ചക്രവാത ചുഴിയുടെ ഫലമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത; സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ കനത്ത മഴ പെയ്തിറങ്ങി;റോഡുകളിൽ വെള്ളക്കെട്ട് ;വീണ്ടും ചക്രവാതച്ചുഴി;മഴ ഭീതിയിൽ കേരളം

വീണ്ടും ചക്രവാതച്ചുഴി.....മഴ ഭീതിയിൽ കേരളം...... അറബിക്കടലില്‍ ഇന്നോടെ ചക്രവാതച്ചുഴി പ്രവേശിക്കും. ചക്രവാത ചുഴിയുടെ ഫലമായി സംസ്ഥാനത്ത് നാളെ വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്ക തീരത്ത് നിലനിന്നിരുന്ന ചക്രവാത ചുഴി ഇപ്പോൾ കോമറിൻ ഭാഗത്തും അതിനു സമീപത്തുള്ള ശ്രീലങ്കൻ തീരത്തും ആയിട്ടാണ് ആണ് ഇപ്പോൾ ഉള്ളത് .
എന്നാൽ ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിലായി പുതിയ ന്യൂനമർദ്ദം നാളെ യോടെ രൂപപ്പെടും. ഇത് പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശക്തിപ്രാപിക്കും എന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇന്നലെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ തെക്കൻ തമിഴ്നാട് തീരം കന്യാകുമാരി എന്നീ പ്രദേശങ്ങളിലും, ഡിസംബർ ഒന്നിന് തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന് മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ ആൻഡമാൻ കടൽ എന്നിവിടങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിയ്ക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചിലസമയം അത് 60 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കും . 29 30 തീയതികളിൽ ആൻഡമാൻ കടലിൽ മണിക്കൂർ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത് അതുകൊണ്ട് തന്നെ വളരെയധികം ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.
ഇന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് .സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇനി വരുന്ന മണിക്കൂറുകളിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട് എന്നും അറിയിച്ചിരുന്നു .അതുപോലെ തന്നെ മഴ ഉണ്ടായിരുന്നു.
മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈയൊരു സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. യെലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ ഇതൊക്കെയാണ്;
28-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകൾ.
29-11-2021: കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകൾ.
മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യതയുണ്ട്. അതുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
എന്നാൽ അറബിക്കടലിൽ നാളെയോടെ ചക്രവാതചുഴി പ്രവേശിക്കും. തിങ്കളാഴ്ച ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറഞ്ഞു. 48 മണിക്കൂറിൽ ഇത് ശക്തി പ്രാപിക്കുകയും ചെയ്യും.പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ ഇന്ത്യൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ കനത്ത മഴ പെയ്തിറങ്ങുകയാണ് . അതിന്റെ ഫലമായി റോഡുകളിൽ വെള്ളക്കെട്ട് രൂപം കൊള്ളുന്നുണ്ട്. കൊല്ലത്തു കനത്ത മഴ തുടരുകയാണ്. അതുകൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ് .
കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയില സ്‌കുളുകൾക്കും പ്രൊഫഷണൽ കോളജകുൾ ഉൾപ്പടെയുള്ള എല്ലാ കോളജുകൾക്കും അവധി പ്രഖ്യാപിച്ചു. എന്നാൽ നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കും പൊതുപരീക്ഷകൾക്കും അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ ദുരിതാശ്വാസ ക്യംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ് . ഇന്നലെ ഉച്ചകഴിഞ്ഞ് തുടങ്ങിയ മഴ നിര്‍ത്താതെ പെയ്യുകയായിരുന്നു. തിരുവനന്തപുരത്ത് പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. വെള്ളറട കുരിശുമലയുടെ അടിഭാഗത്തെ മലവെള്ളപ്പാച്ചിലിനെത്തുടര്‍ന്നു 10 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വെള്ളം കയറി ആര്യനാട് ആയിരവല്ലി ക്ഷേത്രത്തിലെ ചുറ്റുമതില്‍ നശിച്ചു.
https://www.facebook.com/Malayalivartha

























