Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിദ്ധാര്‍ത്ഥിന്റെ ഓപ്പറേഷന് ലക്ഷങ്ങള്‍ വേണമായിരുന്നു; ലളിത ചേച്ചിയുടെ ഒരു സുഹൃത്ത് മമ്മൂട്ടിയോട് സഹായം ചോദിച്ചു; ബോധമില്ലാതെയാണോ വണ്ടിയോടിച്ചതെന്ന് മമ്മൂട്ടി ചോദിച്ചു;കള്ളും കഞ്ചാവുമടിച്ചാണ് സിദ്ധാര്‍ത്ഥ് വണ്ടിയോടിച്ചതെന്ന് ഇവർ പറഞ്ഞു;മമ്മൂട്ടി ലളിത ചേച്ചിയെ വിളിച്ച് മകനെ വെള്ളമടിച്ച് വണ്ടിയോടിക്കരുതെന്ന് ഉപദേശിച്ചു;ലളിത ചേച്ചി മമ്മൂട്ടിയോട് ഏത് സാമ ദ്രോഹിയാണ് ഇത് പറഞ്ഞതെന്ന് ചോദിച്ചു;സിദ്ധാര്‍ത്ഥിന് രോഗം മാറി വീട്ടിലെത്തിയപ്പോള്‍ അമ്മയുടെ സുഹൃത്തിനെ ഇറക്കി വിട്ടു

29 NOVEMBER 2021 12:58 PM IST
മലയാളി വാര്‍ത്ത

നടി കെപിഎസി ലളിതയ്ക്ക് ധനസഹായം നൽകുന്നതിൽ വമ്പൻ വിവാദമായിരുന്നു സർക്കാർ നേരിടേണ്ടിവന്നത്. പല താരങ്ങളെയും സർക്കാർ സഹായിച്ചിട്ടില്ല, കെപിഎസി ലളിതയെ മാത്രം സർക്കാർ സഹായിക്കേണ്ടത് ഇല്ല എന്നൊക്കെ തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു.

ഇപ്പോളിതാ കെപിഎസി ലളിതയ്ക്ക് സഹായത്തിന് അർഹതയുണ്ടെന്ന് തുറന്നടിച്ച് രംഗത്തുവന്നിരിക്കുകയാണ് ശാന്തിവിള ദിനേശ്. എന്തുകൊണ്ട് താൻ ഇങ്ങനെ പറയുന്നു എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെ; ലളിത ചേച്ചിയുടെ ഭര്‍ത്താവ് സംവിധായകന്‍ ഭരതന് ഒരു ഓപ്പറേഷന്‍ വേണ്ടി വന്നപ്പോള്‍ ഗോകുലന്‍ ഗോപാലനില്‍ നിന്നടക്കം പണം കടം വാങ്ങിയായിരുന്നു ആ ഓപ്പറേഷന്‍ ലളിത ചേച്ചി നടത്തിയത്.

മകള്‍ ശ്രീക്കുട്ടിയുടെ വിവാഹത്തിന് മലയാള സിനിമയിലെ തന്നെ പ്രമുഖരായിരുന്നു ലക്ഷങ്ങള്‍ നല്‍കി അവരെ സഹായിച്ചത്. മകന്‍ വണ്ടിയോടിച്ച് അപകടമുണ്ടായപ്പോൾ മലയാള സിനിമാ ലോകം തന്നെയായിരുന്നു അവരെ സഹായിച്ചത്. ആ സമയം ലളിത ചേച്ചിക്ക് ഒരു സുഹൃത്തുണ്ടായിരുന്നു.

അവര്‍ തമ്മില്‍ വലിയ ആത്മബന്ധമായിരുന്നു മകന്‍ സിദ്ധാര്‍ത്ഥിന്റെ പേരിലാണ് ഇവര്‍ തമ്മില്‍ തെറ്റുന്നതും. ലളിത ചേച്ചി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോയിരുന്ന സമയത്ത് ഈ സുഹൃത്തായിരുന്നു അവരെ വിലക്കിയിരുന്നതും. തന്നോട് ചോദിച്ചപ്പോഴും മത്സരിക്കരുതെന്നാണ് പറഞ്ഞത്. സിദ്ധാര്‍ത്ഥിന്റെ ഓപ്പറേഷന് ലക്ഷങ്ങള്‍ വേണമായിരുന്നു.

ലളിത ചേച്ചിയുടെ സുഹൃത്ത് സഹായം ചോദിച്ച് ചെന്നത് മമ്മൂട്ടിയുടെ അടുത്തായിരുന്നു. മമ്മൂട്ടി എന്ത് പറ്റിയതാണെന്നും, ബോധമില്ലാതെയാണോ വണ്ടിയോടിച്ചതുമെന്നൊക്കെ ചോദിച്ചു. ഇവരാകട്ടെ നല്ല മനസ്സ് കൊണ്ട് കള്ളും കഞ്ചാവുമടിച്ചാണ് സിദ്ധാര്‍ത്ഥ് വണ്ടിയോടിച്ചതെന്ന് പറഞ്ഞു. പക്ഷേ മമ്മൂട്ടിയായി പോയി ഇത് കേട്ടത്.

മമ്മൂട്ടി നേരെ ലളിത ചേച്ചിയെ വിളിക്കുകയും ചികിത്സാ സഹായം വേണമല്ലേ മകനെ വെള്ളമടിച്ച് വണ്ടിയോടിക്കരുതെന്ന് ഉപദേശിക്കുകയും ചെയ്തു. ഇത് കേട്ട ലളിത ചേച്ചി മമ്മൂട്ടിയോട് ഏത് സാമ ദ്രോഹിയാണ് ഇത് പറഞ്ഞതെന്ന് ചോദിച്ചു . നിങ്ങളെ കൂട്ടുകാരി തന്നെയാണ് പറഞ്ഞതെന്ന് മമ്മൂട്ടി പറഞ്ഞു . അതോടെ എല്ലാം തീര്‍ന്നു.

ആകെ പ്രശ്‌നമായി. ലളിത ചേച്ചിയുടെ സുഹൃത്ത് സിദ്ധാര്‍ത്ഥിന് രോഗം മാറിയതോടെ കാര്യങ്ങള്‍ അന്വേഷിക്കാനായി വീട്ടിലെത്തിയപ്പോള്‍ അവന്‍ ഇറക്കി വിടുകയും ചെയ്തു . അതിന് ശേഷം ലളിത ചേച്ചിയുമായി ഇവര്‍ക്ക് നല്ല ബന്ധമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് ലളിത ചേച്ചിക്കെതിരെ നടക്കുന്ന പ്രചാരണം സങ്കടകരമാണ്. വലിയ വീടുണ്ട്.

അവിടെ രണ്ട് കാറുണ്ട്. കോടികളുടെ ബാങ്ക് ബാലന്‍സുണ്ട് എന്നൊക്കെയാണ് പറയുന്നത്. യുട്യൂബില്‍ ഇതൊക്കെ പറഞ്ഞാണ് തെറിവിളി നടക്കുന്നത് . അവരൊരു കലാകാരിയാണ്. 60 വര്‍ഷത്തോളമായി അഭിനയിക്കുന്നു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നത് കൊണ്ട് അവരെ ഇങ്ങനെ തെറി പറയുന്നത് ശരിയല്ലെന്ന് ശാന്തിവിള തുറന്നടിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (49 minutes ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (58 minutes ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (1 hour ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (2 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (2 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (3 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (4 hours ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (6 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (7 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (7 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (7 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (7 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (8 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (9 hours ago)

Malayali Vartha Recommends