Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

സായി ശങ്കറിന്റെ മൊഴി വിനയായി! രാമന്‍പിള്ള അസോസിയേറ്റ്‌സിന് ക്രൈംബ്രാഞ്ച് നോട്ടീസയച്ചു, ലാപ്‌ടോപ് അടക്കം ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദേശം, വക്കീല്‍ ആപ്പീസിന് ഉടന്‍ പൂട്ട് വീഴും?

12 APRIL 2022 08:21 AM IST
മലയാളി വാര്‍ത്ത

നടിയാക്രമിക്കപ്പെട്ട കേസില്‍ മറ്റൊരു നിര്‍ണായക നീക്കമാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. വധഗൂഢാലോചനാക്കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ ദിലീപിന്റെ അഭിഭാഷകര്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. ദിലീപിന് വേണ്ടി കേസുവാദിക്കുന്ന രാമന്‍പിളള അസോസിയേറ്റ്‌സിനാണ് നോട്ടീസ് നല്‍കിയത്.

സൈബര്‍ ഹാക്കര്‍ സായി ശങ്കറിന്റെ പക്കല്‍ നിന്ന് വാങ്ങിയ എല്ലാ ഡിജിറ്റല്‍ ഗാഡ്ജറ്റുകളും ഉടന്‍ തന്നെ ഹാജരാക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ലാപ് ടോപ് അടക്കമുള്ള അഞ്ച് ഡിജിറ്റല്‍ ഗാഡ്ജറ്റുകളാണ് ദിലീപിന്റെ അഭിഭാഷകര്‍ സായി ശങ്കറില്‍ നിന്ന് വാങ്ങിയിരിക്കുന്നത്.

 

കഴിഞ്ഞ ദിവസം പുട്ടപര്‍ത്തിയില്‍ നിന്ന് അറസ്റ്റിലായ സായിശങ്കര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ എല്ലാം തത്ത പറയുന്നത് പോലെ പറഞ്ഞിരുന്നു. ആ സമയത്താണ് തന്റെ കൈയ്യിവല്‍ നിന്ന് അഭിഭാഷകര്‍ ഗാഡ്ജറ്റുകള്‍ വാങ്ങിയെന്ന കാര്യം സായി ശങ്കര്‍ വെളിപ്പെടുത്തിയത്. അഡ്വ ഫിലിപ് ടി.വര്‍ഗീസ്, അഡ്വ സുജേഷ് മേനോന്‍ എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഇവര്‍ പറഞ്ഞിട്ടാണ് ദിലീപിന്റെ ഫോണിലെ രേഖകളും നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളും നശിപ്പിച്ചത് എന്നാണ് സായി ശങ്കര്‍ മൊഴി നല്‍കിയിരിക്കുന്നത്.

അതിജീവിത നല്‍കിയ പരാതിയിലാണ് നടപടി സ്വീകരിക്കുന്നത്. കേസിലെ തെളിവ് നശിപ്പിച്ചെന്ന അതിജീവിതയുടെ ആരോപണത്തെ തുടര്‍ന്ന് ദിലീപിന്റെ മൂന്ന് അഭിഭാഷകര്‍ക്ക് കേരള ബാര്‍ കൗണ്‍സിലും നോട്ടീസ് നല്‍കിയിട്ടുണ്ട്. സീനിയര്‍ അഭിഭാഷകനായ ബി രാമന്‍ പിള്ള, ഫിലിപ് ടി വര്‍ഗീസ്, സുജേഷ് മോനോന്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്.

 

നടിയുടെ ആരോപണത്തില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുള്ളത്. വിചാരണ നടക്കുന്ന കേസില്‍ 20 സാക്ഷികളെ അഭിഭാഷകന്‍ ഇടപെട്ട് കൂറ് മാറ്റിയെന്നും കോടതിയെ സഹായിക്കണ്ട അഭിഭാഷകനില്‍ നിന്ന് നീതി തടയുന്ന പ്രവര്‍ത്തിയാണുണ്ടായതെന്നും നടിയുടെ പരാതിയിലുണ്ട്.


