Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'സമീപവർഷങ്ങളിൽ കോൺഗ്രസ് കൂടുതൽ ഇടതുപക്ഷ സ്വഭാവമുള്ള പാർട്ടിയായി മാറി'..വീണ്ടും ചില വിവാദ പരാമർശങ്ങളുമായി കോൺഗ്രസ് എംപി ശശി തരൂർ..


ട്രെയിൻ യാത്രയിൽ നേരിടുന്ന ഏറ്റവും വലി ബുദ്ധിമുട്ട് ബർത്തുകളിലെ മാറ്റമാണ്.. പുതുക്കിയ റെയിൽവേ നിയമങ്ങൾ പ്രകാരം ഇപ്പോൾ ലോവർ ബർത്തിൽ മുൻഗണന..ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..


ചെന്നൈ ഇനി കേരളമാകും... മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍. കൈമാറ്റം സംബന്ധിച്ച നടപടികള്‍ പൂര്‍ണം


തിരുവനന്തപുരത്ത് പ്രാദേശിക അവധി .... വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല


ജനവിധി ഇന്നറിയാം... രണ്ട് ഘട്ടമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ ആരംഭിക്കും , 46 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ, ചെങ്കോട്ട സ്ഫോടനത്തിന്റെ കൂടി പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ നടക്കുക

എല്ലാം ഇന്നലെയെന്ന പോലെ... നിധിപോലെ കാത്ത് സൂക്ഷിച്ച കുടുംബത്തെ പോറ്റാന്‍ ഇറങ്ങിപ്പുറപ്പെട്ട ഗായത്രിയെ പ്രവീണ്‍ നിശ്ചലമാക്കി; എല്ലാ പ്രതീക്ഷയും നല്‍കിയ ശേഷം തീര്‍ത്തു കളഞ്ഞു; പ്രശ്‌നം തീര്‍ക്കാന്‍ പ്രവീണ്‍ വിളിച്ചുവരുത്തി; ഒപ്പംകൂട്ടാന്‍ ഗായത്രി നിര്‍ബന്ധം പിടിച്ചതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു

08 MARCH 2022 09:12 AM IST
മലയാളി വാര്‍ത്ത

തമ്പാനൂരിലെ ഹോട്ടലില്‍ കൊല്ലപ്പെട്ട വീരണകാവ് ഏഴാമൂഴി മഹിതത്തില്‍ ഗായത്രി(24) നാടിന്റെ കണ്ണീരായി മാറി. ഒരു കുടുംബത്തിന്റെ അത്താണിയായ ഗായത്രിയുടെ വിയോഗം ചിന്തിക്കുന്നതിലും അപ്പുറമായിരുന്നു. ഗായത്രിക്ക് നാട് അന്ത്യാഞ്ജലി അര്‍പ്പിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നു ഇന്നലെ മൃതദേഹം വീട്ടിലെത്തിച്ചു.

ജി.സ്റ്റീഫന്‍ എം.എല്‍.എ., പഞ്ചായത്ത് പ്രസിഡന്റ് ടി.സനല്‍കുമാര്‍ തുടങ്ങിയവരും ജനപ്രതിനിധികളും രാഷ്ട്രീയപ്രവര്‍ത്തകരും സഹപാഠികളും നാട്ടുകാരുമുള്‍പ്പെടെ ഒട്ടേറെപ്പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊതുദര്‍ശനത്തിനുശേഷം ഒന്നരയോടെ മൃതദേഹം സംസ്‌കരിച്ചു.

 



അതേസമയം തമ്പാനൂരിലെ ഹോട്ടലില്‍ കാട്ടാക്കട സ്വദേശി ഗായത്രിയെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പോലീസ്. സുഹൃത്ത് പ്രവീണ്‍ കരുതിക്കൂട്ടിത്തന്നെയാണ് കൊലനടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഗായത്രിയെ ഒഴിവാക്കുകയായിരുന്നു ലക്ഷ്യം.

ശനിയാഴ്ച രാവിലെ തമ്പാനൂരിലെ ഹോട്ടലില്‍ മുറിയെടുത്ത ശേഷം, കാട്ടാക്കടയില്‍ പോയാണ് ഇരുചക്രവാഹനത്തില്‍ ഗായത്രിയെ കൂട്ടിക്കൊണ്ടുവന്നത്. തമിഴ്‌നാട് തിരുവണ്ണാമലയിലെ ജൂവലറിയിലേക്കു സ്ഥലംമാറി പോകുന്നതിനു മുന്‍പ് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാനാണ് വിളിച്ചുവരുത്തിയതെന്നാണ് പ്രവീണ്‍ പറയുന്നത്. എന്നാല്‍, തന്നെയും ഒപ്പം കൊണ്ടുപോകണമെന്ന് ഗായത്രി നിര്‍ബന്ധം പിടിക്കുകയായിരുന്നു. ഭാര്യയുമായി വീണ്ടും അടുക്കാന്‍ ശ്രമം നടത്തിവന്ന പ്രവീണ്‍ അതിനു തയ്യാറായില്ല.

 



തുടര്‍ന്ന് ഗായത്രി ആത്മഹത്യാശ്രമം നടത്തിയതായും പ്രവീണിന്റെ മൊഴിയിലുണ്ട്. വിവാഹചിത്രം ഉള്‍പ്പെടെയുള്ളവ വാട്‌സാപ്പ് സ്റ്റാറ്റസാക്കുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് കൊലപ്പെടുത്തിയെന്നുമാണ് പ്രവീണിന്റെ മൊഴി.

ഒപ്പം ജീവിക്കാന്‍ ഗായത്രി നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ കൊലപ്പെടുത്താനും തുടര്‍ന്ന് ആത്മഹത്യയാക്കി മാറ്റാനുമാണ് പ്രവീണ്‍ ലക്ഷ്യമിട്ടതെന്നാണ് പോലീസ് കരുതുന്നത്.

 



കൊലപ്പെടുത്തിയ ശേഷം മരണം ആത്മഹത്യയാക്കാനുള്ള തന്ത്രങ്ങളാണ് പ്രവീണ്‍ സ്വീകരിച്ചത്. അഞ്ചരയ്ക്ക് ഹോട്ടല്‍മുറി പൂട്ടി പോയ പ്രവീണ്‍, ഗായത്രിയുടെ ഫോണും എടുത്തിരുന്നു. ഗായത്രിയുടെ ഫോണില്‍നിന്നുതന്നെ അവരുടെ ഫെയ്‌സ്ബുക്കില്‍ കയറി വാട്‌സാപ്പ് സ്റ്റാറ്റസില്‍ പങ്കുവച്ച ഫോട്ടോകള്‍ രാത്രി ഏഴുമണിയോടെ 'ലവ് യു' എന്ന തലക്കെട്ടോടെ പ്രവീണ്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു. താനുമായി പിണങ്ങി ഗായത്രി ആത്മഹത്യചെയ്തുവെന്ന് വരുത്താനുള്ള ശ്രമമായിരുന്നു ഇതിനു പിന്നില്‍.

പ്രവീണിന്റെ ഭാര്യയെയും തമ്പാനൂര്‍ പോലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്തു. പട്ടികജാതിവര്‍ഗ പീഡന നിരോധന നിയമപ്രകാരം കൂടി കേസെടുത്തതോടെ കൊലപാതക കേസ് അന്വേഷണച്ചുമതല ഫോര്‍ട്ട് എ.സി. ഷാജിക്കു നല്‍കി. പ്രവീണിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 



ഗായത്രിയുടെ കൊലപാതകത്തിനു ശേഷവും കുലുക്കമില്ലാതെ പ്രവീണ്‍ രക്ഷപ്പെടാനുള്ള തന്ത്രങ്ങള്‍ തയ്യാറാക്കുകയായിരുന്നു. ബന്ധുക്കള്‍ ഗായത്രിയുടെ ഫോണില്‍ വിളിച്ചപ്പോള്‍ പ്രവീണാണ് സംസാരിച്ചത്. അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ശനിയാഴ്ച രാത്രി ഏഴോടെ ഗായത്രിയുടെ ഒരു ബന്ധു വിളിച്ചപ്പോള്‍, ഗായത്രിയെ കല്യാണംകഴിച്ച ആളാണെന്നും ഫോണ്‍ കൊടുക്കാനാവില്ലെന്നുമാണ് പ്രവീണ്‍ പറഞ്ഞത്. തുടര്‍ന്ന് ഒരുമിച്ചു ജോലിചെയ്ത ആളാണെന്നും കൊല്ലത്താണ് വീടെന്നും പ്രവീണ്‍ പറഞ്ഞു.

ഗായത്രിയുടെ കൊലപാതകത്തിനു ശേഷമാണ് മൊബൈല്‍ ഫോണിലേക്ക് സഹോദരി ജയശ്രീയുടെ കോള്‍ വരുന്നത്. ഗായത്രി തന്റെയൊപ്പമുണ്ടെന്നും ഇനിയാരും അവളെ അന്വേഷിക്കരുതെന്നും പറഞ്ഞ് സഹോദരിയെ പ്രവീണ്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് ഇവര്‍ കാട്ടാക്കട പോലീസില്‍ പരാതി നല്‍കിയത്.



കൊലപാതകത്തിനു ശേഷം ബസില്‍ പരവൂരിലേക്കു മടങ്ങിയ പ്രവീണ്‍, രാത്രി 12.30ഓടെയാണ് ഹോട്ടലില്‍ വിളിച്ച് ഗായത്രി മരിച്ചുകിടക്കുന്ന കാര്യം അറിയിച്ചത്. ഇത് നിയമോപദേശം തേടിയിട്ടാണെന്നാണ് കരുതുന്നത്. രക്ഷപ്പെടാനാവില്ലെന്നു കണ്ടതോടെ അഭിഭാഷകന്റെ നിര്‍ദ്ദേശപ്രകാരം കീഴടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടയിലാണ് പിടിയിലായത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ഉദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും ഖനനം പാടില്ലെന്ന്  (5 minutes ago)

മഴ പെയ്യാൻ കൂട്ട പ്രാർത്ഥന പിന്നാലെ സൗദിയിൽ Red Alert പ്രളയം..!വാഹനങ്ങൾ ഒലിച്ചുപോയി 2 ദിവസം കൊടും മഴ  (10 minutes ago)

ഇടത് സ്വഭാവമുള്ള പാർട്ടിയായി മാറി- ശശി തരൂര്‍  (16 minutes ago)

സത്യത്തിൽ ആര്യാ രാജേന്ദ്രന് എന്താണ് സംഭവിച്ചത്? ഭാവി കുഴപ്പത്തിലായോ? പണമടിച്ചവർ ഊരി ... ആര്യ ഒറ്റയ്ക്കായി ....  (20 minutes ago)

ആദ്യമായി അതിസങ്കീര്‍ണമായ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരമായി നടത്തി  (28 minutes ago)

മുതിർന്ന പൗരനാണോ..?  (34 minutes ago)

വിയ്യൂർ ജയിലിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർക്ക് മർദനമേറ്റു.  (35 minutes ago)

ഒരുത്തനും ചെ*%ക്കാൻ വരണ്ട പ്രശാന്ത് കട്ടയ്ക്ക്,പാലക്കാട് ഇറങ്ങും .ആര്‍ഷോ ആശുപത്രിയിൽ..! വെള്ളിടിയേറ്റ് കോൺഗ്രസ്  (36 minutes ago)

ഒളിവിൽ പോയ പ്രതി അറസ്റ്റിൽ...  (53 minutes ago)

എല്ലാ മെട്രോ സ്‌റ്റേഷനുകളിലും ശക്തമായ സുരക്ഷാ പരിശോധന...  (1 hour ago)

നാൽപത്‌ വർഷമായി സലാലയിൽ പ്രവാസിയായിരുന്നു..  (1 hour ago)

വോട്ടെണ്ണൽ പുരോ​ഗമിക്കുന്നു... വൻ കുതിപ്പുമായി എൻഡിഎ  (1 hour ago)

മത്സ്യത്തൊഴിലാളികൾ ആക്രമിക്കപ്പെട്ടതിൽ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട്‌  (1 hour ago)

സ്വര്‍ണ വിലയില്‍ കുറവ്  (1 hour ago)

ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ ഞെട്ടിച്ച് അയർലൻഡ്  (2 hours ago)

Malayali Vartha Recommends