എല്ലാം കുടുങ്ങും..!! ഗർഭിണിയായ പെൺകുട്ടി ആശുപത്രിയിൽ എത്തിയതും എല്ലാം കൈയ്യോടെ പൊക്കി, പെൺകുട്ടി ചൈൽഡ് ലൈൻ പ്രവർത്തകരുടെ സംരക്ഷണയിൽ, ഒരു വർഷം മുമ്പ് രഹസ്യമായി നടന്നത് പരസ്യമായി, ഭർത്താവിനെതിരേയും കേസ്...

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. ഒളിച്ചും പാത്തും ഇത്തരം സംഭവങ്ങൾ നിയമങ്ങൾക്ക് വിപരീതമായി അവിടെ നടക്കുന്നു എന്നതിന് തെളിവ് സഹിതമുള്ള വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. പതിനാറ് വയസുള്ള പെൺകുട്ടിയാണ് ശൈശവ വിവാഹത്തിന് ഇരയായിരിക്കുന്നത്. അതിലേറെ ശ്രദ്ധിക്കേണ്ടത് പതിനാറ് വയസുള്ള ഈ പെൺകുട്ടിയുടെ രഹസ്യ വിവാഹം ഒരു വർഷം മുമ്പാണ് കഴിഞ്ഞത്. എന്നിട്ട് ഇത് പുറം ലോകമറിയുന്നത് ഇപ്പോൾ മാത്രം. എന്നാല്‍ ഇക്കാര്യം അധികൃതരോ മറ്റോ അറിഞ്ഞിരുന്നില്ല.
ഈ പെൺകുട്ടി ഇപ്പോൾ ഗര്‍ഭിണിയാണ്. ആറ് മാസം ഗര്‍ഭിണിയായ പെൺകുട്ടിയെ ചികിത്സയ്‌ക്ക് എത്തിച്ചപ്പോഴാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായത്. ഈ സംഭവം പുറത്തറിയുന്നതും. മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിയും ബന്ധുവായ വണ്ടൂര്‍ സ്വദേശിയുമായുള്ള വിവാഹം ഒരു വര്‍ഷം മുമ്പാണ് നടന്നതെന്ന് ആശുപത്രി അധികൃതര്‍ ചോദിച്ച് മനസിലാക്കി.
ഇതോടെ ആശുപത്രി അധികൃതര്‍ ഇടപെട്ട് വിവരം പൊലീസിനേയയും സി ഡബ്ല്യു സി(ചൈല്‍ഡ് വെല്‍ഫയര്‍ കമിറ്റി)യെയും വിവരമറിയിക്കുകയായിരുന്നു. ഗർഭിണിയായ പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രദേശവാസികളെ അറിയിക്കാതെ രഹസ്യമായാണ് ഒരു വർഷം മുമ്പ് പെൺകുട്ടിയുടെ വിവാഹം നടത്തിയതെന്നാണ്.
വിവരം പുറത്ത് വന്നിട്ടും സംഭവത്തിൽ പൊലീസ് ഇതുവരെയും കേസെടുത്തിട്ടില്ല. അന്വേഷണം നടക്കുന്നതായാണ് പൊലീസ് അറിയിക്കുന്നത്. നേരത്തെയും മലപ്പുറത്ത് സമാനമായ രീതിയിലുള്ള ശൈശവ വിവാഹങ്ങൾ സിഡബ്ലൂസി അടക്കം ഇടപെട്ട് തടഞ്ഞിരുന്നു. സംഭവം പുറത്ത് വന്നിട്ടും പൊലീസ് ഇതുവരെയും കേസെടുത്തിട്ടില്ലെന്നും ആക്ഷേപവും ഉയരുന്നുണ്ട്. എന്നാൽ അന്വേഷണം നടക്കുന്നതായാണ് പോലീസിന്റെ വിശദീകരണം.
സംഭവത്തില്‍ പോലീസിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ജില്ലാ ചെയര്‍പേഴ്‌സണ്‍ പ്രതികരിച്ചു.പെണ്‍കുട്ടിയെ വിവാഹം ചെയ്ത വണ്ടൂര്‍ സ്വദേശിക്കെതിരെ ശൈശവ വിവാഹ നിരോധന നിയമ പ്രകാരവും പോക്‌സോ നിയമ പ്രകാരവും കേസെടുക്കുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.
https://www.facebook.com/Malayalivartha

























