വര്‍ക്കലയില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ തീപിടുത്തം അട്ടിമറിയല്ലെന്ന് പ്രാഥമിക നിഗമനം; അഞ്ചുപേരുടെയും മരണത്തിന് ഇടയാക്കിയത് കടുത്ത ചൂടും പുക ശ്വസിച്ചതും മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; സംഭവത്തിൽ ഡിഐജി ആര്‍.നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തും

വര്‍ക്കലയില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ തീപിടുത്തം ഷോര്‍ട്ട് സര്‍ക്ക്യൂട്ട് കൊണ്ടാകാമെന്ന് പ്രാഥമിക നിഗമനത്തില്‍ ക്രൈം ബ്രാഞ്ച്. അട്ടിമറി സാധ്യതകൊളൊന്നും ഇതേവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്താനായില്ലെന്നും അന്വേഷണം സംഘം പറയുന്നു. കടുത്ത ചൂടും പുക ശ്വസിച്ചതുമാണ് അഞ്ചുപേരുടെ മരണത്തിന് കാരണമെന്നാണ് കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം. ഡിഐജി ആര്‍.നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തും.
തീപിടുത്തമുണ്ടായ വീടിന്റെ കാര്‍ ഷെഡില്‍ നിന്നോ ഹാളില്‍ നിന്നോ തീ പടര്‍ന്നതാകാമെന്നാണ് ഇലക്‌ട്രിക് ഇന്‍സ്പക്ടറിന്‍്റേയും ഫൊറന്‍സിക് വിഭാഗത്തിന്‍്റേയും അനുമാനം. വീടിന്‍്റെ കാര്‍ ഷെഡിലുണ്ടായിരുന്ന ബൈക്കുകള്‍ കത്തിയിരുന്നു. ബൈക്കുകള്‍ക്ക് മുകളിലുണ്ടായിരുന്ന അലങ്കാര ബള്‍ബ് കേടായി അതിന്‍െറ വയര്‍ താഴേക്ക് നീണ്ടു കിടന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് വയറില്‍ നിന്നും തീപ്പൊരി വീണ് വാഹനങ്ങള്‍ കത്തുകയും തീ പടരുകയും ചെയ്യാമെന്നാണ് ഒരു നിഗമനം.
ഹാളില്‍ തീപടര്‍ന്ന് മുഴുവന്‍ കത്തി നശിച്ചിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ഇവിടെയുണ്ടായോയെന്നും സംശയമുണ്ട്. പക്ഷെ സിസിടിവി പരിശോധിച്ച പൊലീസ് സംഘം കാര്‍ഷെഡില്‍ നിന്നും തീപടരാനാണ് സാധ്യതയാണ് മുന്നില്‍ കാണുന്നത് ദൃശ്യങ്ങളില്‍ ഈ ഭാഗത്താണ് തീ ആദ്യം ഉയരുന്നത്. തീപിടുത്തമുണ്ടായ വീട്ടിലുണ്ടായിരുന്ന സിസിടിവികളുടെ ഹാര്‍ഡ് ഡിസ്ക്കും കത്തി നശിച്ചു. ഇതിലെ ദൃശ്യങ്ങള്‍ ഫൊറന്‍സിക് ലാബില്‍ വീണ്ടെടുക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരവാകും. ഫൊറന്‍സിക് വിദഗ്ദ്ധരുടെ അന്തിമ ഫലം വേഗത്തില്‍ കൈമാറാനും പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തീപിടുത്തമുണ്ടായ വീടിനു ചുറ്റുവട്ടത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. അസ്വാഭാവികമായി ആരും ഈ പ്രദേശത്ത് എത്തിയിട്ടില്ലെന്നാണ് ഇതേവരെയുള്ള നിഗമനം. അട്ടിമറിക്കുള്ള തെളിവുകള്‍ ഇതേ വരെ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അഞ്ചു പേരുടെ ജീവന്‍ നഷ്ടമായ സംഭവത്തില്‍ ഡിഐജി ആര്‍.നിശാന്തിനിയുടെ നേതൃത്വത്തില്‍ സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനം. വര്‍ക്കല ഡിവൈഎസ്പി നിയാസാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.
https://www.facebook.com/Malayalivartha

























