Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്ക.. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്.. പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും..


സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു


ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..

വീണ്ടും കേരളത്തെ ഞെട്ടിച്ചു! ഭാര്യയുടെ വാട്‌സാപ്പിലേക്ക് ചങ്കുതകര്‍ത്ത് ഭര്‍ത്താവിന്റെ ചിത്രമയച്ച് അജ്ഞാതന്‍, പിന്നാലെ മരണവാര്‍ത്ത; മുജീബ് റഹ്മാന്റെ ദുരൂഹ മരണത്തില്‍ തകര്‍ന്ന് വീട്ടുകാരും നാട്ടുകാരും; ഒരു മാസത്തിനിടെ സമാനമായ രണ്ട് സംഭവങ്ങള്‍

19 JUNE 2022 01:13 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിലെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായെ പിണറായി വിജയൻ അത്ഭുതപ്പെടുത്തി കളഞ്ഞു..കേരളത്തിന്റെ വികസനം കണ്ടല്ല.. കോടാനുകോടികൾ കൊണ്ട് പിണറായി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തതുകണ്ടാണ് അമിത് ഷാ അത്ഭുതപ്പെട്ടത്..

കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ രണ്ട് വീടുകളിൽ കവർച്ച...

ആറുമണിക്കുശേഷം പരസ്യപ്രചാരണം നടത്തിയാൽ കർശന നടപടി.... വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി

സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു

ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്

മുജീബ് റഹ്മാന്റെ ദുരൂഹ മരണത്തില്‍ പകച്ച് നില്‍ക്കുകയാണ് സംസ്ഥാനം. ഞായറാഴ്ച വീട്ടിലേക്ക് വരാനിരിക്കുന്ന മുജീബിന് എന്താണ് സംഭവിച്ചത് എന്നറിയാതെ നാട്ടുകാരും പോലീസും കുഴയുകയാണ്. ഒരു അജ്ഞാത നമ്പറില്‍ നിന്ന് വാട്‌സ് ആപ്പ് വഴി മുജീബിന്റെ ചിത്രം വീട്ടുകാര്‍ക്ക് അയച്ചുകൊടുത്തതിന് പിന്നാലെയാണ് മരണവാര്‍ത്ത വരുന്നത്.

ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് ഇത്തരത്തില്‍ ഒരു സംഘം യുവാക്കളെ തട്ടിക്കൊണ്ടുപോയി പിന്നീട് മരണം സംഭവിക്കുന്നത്.

 

മുജീബ് റഹ്മാന്റെ കാര്യത്തില്‍ നടന്നത് ഇങ്ങനെയാണ്..

കൊണ്ടോട്ടിക്കു സമീപം കിഴിശേരിയിലാണ് മുജീബ് ജോലി ചെയ്തിരുന്നത്. വീട്ടുചെലവിനുള്ള പണവുമായി ഞായറാഴ്ച വരുമെന്ന് മുജീബ് വീട്ടുകാരെ അറിയിച്ചിരുന്നു. മുജീബ് ഭാര്യയെ വിളിച്ചത് വെള്ളിയാഴ്ച രാത്രി 7നായിരുന്നു. എന്നാല്‍ അവിടെനിന്ന് 2 മണിക്കൂര്‍ കഴിഞ്ഞാണ് ആ ഞെട്ടിക്കുന്ന ദൃശ്യം വീട്ടുകാരെ തേടിയെത്തിയത്.

വെള്ളിയാഴ്ച രാത്രി 9ന് മുജീബ് റഹ്മാന്റെ ഭാര്യ രഹ്നയുടെ വാട്‌സാപ്പിലേക്ക് ഒരു ഫോട്ടോ വന്നു. ഏതോ അജ്ഞാത നമ്പറില്‍ നിന്നാണ് സന്ദേശം എത്തിയത്. അവശനായ മുജീബിന്റെ കൈകാലുകള്‍ ബന്ധിച്ച നിലയില്‍ കാണപ്പെടുന്നതായിരുന്നു ചിത്രം.

 

ഈ ചിത്രം കണ്ടതും മനസുതകര്‍ന്ന രഹ്ന പല തവണ മുജീബിന്റെ നമ്പറിലേക്ക് വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. പിന്നീട് ചിത്രം അയച്ച നമ്പറിലേക്കു വിളിച്ചു. ഈ സമയം ആരോ ഒരാള്‍ ഫോണ്‍ എടുത്ത് മുജീബ് തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് പറഞ്ഞു. എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് വീട്ടുകാര്‍ ചോദിച്ചപ്പോള്‍ മുജീബിന്റെ 'തലയില്‍ നാലഞ്ച് തുന്നലിടാനുള്ള മുറിവുണ്ട്, മറ്റു കുഴപ്പങ്ങളില്ല എന്ന് അറിയിച്ച് ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തു എന്നാണ് വീട്ടുകാരെ ഉദ്ദരിച്ച് പോലീസ് പറയുന്നത്. എന്നാല്‍ ഫോണ്‍ എടുത്തയാള്‍ പേര് പറഞ്ഞില്ലെന്നാണ് അറിയുന്നത്. പിന്നീട് മുജീബിനെ കുറിച്ച് വിവരമൊന്നുമില്ലാതായതോടെ ശനിയാഴ്ച അതായത്, ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ വീണ്ടും അതേ നമ്പറിലേക്കു വിളിച്ചു.

