45ഓളം ആളുകൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം, കുട്ടികളടക്കം 25 പേർക്ക് പരിക്ക്

മലപ്പുറം പുതുപൊന്നാനിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. 45ഓളം ആളുകളാണ് ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ കുട്ടികളടക്കം 25 പേർക്ക് പരുക്കേറ്റു.
പരുക്കേറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. 17 പേരാണ് സാരമായ പരുക്കുകളോടെ മെഡിക്കൽ കോളജിലുള്ളത്.വയനാട് സുൽത്താൻ ബത്തേരി സ്വദേശികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽ പെട്ടത്.
അതേസമയം കഴിഞ്ഞ ദിവസം കൊല്ലത്ത് പൊലീസ് വാഹനത്തിൽ പാഴ്സൽ ലോറിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. എസ്.ഐ വിനയൻ, എ.എസ്.ഐ ഹരികുമാർ, ഡ്രൈവർ സി.പി.ഒ സന്തോഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഹൈവേ പൊലീസിന്റെ വാഹനത്തിലാണ് ലോറിയിടിച്ചത്.
കഴിഞ്ഞ ദിവസം അർധരാത്രി 12.45ന് ആണ് സംഭവം. കൊല്ലം-തിരുവനന്തപുരം ദേശീയപാതയിൽ കല്ലുവാതുക്കൽ പാറയിൽ ജങ്ഷന് സമീപമാണ് അപകടമുണ്ടായത്. സംഭവത്തിൽ പാരിപ്പള്ളി പൊലീസ് കേസെടുത്തു. അപകടത്തിൽ പരിക്കേറ്റ പൊലീസുകാർ ആശുപത്രിയിൽ ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ല.
https://www.facebook.com/Malayalivartha

























