കേരളത്തിലെ ജ്വല്ലറി ഉടമയുടെ പരാതിയില്‍ തമിഴ്‌നാട് മുന്‍ മന്ത്രിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഇ.ഡി, ചോദ്യം ചെയ്യല്‍ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ ഓഫീസിൽ

കേരളത്തിലെ ജ്വല്ലറി ഉടമയുടെ പരാതിയില്‍ തമിഴ്‌നാട് മുന്‍ ആരോഗ്യമന്ത്രിയും മുന്‍ എംഎല്‍എയുമായ ഡോ.സി.വിജയഭാസ്‌കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. 2016 ലാണ് കേരളത്തിലെ ഒരു പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് കൊച്ചിയില്‍ താമസിക്കുന്ന ശര്‍മ്മിള എന്ന യുവതി രണ്ടര കേടി രൂപയുടെ സ്വര്‍ണം വാങ്ങി പണം നല്‍കാതെ വഞ്ചിച്ചു എന്ന് പരാതി നല്‍കുന്നത്.
അങ്കമാലി പൊലീസ് സ്റ്റേഷനില്‍ ലഭിച്ച ഈ പരാതിയുടെ ഭാഗമായി വലിയ കള്ളപ്പണ ഇടപാട് ഉണ്ടെന്ന് മനസിലാക്കിയാണ് ഇ ഡി ഈ കേസ് അന്വേഷണം ഏറ്റെടുത്തത്. ഈ കേസന്വേഷത്തിന്‍റെ ഭാഗമായി ശര്‍മ്മളയില്‍ നിന്ന് അടക്കം ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് വിജയഭാസ്‌കറിനെ ഇഡി ചോദ്യം ചെയ്യുന്നത്.
മുന്‍പും അനധികൃത സ്വത്ത് സമ്പാദനത്തിനുള്‍പ്പടെ വിവിധ കേസുകള്‍ വിജയഭാസ്‌കറിനെതിരെ ഉണ്ടായിരുന്നു. എ.ഐ.ഡിഎം.കെ സര്‍ക്കാര്‍ കാലത്ത് ആരോഗ്യമന്ത്രിയായിരുന്നു ഇദ്ദേഹം. മന്ത്രിയായിരുന്ന കാലത്ത് സ്വത്തില്‍ ക്രമാതീതമായ വര്‍ദ്ധനയുണ്ടായിരുന്നതിന്റെ പേരില്‍ ഇദ്ദേഹത്തിനെതിരെ കേസുണ്ട്. വിജയഭാസ്‌കറിന്റെ സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പും റെയ്ഡ് നടത്തിയിരുന്നു.
വിജയഭാസ്‌കറിന്റെ ഉടമസ്ഥതയിലുളള 43 ഇടങ്ങളില്‍ ഒരേ സമയമായിരുന്നു റെയ്ഡ്. 200ലധികം ഓഫീസര്‍മാര്‍ ചെന്നൈ, ചെങ്കല്‍പേട്ട്, ട്രിച്ചി, കാഞ്ചി, പുതുക്കോട്ട, കോയമ്ബത്തൂര്‍ എന്നീ ജില്ലകളിലെ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുളള സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്.27 കോടിയുടെ അനധികൃത സമ്ബാദ്യമാണ് വിജയഭാസ്‌കറിന് അന്നുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha

























