Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

ദൈവത്തിന്റെ സ്വന്തം നാടായ സാക്ഷര കേരളത്തില്‍ ഇനിയും എത്ര പേര്‍... അമ്മായിയമ്മയുടെ ക്രൂരതകള്‍ ഓരോന്നായി പുറത്തുവരുന്നു;സുവ്യയുടെ ജീവിതം നരകതുല്യമായിരുന്നു?

12 APRIL 2022 06:01 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് കൊല്ലം എഴുകോണ്‍ കിഴക്കേകല്ലടയിലെ ഭര്‍തൃവീട്ടില്‍ സുവ്യയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. സുവ്യ ഒരു ബന്ധുവിന് ശബ്ദ സന്ദേശം അയയ്ച്ചതിന് ശേഷമാണ് ആത്മഹത്യ ചെയ്തത്. പക്ഷേ ആ ശബ്ദ സന്ദേശം സുവ്യയുടെ മരണം സംഭവിച്ച ശേഷമായിരുന്നു അവരുടെ ശ്രദ്ധയില്‍ പെട്ടത്.

ആ ശബ്ദ സന്ദേശം നേരത്തെ ശ്രദ്ധയില്‍ പെട്ടിരുന്നെങ്കില്‍ ഒരു പക്ഷേ സുവ്യ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു. ഭര്‍തൃമാതാവിന്റെ മാനസിക പീഡനത്തെത്തുടര്‍ന്നുള്ള മരണമെന്ന് സൂചനയുള്ള ശബ്ദ സന്ദേശവുമായിരുന്നു അത്.

മരണത്തിനു തൊട്ടു മുന്‍പ് പിതാവിന്റെ സഹോദരി സുജാതയ്ക്ക് സുവ്യ വാട്‌സാപില്‍ അയച്ച ശബ്ദ സന്ദേശത്തിലാണ് തന്റെ മരണത്തിന് ഉത്തരവാദി ഭര്‍തൃമാതാവ് വിജയമ്മ ആണെന്നും ജോലിയില്ലാത്തതിന്റെ പേരില്‍ നിരന്തരം നേരിടുന്ന ആക്ഷേപം സഹിക്കവയ്യാതെയാണ് ജീവനൊടുക്കുന്നതെന്നും മകനെ സ്വന്തം വീട്ടില്‍ സംരക്ഷിക്കണമെന്നും കരഞ്ഞു പറയുന്നത്.

9 ന് സ്വന്തം വീട്ടില്‍ നിന്നു തിരികെ പോയ സുവ്യയെ 10ന് രാവിലെ 8 ന് ഭര്‍ത്താവ് അജയകുമാറിന്റെ വീടായ കിഴക്കേ കല്ലട ഉപ്പുട് അജയ ഭവനത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കുണ്ടറ താലൂക്ക് ആശുപത്രിയിലും പിന്നീടു കൊല്ലം ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മരണവിവരം അറിഞ്ഞ ശേഷമാണ് സുവ്യ അയച്ച ശബ്ദസന്ദേശം സുജാതയുടെ ശ്രദ്ധയില്‍പെട്ടത്.ശബ്ദസന്ദേശം പുറത്തുവന്നതോടെ ഭര്‍തൃവീട്ടിലേക്കു മൃതശരീരം കൊണ്ടുപോകാന്‍ സുവ്യയുടെ ബന്ധുക്കള്‍ തയാറായില്ല.

സുവ്യയുടെ മരണവിവരം അറിഞ്ഞെത്തിയ അജയകുമാറിന്റെ ബന്ധുക്കളെ നാട്ടുകാര്‍ തടഞ്ഞു തിരികെ വിട്ടതു മരണവീട്ടില്‍ നേരിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. 2014 ലായിരുന്നു സുവ്യയും അജയകുമാറുമായിട്ടുള്ള വിവാഹം. പെയിന്റിങ് തൊഴിലാളിയാണ് അജയകുമാര്‍. ആറുവയസ്സുകാരനായ ശ്രീപാദ് ഏകമകനാണ്. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സുവ്യയും ഭര്‍തൃമാതാവ് വിജയമ്മയുമായി നിരന്തരം വഴക്കു നടന്നിട്ടുണ്ടെന്നും മരണം സംഭവിച്ച ദിവസം രാവിലെയും വഴക്കുണ്ടായി എന്നും അയല്‍വാസികളുടെ മൊഴിയുണ്ടെന്നും കിഴക്കേകല്ലട എസ്എച്ച്ഒ സുധീഷ് കുമാര്‍ പറഞ്ഞു. ജീവിതം മടുത്തു. എനിക്കിനി സഹിക്കാന്‍ വയ്യ. എന്നും ഇറങ്ങിപ്പോ ഇറങ്ങിപ്പോ എന്നു പറയും. അയാള്‍ ഒരക്ഷരം മിണ്ടുന്നില്ല. നമ്മള്‍ ഇവിടുത്തെ വെറും ഏഴാംകൂലി. എന്നോട് ക്ഷമിക്കണം.

