Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധമായിരുന്നുവെന്നാണ് പരാതിക്കാരിയുടെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ഹൈക്കോടതി: 'വ്യക്തിക്ക് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം ആകാം; സദാചാരപരമായും അതില്‍ തെറ്റില്ല! കുറ്റപത്രം നല്‍കാത്ത സാഹചര്യത്തില്‍ മുന്‍കാല കുറ്റകൃത്യം പരിഗണിക്കാനാവില്ല: നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തിന് ഇരയാക്കിയെന്ന മൊഴി ഗുരുതരം...


നഗരത്തിരക്കില്‍ നടുറോഡില്‍ നിസ്‌കാരവുമായി വീട്ടമ്മ..നടുറോഡില്‍ നിസ്‌കാരം തുടങ്ങിയതോടെ റോഡില്‍ ബ്ലോക്കായി.. സംഭവമെന്തെന്നറിയാതെ യാത്രക്കാരും സമീപത്തെ കച്ചവടക്കാരും..


2026-ലെ കേന്ദ്ര ബജറ്റ്..2026 ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും...പതിവുപോലെ ബജറ്റ് പ്രസംഗം രാവിലെ 11:00 മണിക്ക് പാർലമെന്റിൽ ആരംഭിക്കും...


നേരെ പാലക്കാട്ടേക്കാണോ രാഹുൽ പോവുക? ‘രാഹുൽ ഇഫക്ടിന്’ പകരം യുഡിഎഫ് എന്ത് സ്ട്രാറ്റജി സ്വീകരിക്കും. മൂന്നാമത്തെ പീഡനക്കേസിൽ ജാമ്യം ലഭിച്ചതോടെ രാഹുൽ സ്വതന്ത്രനായി മത്സരിക്കുമോ..?


ദൃക്‌സാക്ഷികള്‍ പറയുന്നത്.. അടിയന്തര ലാന്‍ഡിംഗിനിടെ തകര്‍ന്നു വീണ ശേഷം നാലഞ്ച് തവണ പൊട്ടിത്തെറിച്ചു.. ഓടിച്ചെല്ലുമ്പോള്‍ വിമാനം പൂര്‍ണ്ണമായും കത്തുകയായിരുന്നു..തീയുടെ തീവ്രത കാരണം അടുത്തേക്ക് പോകാന്‍ പോലും കഴിഞ്ഞില്ല..

വീണ്ടും കേരളത്തെ ഞെട്ടിച്ചു! ഭാര്യയുടെ വാട്‌സാപ്പിലേക്ക് ചങ്കുതകര്‍ത്ത് ഭര്‍ത്താവിന്റെ ചിത്രമയച്ച് അജ്ഞാതന്‍, പിന്നാലെ മരണവാര്‍ത്ത; മുജീബ് റഹ്മാന്റെ ദുരൂഹ മരണത്തില്‍ തകര്‍ന്ന് വീട്ടുകാരും നാട്ടുകാരും; ഒരു മാസത്തിനിടെ സമാനമായ രണ്ട് സംഭവങ്ങള്‍

19 JUNE 2022 01:13 PM IST
മലയാളി വാര്‍ത്ത

മുജീബ് റഹ്മാന്റെ ദുരൂഹ മരണത്തില്‍ പകച്ച് നില്‍ക്കുകയാണ് സംസ്ഥാനം. ഞായറാഴ്ച വീട്ടിലേക്ക് വരാനിരിക്കുന്ന മുജീബിന് എന്താണ് സംഭവിച്ചത് എന്നറിയാതെ നാട്ടുകാരും പോലീസും കുഴയുകയാണ്. ഒരു അജ്ഞാത നമ്പറില്‍ നിന്ന് വാട്‌സ് ആപ്പ് വഴി മുജീബിന്റെ ചിത്രം വീട്ടുകാര്‍ക്ക് അയച്ചുകൊടുത്തതിന് പിന്നാലെയാണ് മരണവാര്‍ത്ത വരുന്നത്.

ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് ഇത്തരത്തില്‍ ഒരു സംഘം യുവാക്കളെ തട്ടിക്കൊണ്ടുപോയി പിന്നീട് മരണം സംഭവിക്കുന്നത്.

 

മുജീബ് റഹ്മാന്റെ കാര്യത്തില്‍ നടന്നത് ഇങ്ങനെയാണ്..

കൊണ്ടോട്ടിക്കു സമീപം കിഴിശേരിയിലാണ് മുജീബ് ജോലി ചെയ്തിരുന്നത്. വീട്ടുചെലവിനുള്ള പണവുമായി ഞായറാഴ്ച വരുമെന്ന് മുജീബ് വീട്ടുകാരെ അറിയിച്ചിരുന്നു. മുജീബ് ഭാര്യയെ വിളിച്ചത് വെള്ളിയാഴ്ച രാത്രി 7നായിരുന്നു. എന്നാല്‍ അവിടെനിന്ന് 2 മണിക്കൂര്‍ കഴിഞ്ഞാണ് ആ ഞെട്ടിക്കുന്ന ദൃശ്യം വീട്ടുകാരെ തേടിയെത്തിയത്.

വെള്ളിയാഴ്ച രാത്രി 9ന് മുജീബ് റഹ്മാന്റെ ഭാര്യ രഹ്നയുടെ വാട്‌സാപ്പിലേക്ക് ഒരു ഫോട്ടോ വന്നു. ഏതോ അജ്ഞാത നമ്പറില്‍ നിന്നാണ് സന്ദേശം എത്തിയത്. അവശനായ മുജീബിന്റെ കൈകാലുകള്‍ ബന്ധിച്ച നിലയില്‍ കാണപ്പെടുന്നതായിരുന്നു ചിത്രം.

 

ഈ ചിത്രം കണ്ടതും മനസുതകര്‍ന്ന രഹ്ന പല തവണ മുജീബിന്റെ നമ്പറിലേക്ക് വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. പിന്നീട് ചിത്രം അയച്ച നമ്പറിലേക്കു വിളിച്ചു. ഈ സമയം ആരോ ഒരാള്‍ ഫോണ്‍ എടുത്ത് മുജീബ് തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് പറഞ്ഞു. എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് വീട്ടുകാര്‍ ചോദിച്ചപ്പോള്‍ മുജീബിന്റെ 'തലയില്‍ നാലഞ്ച് തുന്നലിടാനുള്ള മുറിവുണ്ട്, മറ്റു കുഴപ്പങ്ങളില്ല എന്ന് അറിയിച്ച് ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തു എന്നാണ് വീട്ടുകാരെ ഉദ്ദരിച്ച് പോലീസ് പറയുന്നത്. എന്നാല്‍ ഫോണ്‍ എടുത്തയാള്‍ പേര് പറഞ്ഞില്ലെന്നാണ് അറിയുന്നത്. പിന്നീട് മുജീബിനെ കുറിച്ച് വിവരമൊന്നുമില്ലാതായതോടെ ശനിയാഴ്ച അതായത്, ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ വീണ്ടും അതേ നമ്പറിലേക്കു വിളിച്ചു.

മുജീബിനെ കൂടെത്താമസിപ്പിച്ചിട്ടു കാര്യമില്ലെന്നും രാവിലെ വിട്ടയച്ചെന്നുമായിരുന്നു അപ്പോള്‍ ലഭിച്ച മറുപടി. പിന്നീട് ഒരു മണിക്കൂര്‍ കഴിഞ്ഞ് മുജീബിന്റെ മരണം വാര്‍ത്തയാണ് പോലീസ് വീട്ടുകാരെ വിളിച്ചറിയിച്ചത്. തുടര്‍ന്ന് പോലീസ് പല തവണ ആ അഞജാത നമ്പറില്‍ വിളിച്ചിട്ടും ആരും എടുത്തില്ല. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് ഇത്തരത്തില്‍ ഒരു സംഘം യുവാക്കളെ തട്ടിക്കൊണ്ടുപോയി പിന്നീട് മരണം സംഭവിക്കുന്നത്.

