പാർലമെന്‍റിലെ വമ്പൻ ഭൂരിപക്ഷത്തിന്‍റെ പിൻബലത്തിൽ എന്തുമാവാം എന്ന ധാർഷ്ട്യത്തെയാണ് കർഷക സമരം പൊളിച്ചത്;തൊഴിൽ നിയമങ്ങൾ റദ്ദാക്കൽ, സ്വകാര്യവത്ക്കരണം, സംസ്ഥാന അധികാരങ്ങൾ കവരൽ തുടങ്ങിയവ സംബന്ധിച്ച് നടപ്പാക്കിക്കൊണ്ടിരുന്നതോ കരുപ്പിടിപ്പിച്ചുകൊണ്ടിരിക്കുന്നതോ ആയ പല കാര്യങ്ങളും ചെറുത്ത് തോൽപ്പിക്കാനാവും എന്ന ആത്മവിശ്വാസം കർഷക സമരം നൽകിയിരിക്കുന്നു; ഒരു വർഷം നീണ്ട ഈ സമരത്തിന് മുന്നിൽ മോഡി മുട്ടുമടക്കുന്നതിന് മാസങ്ങൾക്കു മുൻപാണ് പുരസ്ക്കാരം പ്രഖ്യാപിച്ചതെന്ന് ഡോ.തോമസ് ഐസക്ക്

2021 ലെ എംവിആർ പുരസ്ക്കാരം വ്യക്തിക്ക് ആയിരുന്നില്ല. ഡല്‍ഹിയിലെ കർഷക സമര കൂട്ടായ്മയ്ക്കാണ്. ഒരു വർഷം നീണ്ട ഈ സമരത്തിന് മുന്നിൽ മോഡി മുട്ടുമടക്കുന്നതിന് മാസങ്ങൾക്കു മുൻപാണ് പുരസ്ക്കാരം പ്രഖ്യാപിക്കപ്പെട്ടതെന്ന് ചൂണ്ടിക്കാണിച്ച് ഡോ.തോമസ് ഐസക്ക്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
2021 ലെ എംവിആർ പുരസ്ക്കാരം വ്യക്തിക്ക് ആയിരുന്നില്ല. ഡല്‍ഹിയിലെ കർഷക സമര കൂട്ടായ്മയ്ക്കാണ്. ഒരു വർഷം നീണ്ട ഈ സമരത്തിന് മുന്നിൽ മോഡി മുട്ടുമടക്കുന്നതിന് മാസങ്ങൾക്കു മുൻപാണ് പുരസ്ക്കാരം പ്രഖ്യാപിക്കപ്പെട്ടത്. പാർലമെന്‍റിലെ വമ്പൻ ഭൂരിപക്ഷത്തിന്‍റെ പിൻബലത്തിൽ എന്തുമാവാം എന്ന ധാർഷ്ട്യത്തെയാണ് കർഷക സമരം പൊളിച്ചത്.
തൊഴിൽ നിയമങ്ങൾ റദ്ദാക്കൽ, സ്വകാര്യവത്ക്കരണം, സംസ്ഥാന അധികാരങ്ങൾ കവരൽ തുടങ്ങിയവ സംബന്ധിച്ച് നടപ്പാക്കിക്കൊണ്ടിരുന്നതോ കരുപ്പിടിപ്പിച്ചുകൊണ്ടിരിക്കുന്നതോ ആയ പല കാര്യങ്ങളും ചെറുത്ത് തോൽപ്പിക്കാനാവും എന്ന ആത്മവിശ്വാസം കർഷക സമരം നൽകിയിരിക്കുന്നു. ഇന്നത്തെ രാഷ്ട്രീയ സംഭവ വികാസങ്ങളിൽ ഏറ്റവും നിർണായകമായതാണ് കർഷക സമരം.
അവാർഡ് ഏറ്റുവാങ്ങുന്നതിന് സഖാവ് ഹന്നൻമുള്ള തന്നെ എത്തിയിരുന്നു. കിഫ്ബി നൂതനമായ ഒരു ധനകാര്യവിദ്യയാണ്. കേരളത്തിന് അത്യന്താപേക്ഷിതമായ പൊതു മൂലധന സമാഹരണത്തിനുള്ള വലിയ പുതിയ സാധ്യതകൾ അതു തുറന്നു. ഇതിനു നേതൃത്വം നൽകിയതിന് 2020-ലെ എംവിആര്‍ പുരസ്ക്കാരത്തിന് എന്നെയാണ് തെരെഞ്ഞെടുത്തിരുന്നത്.
എന്നാൽ കോവിഡുമൂലം ചടങ്ങ് നടന്നില്ല. അതുകൊണ്ട് ഇത്തവണത്തെ എംവിആര്‍ ചരമ വാര്‍ഷിക ദിനാചരണ ചടങ്ങിൽ വെച്ചാണ് കഴിഞ്ഞ വർഷത്തെ അവാർഡും നൽകിയത്. എംവിആറിന്‍റെ കുടുംബാംഗങ്ങൾ, പാട്യം രാജൻ, വിജയൻ, എംകെ കണ്ണൻ തുടങ്ങിയ പ്രമുഖ നേതാക്കളും പങ്കെടുത്തിരുന്നു. സിപിഐ(എം) ആക്ടിങ്ങ് സെക്രട്ടറി എ. വിജയരാഘവനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
https://www.facebook.com/Malayalivartha

























