സ്നേഹം നടിച്ച് പന്ത്രണ്ടുകാരിയെ തമിഴ്നാട്ടിലേക്ക് തട്ടിക്കൊണ്ടുപോയ രണ്ടുപേര്‍ അറസ്റ്റില്‍; കുട്ടിയെ കണ്ടെത്തിയത് മൂന്നു ദിവസത്തെ തിരച്ചിലിനൊടുവിൽ, അവസാനം പിടി വീണത് തട്ടിക്കൊണ്ടുപോയവര്‍ മൊബൈലില്‍ സുഹൃത്തിനെ വിളിച്ചതോടെ
പന്ത്രണ്ടുകാരിയെ സ്നേഹം നടിച്ച് തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി രണ്ടുപേർ അറസ്റ്റിൽ. കന്യാകുമാരി മേല്‍പ്പാലത്ത് നിലാവണിവിളയില്‍ പ്രദീപ് (25), വിളവന്‍കോട് അയന്തിവിള വീട്ടില്‍ മെര്ളിന് (29) എന്നിവരെയാണ് പൂവാര്‍ പൊലീസ് പിടികൂടിയിരിക്കുന്നത്.
അരുമാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബുധനാഴ്ച ഉച്ചയോടെയാണ് സംഘം കുട്ടിയെ തട്ടികൊണ്ട് പോകുന്നത്. മൂന്ന് ദിവസം രാവും പകലും നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതികളെയും കുട്ടിയെയും കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിന് നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി അനില്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ കാഞ്ഞിരംകുളം സി.ഐ അജിചന്ദ്രന്‍ നായര്‍ ഉള്‍പ്പെടെ രണ്ട് സംഘങ്ങള്‍ രൂപവത്കരിച്ചിരുന്നു.
തട്ടിക്കൊണ്ടുപോയവര്‍ മൊബൈലില്‍ സുഹൃത്തിനെ വിളിച്ചതാണ് പൊലിസിന് വഴിത്തിരിവാകുന്നത്. ടവര്‍ ലൊക്കേഷന്‍ രാമനാഥപുരത്താണെന്ന് മനസ്സിലാക്കി പ്രതികളിലൊരാളായ പ്രദീപിന്റെ ബന്ധുവീട്ടില്‍ രാമനാഥപുരം പൊലീസിന്റെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും കുട്ടിയുമായി സംഘം മുങ്ങിയിരുന്നു.
പിന്നീട് കുട്ടി പിതാവിനെ ഫോണില്‍ വിളിച്ചതോടെയാണ് പിടികൂടാന്‍ വഴിതെളിഞ്ഞത്. രാത്രിയോടെ പേച്ചിപ്പാറയിലെത്തിയ സംഘം തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ രാത്രി രണ്ടരയോടെ കുട്ടിയെയും തട്ടിക്കൊണ്ടുപോയവരെയും സാഹസികമായി പിടികൂടികയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha