മോൺസിന്റെ വീട്ടിൽ സ്ഥാപിച്ചത് വെറും ക്യാമറകളല്ല കേട്ടോ... അത്യാധുനിക നൂതന സാങ്കേതിക വിദ്യകളോടുകൂടി പ്രവർത്തിക്കുന്ന ക്യാമറകളാണ്.മോൻസന്റെ വീട്ടിൽവെച്ച് പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും പരിശോധന നടത്തിയത്. അപ്പോഴാണ് ഈ വിവരങ്ങൾ കൂടി ലഭിച്ചത്എട്ടോളം ഒളിക്യാമറകളാണ് ഇത്തരത്തിൽ തിരുമ്മൽ കേന്ദ്രത്തിൽ നിന്നും മാത്രം കണ്ടെത്തിയത്.
ഗസ്റ്റ് ഹൗസിലും സ്പായിലുമാണ് ഒളിക്യാമറയുണ്ടായിരുന്നത്. ഒറ്റനോട്ടത്തിൽ കണ്ടെത്താൻ സാധിക്കാത്ത ക്യാമറകളാണിവ. കൂടാതെ ദൃശ്യങ്ങൾ മൊബൈൽ ഫോണിലൂടെ തത്സമയം കാണുകയും ചെയ്യാം. ഗസ്റ്റ് ഹൗസിലെ ബെഡ് റൂമിൽ നിന്നും ഇത്തരത്തിലുള്ള മൂന്ന് ക്യാമറകളാണ് ക്രൈബ്രാഞ്ച് കണ്ടെടുത്തത്.
വോയിസ് കമാൻഡിൽ റെക്കോർഡ് ചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ള ക്യാമറകളാണിത്. മുറിയിലെ ദൃശ്യങ്ങൾ മോൻസൻ പകർത്തി സൂക്ഷിച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ മോൻസനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം.
ദൃശ്യങ്ങൾ എന്ത് ആവശ്യത്തിനാണ് ഉപയോഗിച്ചത് എന്നതടക്കം ചോദിച്ച് അറിയേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
മോൻസന്റെ പക്കലുള്ള ടെക്‌നിക്കൽ ക്യാമറകളും മറ്റ് സംവിധാനങ്ങളും സൈബർ പോലീസിന്റെ സഹായത്തോടെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ ശാസ്ത്രീയ പരിശോധനയ്‌ക്ക് അയക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. ഒളിക്യാമറകളെ കുറിച്ചുള്ള വിവരം പെൺകുട്ടിയാണ് ക്രൈംബ്രാഞ്ചിന് നൽകിയത്. സംഭവത്തിൽ മോൻസനെതിരെ പോക്‌സോ കേസ് രജസിറ്റർ ചെയ്തിട്ടുണ്ട്.
മോന്‍സണ്‍ മാവുങ്കലിന്റെ പീഡനത്തിന് കൂടുതല്‍ പെണ്‍കുട്ടികള്‍ ഇരയായിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് മോൺസന്റെ മാനേജര്‍ ജിഷ്ണു.മോന്‍സണ്‍ പറഞ്ഞതനുസരിച്ചാണ് പോക്‌സോ കേസിലെ ഇരയുടെ വീട്ടില്‍ പോയതെന്നും ജിഷ്ണു പറഞ്ഞു. മോന്‍സണ്‍ മാവുങ്കലിന്റെ പെന്‍ഡ്രൈവ് നശിപ്പിച്ചത് ജിഷ്ണുവാണ്. ഇത് മോന്‍സണ്‍ നിര്‍ദേശിച്ചത് അനുസരിച്ചായിരുന്നുവെന്നും ജിഷ്ണു പറയുന്നു. ഒളിക്യാമറകള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയ സാഹചര്യത്തില്‍ ഈ പെന്‍ഡ്രൈവലുണ്ടായിരുന്നത് ഒളിക്യാമറകള്‍ വഴി ശേഖരിച്ച ദൃശ്യങ്ങളാണോയെന്ന് അന്വേഷണസംഘം സംശയിക്കുന്നുണ്ട്.
