മൂന്നു കുട്ടികളുണ്ട്;കുടുംബത്തിന്റെ സംരക്ഷണച്ചുമതല തനിക്കാണ്;പെണ്‍കുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നു;ഹൈക്കോടതിയിൽ കരഞ്ഞ് കാല് പിടിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ; ഡിജിപിയെ വിമർശിച്ച് ഹൈക്കോടതി
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന പേരില്‍ പിങ്ക് പൊലീസ് എട്ടുവയസ്സുകാരിയെയും അച്ഛനെയും പരസ്യ വിചാരണ നടത്തിയ സംഭവം വളരെയധികം വിവാദമായിരുന്നു. അങ്ങനെ ചെയ്ത പിങ്ക് പോലീസ് ഉദ്യോഗസ്ഥകൾക്ക് നേരെ നടപടിക്കും ശ്രമം നടത്തിയിരുന്നു. ഇപ്പോൾ ഇതാ പരസ്യമായി ക്ഷമ ചോദിച്ച് രംഗത്ത് വന്നിരിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥ.
പെണ്‍കുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥ രജിത ഹൈക്കോടതിയിൽ വ്യക്തമാക്കി. മൂന്നു കുട്ടികളുണ്ടെന്നും കുടുംബത്തിന്റെ സംരക്ഷണച്ചുമതല തനിക്കാണെന്നും ഉദ്യോഗസ്ഥ ഹൈക്കോടതിയിൽ പറഞ്ഞു. ക്ഷമാപണം സ്വാഗതാര്‍ഹമെന്ന് അറിയിച്ച കോടതി ക്ഷമ സ്വീകരിക്കണോയെന്ന് കുട്ടിക്കും രക്ഷിതാക്കള്‍ക്കും തീരുമാനിക്കാമെന്നും പറഞ്ഞു.
ഹർജി പരിഗണിച്ച ഹൈക്കോടതി രൂക്ഷവിമര്‍ശനമാണ് ഡിജിപിക്ക് നേരെ ഉയർത്തിയിരിക്കുന്നത്. കാക്കിയെ സംരക്ഷിക്കാന്‍ കാക്കിക്കുള്ള വ്യഗ്രതയാണ് ഉദ്യോഗസ്ഥയെ വെള്ളപൂശിയുള്ള പൊലീസ് റിപ്പോര്‍ട്ടിലുള്ളതെന്നും വ്യക്തമാക്കിയിരിക്കുന്നു. പലകേസുകളിലും ഇത് കാണുന്നു. യൂണിഫോമിട്ടാല്‍ എന്തും ചെയ്യാമോ?
കുട്ടിക്കായി സര്‍ക്കാര്‍ എന്തുചെയ്യു? നടപടി ഇല്ലെങ്കില്‍ ഇടപെടുമെന്ന് മുന്നറിയിപ്പും കോടതി നൽകിയിട്ടുണ്ട്. പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ടു വയസ്സുകാരിയെ പരസ്യവിചാരണ ചെയ്യുന്ന വിഡിയോ കണ്ടിരുന്നോ എന്ന് പൊലീസ് മേധാവിയോട് ഹൈക്കോടതി ചോദിച്ചു . കോടതി വിഡിയോ കണ്ടതാണെന്നു വ്യക്തമാക്കിക്കൊണ്ടായിരുന്നു , പൊലീസ് സമർപ്പിച്ച റിപ്പോർട്ടിനെതിരെ ആഞ്ഞടിച്ചത്.
കുട്ടി പറഞ്ഞത് നുണയല്ല. ഫോണിന്റെ കാര്യം എന്തിനാണ് ആ കുട്ടിയോടു ചോദിച്ചത്. കേസില്‍ സര്‍ക്കാര്‍ പലതും മറയ്ക്കാന്‍ ശ്രമിക്കുകയാനിന്നും ചൂണ്ടിക്കാട്ടി . കുട്ടിക്കുണ്ടായ മാനസിക ബുദ്ധിമുട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ ഇല്ല. പൊലീസ് ഉദ്യോഗസ്ഥയ്ക്കു വലിയ വീഴ്ച പറ്റിയെന്നു കണ്ടെത്തിയിട്ടും കേസെടുത്തില്ല. ബാലാവകാശ കമ്മിഷനോടും കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നതാണ്. ഇതു കണ്ടില്ലെന്നു നടിച്ചാണ് റിപ്പോർട്ട് നൽകിയിരിക്കുന്നതെന്നും വ്യക്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha