വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ആദ്യ വിവഹം.. രണ്ടുകുട്ടികളായതോടെ അടുത്തത് ഗായത്രിയുമായി... ലോക്ഡൗണിനിടയിൽ പ്രണയം കടുത്തു! രഹസ്യങ്ങൾ ഗായത്രിയുടെ മുൻപിൽ ചുരുളഴിഞ്ഞതോടെ സംഭവിച്ചത്...

വളരെ ഞെട്ടിക്കുന്ന സംഭവമായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന ക്രൂരകൊലപാതകം. ഒരേ സ്ഥാപനത്തിൽ ജോലി ചെയ്ത പരിചയമാണ് ഗായത്രിയും പ്രവീണും തമ്മിലുള്ള പ്രണയത്തിലേക്ക് വഴിതുറന്നത്. ലോക്ഡൗൺ കാലത്താണ് ഇവർ തമ്മിൽ കൂടുതലടുക്കുന്നത്. പ്രവീൺ ജൂവലറിയിലെ ഡ്രൈവറും ഗായത്രി റിസപ്ഷനിസ്റ്റുമായിരുന്നു. ലോക്ഡൗൺ കഴിഞ്ഞ് സ്ഥാപനം തുറന്നപ്പോൾ ജീവനക്കാരെ വാഹനത്തിൽ ജോലിക്ക് എത്തിക്കുകയും മടക്കിക്കൊണ്ടുപോവുകയും ചെയ്തിരുന്നത് പ്രവീണായിരുന്നു. ഏകദേശം ഒരുവർഷം മുൻപാണ് തിരുവനന്തപുരത്തെ ഒരു പള്ളിയിൽവെച്ച് പ്രവീൺ ഗായത്രിയെ വിവാഹം കഴിക്കുന്നത്. ഇക്കാര്യം ഇരുവരും മറച്ചുവെച്ചിരുന്നു.
പിന്നീട് പ്രവീണിന്റെയും ഗായത്രിയുടെയും വീട്ടുകാരും ജൂവലറിയിലെ മറ്റു ജീവനക്കാരും വിവാഹക്കാര്യം അറിഞ്ഞു. പ്രവീണിന്റെ ഭാര്യയും ബന്ധുക്കളും ഇത് ഗായത്രിയുടെ വീട്ടുകാരെയും ജൂവലറി അധികൃതരെയും അറിയിക്കുകയും ചെയ്തു. ഇതോടെയാണ് ഗായത്രി ജൂവലറിയിലെ ജോലി മതിയാക്കുന്നത്. അതിനുശേഷം ഗായത്രി വീടിനടുത്തുള്ള ജിംനേഷ്യത്തിൽ പരിശീലകയായി. പക്ഷേ, ഇവർ തമ്മിലുള്ള ബന്ധം തുടരുകയായിരുന്നു. പ്രവീണിനെ കഴിഞ്ഞ ആഴ്ച തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിലേക്ക് സ്ഥലംമാറ്റി. വെള്ളിയാഴ്ച തിരുവനന്തപുരത്തെ ഷോറൂമിൽ ജീവനക്കാർ യാത്രയയപ്പ് നൽകുകയും ചെയ്തു.
അന്ന് നാട്ടിൽപോകാതെ ഇവിടത്തെ ജീവനക്കാരുടെ താമസസ്ഥലത്ത് തങ്ങി. ശനിയാഴ്ച രാവിലെ ഇവിടെനിന്നാണ് പ്രവീൺ ഹോട്ടലിലേക്ക് പോയത്. അതിനുശേഷമാണ് ഗായത്രിയെ ഹോട്ടലിലേക്കു വിളിച്ചുവരുത്തുന്നത്. ഗായത്രി പിന്നീട് എത്തുമെന്ന് പറഞ്ഞ് രണ്ടുപേരുടെയും തിരിച്ചറിയൽ കാർഡ് ഹോട്ടലിൽ നൽകി പ്രവീണാണ് മുറിയെടുത്തത്. കൊലപാതകത്തിനുശേഷം വൈകീട്ട് 5 മണിയോടെ ഇവിടേക്ക് മടങ്ങിയെത്തി സുഹൃത്തുക്കളോടു സംസാരിച്ചശേഷമാണ് പരവൂരിലേക്കു മടങ്ങിയത് എന്നാണ് പോലീസ് പറയുന്നത്. അവിടെയെത്തി സുഹൃത്തുക്കൾക്കൊപ്പം രാത്രി തങ്ങി. ഇവർ നേരത്തെയും ഇതേ ഹോട്ടലിൽ മുറിയെടുത്തിരുന്നതായും പോലീസ് പറയുന്നു. ഉച്ചയോടെ ഫൊറൻസിക്, ഡോഗ് സ്ക്വാഡ്, സംഘങ്ങൾ ഹോട്ടലിലെത്തി പരിശോധന നടത്തി. ഡി.സി.പി. അങ്കിത് അശോകൻ, കമ്മിഷണർ സ്പർജൻ കുമാർ തുടങ്ങിയവർ സ്ഥലത്തെത്തി അന്വേഷണം ഏകോപിപ്പിച്ചു.
https://www.facebook.com/Malayalivartha

