മോന്‍സണ്‍ അറസ്റ്റിലായതിന് തൊട്ടടുത്ത ദിവസമാണ് പെന്‍ഡ്രൈവ് നശിപ്പിക്കാന്‍ പറഞ്ഞത്. ചില ഡോക്യുമെന്റ്‌സ് മാത്രമാണ് അതിലുള്ളതെന്ന് പറഞ്ഞതുകൊണ്ട് കൂടുതല്‍ പരിശോധിച്ചില്ല. പെന്‍ഡ്രൈവ് കത്തിച്ച ശേഷം തിന്റെ അവശിഷ്ടങ്ങള്‍ പൊടിച്ച് പല സ്ഥലങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നുവെന്നും ജിഷ്ണു പറഞ്ഞു. തന്നെ ഒരു കാരണവശാലും സ്ത്രീവിഷയവുമായി ബന്ധപ്പെട്ട കേസില്‍ കുടുക്കാന്‍ കഴിയില്ലെന്നും കള്ളപ്പരാതികള്‍ നല്‍കിയവര്‍ക്കെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും മോന്‍സണ്‍ പറഞ്ഞിരുന്നതായി ജിഷ്ണു പറഞ്ഞു.
2016 മുതല്‍ മോന്‍സണ്‍ മാവുങ്കലിന്റെ സ്റ്റാഫാണ് ജിഷ്ണു, ആദ്യം അക്കൗണ്ടന്റായും പിന്നീട് മാനേജറായും ജോലി ചെയ്യുകയായിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ മോന്‍സണെ കാണാന്‍ വന്നിരുന്നത് ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായിരുന്നുവെന്നും ഇരുവരും തമ്മില്‍ മറ്റ് ഇടപാടുകളുണ്ടായിരുന്നോയെന്ന് അറിയില്ലെന്നും ജിഷ്ണു പറയുന്നു.
മോന്‍സണ്‍ വീട്ടില്‍ 50ല്‍ അധികം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ഇതിന് പുറമേയാണ് ഒളിക്യാമറകള്‍ സ്ഥാപിച്ചിരുന്നത്. ഗസ്റ്റ്ഹൗസിന്റെ മുക്കും മൂലയും ക്യാമറയില്‍ ദൃശ്യമാകുന്ന രീതിയിലാണ് ക്യാമറകള്‍ സ്ഥാപിച്ചിരുന്നത്. വീട്ടിലെ ഓരോ വസ്തുവും കുറഞ്ഞത് മൂന്ന് ക്യാമറയിലെങ്കിലും ദൃശ്യമാകുമായിരുന്നു.എന്നാല്‍ ഒളിക്യാമറകളുടെ കാര്യം ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി കണ്ടെത്തിയപ്പോഴാണ് ജീവനക്കാരായ തങ്ങളും അറിഞ്ഞതെന്നും ജിഷ്ണു പറയുന്നു.
സുരക്ഷാ ജീവനക്കാര്‍ക്ക് മോന്‍സണ്‍ നല്‍കിയിരുന്നത് കളിത്തോക്കുകളാണെന്നും ഒരു ഷോയ്ക്ക് അത് അവിടെ ഇരിക്കട്ടേയെന്ന് പറഞ്ഞ ശേഷമാണ് നല്‍കിയിരുന്നതെന്നും ജിഷ്ണു പറയുന്നു.അനിത പുല്ലയിലുമായി മോന്‍സണ്‍ നല്ല സുഹൃത്തായിരുന്നു. അനിതയുടെ സഹോദരിയുടെ വിവാഹം നടത്തിയതിന്റെ പണം ചിലവാക്കിയതാണ് ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടെന്നും മാനേജര്‍ പറയുന്നു.
ഇനി മൊണ്സാന്റെ കാക്കനാട് വാടകക്കാർ താമസിക്കുന്ന വീട്ടിൽ നിന്ന് തിമിംഗലത്തിന്റെ അസ്തികിട്ടിയെന്നും കേൾക്കുന്നു..മോൺസെൻ പുലിയല്ല മോനേ പുപ്പുലിയാ.....
https://www.facebook.com/Malayalivartha

