അച്ഛനോടും അമ്മയോടും ക്ഷമിക്കാന്‍ പറയണം. മോനെ നോക്കാന്‍ പറയണം. എനിക്കിനി അവിടെ വന്നു നില്‍ക്കാന്‍ വയ്യ. എനിക്കു വയ്യ,മടുത്തു. സഹിക്കാന്‍ പറ്റുന്നതിന്റെ പരമാവധിയാണിത്. മരണത്തിന് തൊട്ടു മുന്‍പ് സുവ്യ അച്ഛന്റെ സഹോദരി സുജാതയ്ക്ക് അയച്ച വാട്‌സാപ് സന്ദേശത്തിലെ ചില വാചകങ്ങളാണിത്.

ജോലി ഇല്ലാത്തതിന്റെ പേരില്‍ ഭര്‍തൃമാതാവ് വിജയമ്മ സ്ഥിരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നുവെന്നും ജോലിയില്ലാത്ത ഭാര്യയെ ഉപേക്ഷിക്കാനും മറ്റൊരു വിവാഹം കഴിക്കാനും പറഞ്ഞിരുന്നതായും ബന്ധുക്കള്‍ പറയുന്നു. എംസിഎ പഠനം പൂര്‍ത്തിയാക്കിയ സുവ്യ ചില റാങ്ക് ലിസ്റ്റുകളില്‍ ഉണ്ടായിരുന്നെങ്കിലും ജോലി ലഭിച്ചില്ല. പിഎസ്‌സി പരിശീലനം നടത്തിയിരുന്ന സുവ്യയോട് അത് അവസാനിപ്പിച്ച് തൊഴിലുറപ്പിനു പോകാനാണ് ഭര്‍ത്താവിന്റെ അമ്മ പറഞ്ഞിരുന്നതെന്നു സഹോദരന്‍ വിഷ്ണു പറയുന്നു.

എഴുകോണിലെ വീട്ടില്‍ താമസിച്ച ശേഷം സുവ്യ ഭര്‍തൃവീട്ടില്‍ എത്തുമ്പോള്‍ അടിയും വഴക്കും പതിവായിരുന്നുവെന്ന് സുവ്യയുടെ സഹോദരന്‍ പറയുന്നു. ഭര്‍ത്താവ് മര്‍ദിച്ചിട്ട് കരഞ്ഞുകൊണ്ട് ചേച്ചി വിളിച്ചിട്ടുണ്ട്. ഭര്‍തൃവീട്ടില്‍ നിന്നും കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതുകേട്ട് ഭര്‍തൃവീട്ടില്‍ നിന്നും സുവ്യയെ എഴുകോണിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. എന്നാല്‍ കുറച്ചുനാള്‍ കഴിഞ്ഞ് വീട്ടുകാരറിയാതെ സുവ്യയെ ഭര്‍ത്താവ് വിളിച്ചുകൊണ്ടു പോകുകയായിരുന്നു. അമ്മ പറയുന്നതു മാത്രമേ ഭര്‍ത്താവ് കേള്‍ക്കുകയുള്ളൂ. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ സുവ്യയോട് ഭര്‍തൃമാതാവ് ആവശ്യപ്പെടുന്നത് പതിവായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു.

പിഎസ്‌സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥി ആയിരുന്നു സുവ്യ. പല റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെടുകയും ചെയ്തിരുന്നു. പഠിക്കാന്‍ പോലും ഭര്‍തൃമാതാവ് സമ്മതിച്ചിരുന്നില്ലെന്ന് സുവ്യ പരാതിപ്പെട്ടിരുന്നു. അതേസമയം സംഭവത്തില്‍ കിഴക്കേകല്ലട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇനിയും ഇതുപോലുള്ള രാജമ്മമാരും അജയകുമാറുമാരും ഉണ്ടാകാതിരിക്കണമെങ്കില്‍ ഇവര്‍ക്ക് തക്ക ശിക്ഷ തന്നെ കൊടുക്കണം. അല്ലാത്ത പക്ഷം നമ്മുടെ പെണ്‍കുട്ടികള്‍ ഭര്‍തൃവീട്ടില്‍ എത്രമാത്രം സുരക്ഷിതരാണെന്ന് പറയാന്‍ പറ്റില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്യവൈദ്യശാലാ ട്രസ്റ്റ് ബോര്‍ഡ് അംഗവും സ്‌പെ ഷ്യല്‍ കണ്‍സള്‍ട്ടന്റുമായ പി രാഘവവാരിയര്‍  (6 minutes ago)

ബ്രേക്കിന് പകരം ആക്സിലറേറ്റര്‍ ചവിട്ടിയതു മൂലമെന്ന് പ്രാഥമിക നിഗമനം..?  (7 minutes ago)

ബോംബ് ഭീഷണി സന്ദേശം ലഭിച്ചത് തമ്പാനൂര്‍ സ്റ്റേഷനില്‍ നിന്ന്....  (15 minutes ago)

സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരി  (33 minutes ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'അസ്ത്ര' മിസൈലിന്റെ പരീക്ഷണം വിജയകരം...  (58 minutes ago)

സഹകരണ ബാങ്ക് സെക്രട്ടറിയെ മരിച്ച നിലയില്‍ ...  (1 hour ago)

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (1 hour ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (1 hour ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (2 hours ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (2 hours ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (2 hours ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (2 hours ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (2 hours ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (3 hours ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (3 hours ago)

Malayali Vartha Recommends