അതേസമയം കേസിലെ എട്ടാം പ്രതിയായ ദിലീപുമായി നേരിട്ട് ബന്ധമുണ്ടായിരുന്നില്ലെന്നും ഫോണില്‍ നിന്ന് നശിപ്പിച്ചത് സുപ്രധാന രേഖകളാണെന്ന് അറിയില്ലായിരുന്നു എന്നുമാണ് സായ് ശങ്കര്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ രേഖകള്‍ നശിപ്പിക്കുമ്പോള്‍ ദിലീപ് കൂടെയുണ്ടായിരുന്നു. ദിലീപിന്റെ ഫോണുകള്‍ പരിശോധിച്ചത് താനാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയെ സമീപിച്ചിട്ടില്ലെന്നും സായിശങ്കര്‍ പറഞ്ഞിരുന്നു.


അതേസമയം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ കാവ്യ മാധവനെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞില്ല. കാവ്യ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലത്തെ ചോദ്യം ചെയ്യല്‍ നടന്നില്ല. അതിനിടെ കാവ്യ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതായും സൂചനയുണ്ട്.

 

അതേസമയം ഈ ഘട്ടത്തില്‍ കാവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സ്വീകരിക്കാന്‍ സാധ്യത കുറവാണ്. ഇതിനിടെ തന്നെ പോലീസ് ക്ലബ്ബില്‍ വച്ച് ചോദ്യം ചെയ്യരുതെന്ന ആവശ്യവുമായി കാവ്യാ മാധവന്‍ രംഗത്തെത്തി. കേസിലെ സാക്ഷിയാക്കി കണക്കാക്കുന്നതിനാല്‍ ആലുവയിലെ പത്മസരോവരം വീട്ടില്‍ ചോദ്യം ചെയ്യണമെന്നാണു കാവ്യ ആവശ്യപ്പെട്ടിരുന്നത്. അതേസമയം ചോദ്യം ചെയ്യലിനായി കാവ്യാ മാധവന്‍ ആലുവ പൊലീസ് ക്ലബില്‍ ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ച് നല്‍കിയ നിര്‍ദേശം.

മാത്രമല്ല കഴിഞ്ഞ ദിവസം ഹാജറാകാന്‍ കഴിയാതിരുന്ന കാവ്യ ബുധനാഴ്ച ഹാജരാകാമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനിടയിലാണു ചോദ്യം ചെയ്യല്‍, കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ വീട്ടില്‍ വേണമെന്ന ആവശ്യം ഭാര്യയായ കാവ്യ ഉന്നയിച്ചത്.

 

മുമ്പും കാവ്യയെ വീട്ടിലാണ് ചോദ്യം ചെയ്തത്. ഇനിയത് വേണ്ടെന്നാണ് ക്രൈബ്രാഞ്ച് തീരുമാനം. കാവ്യ നിര്‍ബന്ധം പിടിച്ചതിനാല്‍ അന്വേഷണ സംഘം മറ്റ് വഴികള്‍ കൂടി ആലോചിച്ചു. അന്വേഷണ സംഘം നിയമോപദേശം തേടി. ഹാജരാകേണ്ട സ്ഥലം കാവ്യയെ അറിയിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരി  (8 minutes ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'അസ്ത്ര' മിസൈലിന്റെ പരീക്ഷണം വിജയകരം...  (33 minutes ago)

സഹകരണ ബാങ്ക് സെക്രട്ടറിയെ മരിച്ച നിലയില്‍ ...  (39 minutes ago)

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (56 minutes ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (1 hour ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (1 hour ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (1 hour ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (1 hour ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (2 hours ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (2 hours ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (2 hours ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (2 hours ago)

പെട്രോള്‍ ട്യൂബ് ചോര്‍ന്ന് സ്റ്റാര്‍ട്ടിങ് മോട്ടോറിന് മുകളിലേക്ക് ഇന്ധനം...  (2 hours ago)

തെന്നിന്ത്യന്‍ നടന്‍ കോട്ട ശ്രീനിവാസ റാവു  (3 hours ago)

സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍...  (3 hours ago)

Malayali Vartha Recommends