സൗദിയില്‍ നിന്ന് എത്തി നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ അട്ടപ്പാടി അഗളി സ്വദേശി അബ്ദുല്‍ ജലീലിനും സംഭവിച്ചത് സമാനമായ സംഭവമാണ്. വിമാനമിറങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടിലെത്താതിരുന്നതോടെയാണ് വീട്ടുകാര്‍ അന്വേഷണം നടത്തിയത്.

വിമാനത്താവളത്തില്‍ കൂട്ടിക്കൊണ്ടു പോകാന്‍ നാട്ടില്‍ നിന്ന് എത്തിയവരെ ജലീല്‍ മടക്കി അയക്കുകയായിരുന്നു. മറ്റ് സുഹൃത്തുക്കളുടെ കൂടെ വരാം എന്നായിരുന്നു മറുപടി. രണ്ട് ദിവസത്തിനുള്ളില്‍ താന്‍ വീട്ടില്‍ എത്തുമെന്ന് പറഞ്ഞ് ജലീല്‍ വീഡിയോ കോള്‍ ചെയ്തിരുന്നു എന്നാണ് ഭാര്യ മുബഷീറ പറയുന്നത്. പക്ഷേ പറഞ്ഞ ദിവസം കഴിഞ്ഞിട്ടും ജലീല്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് കുടുംബം അഗളി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.എന്നാല്‍ പരാതി നല്‍കിയതിന്റെ പിറ്റേ ദിവസം ജലീലിന്റെ ഫോണില്‍ നിന്ന് ഒരു വിളി വന്നെന്നും പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെന്നും ഭാര്യ പറയുന്നുണ്ട്. പരാതി പിന്‍വലിച്ചതടൈ. അടുത്ത ദിവസം വീട്ടില്‍ എത്താം എന്നും പറഞ്ഞുവെങ്കിലും തിരിച്ചെത്തിയില്ല. പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത് യുവാവിനൊപ്പം ഉണ്ടായിരുന്ന ആരോ ആണ് പറഞ്ഞത് എന്ന് ജലീലിന്റെ കുടുംബം ചൂണ്ടിക്കാട്ടി.

 

എന്നാല്‍ വീട്ടിലേക്ക് എത്തിയത് ജലീലല്ല, മറിച്ച് ഒരു ഫോണ്‍ കോളായിരുന്നു. ജലീലിന് പരിക്കേറ്റിട്ടുണ്ടെന്നും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ് ഉള്ളത് എന്നുമുള്ള അജ്ഞാത ഫോണ്‍കോളായിരുന്നു വന്നത്. ജലീലിനെ ആശുപത്രിയില്‍ പ്രവേശിച്ച കാര്യം വീട്ടിലേക്ക് സാറ്റലൈറ്റ് ഫോണ്‍ വഴിയാണ് ആരോ വിളിച്ച് പറഞ്ഞത്. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ വീട്ടുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഇയാളുടെ തലക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും സാരമായി പരിക്കേറ്റിട്ടുണ്ടായിരുന്നു. മര്‍ദ്ദിച്ചതിന്റെ പാടുകളും ജലീലിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നു. അതിനുശേഷം ഇയാള്‍ മരണപ്പെടുകയായിരുന്നു.

 

അതേസമയം ജലീലിന്റെ മരണത്തിന് പിന്നില്‍ സ്വര്‍ണ്ണക്കടത്തമുള്ള സംഘങ്ങള്‍ക്ക് പങ്കുണ്ടെന്നാണ് പിന്നീട് പുറത്തു വന്ന വാര്‍ത്തകള്‍. ഇപ്പോള്‍ മുജീബും സമാനമായ രീതിയില്‍ കൊല്ലപ്പെടുമ്പോള്‍, ആ മരണത്തിന് പിന്നില്‍ വലിയ ലോബികള്‍ ഉണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

70 വയസുള്ള അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കി മകൾ; പൊലീസ് എത്തിയിട്ടും ​ഗേറ്റ് തുറന്നില്ല  (1 hour ago)

മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കാനുള്ള തീരുമാനം: കര്‍ണാടകയുടെ ആശങ്കകള്‍ അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി  (2 hours ago)

മാളിക്കടവിൽ ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേന യുവതിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ  (2 hours ago)

മുണ്ടക്കൈ ചൂരല്‍മലയിലെ ദുരന്തബാധിതരുടെ കടം എഴുതി തള്ളും  (2 hours ago)

ആണവ കരാറിലെത്താൻ തയ്യാറല്ലെങ്കിൽ ഇറാൻ ഗുരുതരമായ സൈനിക നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (2 hours ago)

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് രേഖകളിൽ വ്യക്തത തേടി പ്രതികൾക്ക് നോട്ടീസ് അയച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്  (2 hours ago)

പരാതിക്കാർ രാഹുലിനെ കണ്ട് ഭ്രമിച്ചവരെന്ന് പ്രതിഭാഗം....കാനഡയിലുള്ള അതിജീവതയെ പ്രതി എങ്ങനെ ഭീഷണിപ്പെടുത്തുമെന്ന് കോടതി...ആദ്യം സന്ദേശം അയച്ചത് യുവതിയെന്ന് പ്രതിഭാഗം..വാദങ്ങൾ ഇങ്ങനെ  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള : സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് മൊഴി നല്‍കി വിഎസ്എസ്ഇ ശാസ്ത്രജ്ഞര്‍  (2 hours ago)

സിൽവർ ലൈൻ ഉപേക്ഷിച്ചു; അതിവേഗ റെയില്‍പാത നടപ്പാക്കാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനം  (2 hours ago)

അജിത് പവാറിനൊപ്പം പൊലിഞ്ഞത് ആകാശത്തെ ആ പെണ്‍കരുത്ത്, 1500 മണിക്കൂര്‍ ആകാശം കീഴടക്കിയവള്‍  (2 hours ago)

'പപ്പാ, ഞാന്‍ അജിത് പവാറിനൊപ്പം ബാരാമതിയിലേക്ക് പോകുന്നു, നാളെ സംസാരിക്കാം...'; പിതാവുമായുള്ള എയര്‍ ഹോസ്റ്റസിന്റെ അവസാന ഫോണ്‍ സംഭാഷണം പുറത്ത്; വിങ്ങലായി ആ അവസാന ഫോണ്‍ കോള്‍!  (3 hours ago)

യുഎഇയിൽ മലയാളി യുവാവിന് ദാരുണാന്ത്യം മരണകാരണം ഞെട്ടിക്കുന്നത് !!  (3 hours ago)

ഈ യോഗ്യതയുണ്ടോ? കൊച്ചിയിൽ ജോലി ഒഴിവ് ശമ്പളം 46,000 രൂപ.. അപേക്ഷിക്കേണ്ടത് ഇങ്ങനെ  (3 hours ago)

ഇന്ത്യൻ നേവിയിൽ ഓഫീസർ ഇപ്പോൾ അപേക്ഷിക്കാം 260 ഒഴിവുകൾ അപേക്ഷാ ഫീസ് ഇല്ല  (4 hours ago)

ആരോഗ്യമേഖലയിലെ പിഴവുകള്‍ നിയമസഭയില്‍ എണ്ണിപ്പറഞ്ഞ് പി സി വിഷ്ണുനാഥ് എംഎല്‍എ  (4 hours ago)

Malayali Vartha Recommends