മുജീബിനെ കൂടെത്താമസിപ്പിച്ചിട്ടു കാര്യമില്ലെന്നും രാവിലെ വിട്ടയച്ചെന്നുമായിരുന്നു അപ്പോള്‍ ലഭിച്ച മറുപടി. പിന്നീട് ഒരു മണിക്കൂര്‍ കഴിഞ്ഞ് മുജീബിന്റെ മരണം വാര്‍ത്തയാണ് പോലീസ് വീട്ടുകാരെ വിളിച്ചറിയിച്ചത്. തുടര്‍ന്ന് പോലീസ് പല തവണ ആ അഞജാത നമ്പറില്‍ വിളിച്ചിട്ടും ആരും എടുത്തില്ല. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് ഇത്തരത്തില്‍ ഒരു സംഘം യുവാക്കളെ തട്ടിക്കൊണ്ടുപോയി പിന്നീട് മരണം സംഭവിക്കുന്നത്.

സൗദിയില്‍ നിന്ന് എത്തി നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ അട്ടപ്പാടി അഗളി സ്വദേശി അബ്ദുല്‍ ജലീലിനും സംഭവിച്ചത് സമാനമായ സംഭവമാണ്. വിമാനമിറങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടിലെത്താതിരുന്നതോടെയാണ് വീട്ടുകാര്‍ അന്വേഷണം നടത്തിയത്.

വിമാനത്താവളത്തില്‍ കൂട്ടിക്കൊണ്ടു പോകാന്‍ നാട്ടില്‍ നിന്ന് എത്തിയവരെ ജലീല്‍ മടക്കി അയക്കുകയായിരുന്നു. മറ്റ് സുഹൃത്തുക്കളുടെ കൂടെ വരാം എന്നായിരുന്നു മറുപടി. രണ്ട് ദിവസത്തിനുള്ളില്‍ താന്‍ വീട്ടില്‍ എത്തുമെന്ന് പറഞ്ഞ് ജലീല്‍ വീഡിയോ കോള്‍ ചെയ്തിരുന്നു എന്നാണ് ഭാര്യ മുബഷീറ പറയുന്നത്. പക്ഷേ പറഞ്ഞ ദിവസം കഴിഞ്ഞിട്ടും ജലീല്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് കുടുംബം അഗളി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.എന്നാല്‍ പരാതി നല്‍കിയതിന്റെ പിറ്റേ ദിവസം ജലീലിന്റെ ഫോണില്‍ നിന്ന് ഒരു വിളി വന്നെന്നും പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെന്നും ഭാര്യ പറയുന്നുണ്ട്. പരാതി പിന്‍വലിച്ചതടൈ. അടുത്ത ദിവസം വീട്ടില്‍ എത്താം എന്നും പറഞ്ഞുവെങ്കിലും തിരിച്ചെത്തിയില്ല. പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത് യുവാവിനൊപ്പം ഉണ്ടായിരുന്ന ആരോ ആണ് പറഞ്ഞത് എന്ന് ജലീലിന്റെ കുടുംബം ചൂണ്ടിക്കാട്ടി.

 

എന്നാല്‍ വീട്ടിലേക്ക് എത്തിയത് ജലീലല്ല, മറിച്ച് ഒരു ഫോണ്‍ കോളായിരുന്നു. ജലീലിന് പരിക്കേറ്റിട്ടുണ്ടെന്നും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ് ഉള്ളത് എന്നുമുള്ള അജ്ഞാത ഫോണ്‍കോളായിരുന്നു വന്നത്. ജലീലിനെ ആശുപത്രിയില്‍ പ്രവേശിച്ച കാര്യം വീട്ടിലേക്ക് സാറ്റലൈറ്റ് ഫോണ്‍ വഴിയാണ് ആരോ വിളിച്ച് പറഞ്ഞത്. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ വീട്ടുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഇയാളുടെ തലക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും സാരമായി പരിക്കേറ്റിട്ടുണ്ടായിരുന്നു. മര്‍ദ്ദിച്ചതിന്റെ പാടുകളും ജലീലിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നു. അതിനുശേഷം ഇയാള്‍ മരണപ്പെടുകയായിരുന്നു.

 

അതേസമയം ജലീലിന്റെ മരണത്തിന് പിന്നില്‍ സ്വര്‍ണ്ണക്കടത്തമുള്ള സംഘങ്ങള്‍ക്ക് പങ്കുണ്ടെന്നാണ് പിന്നീട് പുറത്തു വന്ന വാര്‍ത്തകള്‍. ഇപ്പോള്‍ മുജീബും സമാനമായ രീതിയില്‍ കൊല്ലപ്പെടുമ്പോള്‍, ആ മരണത്തിന് പിന്നില്‍ വലിയ ലോബികള്‍ ഉണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളി പ്രവാസി താമസസ്ഥലത്തിന് സമീപം വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (27 minutes ago)

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും...  (30 minutes ago)

ഐപിഎല്ലിൽ തിങ്കളാഴ്ചത്തെ കൊൽക്കത്ത നൈറ്റ് റൈഡഴ്‌സ്-പഞ്ചാബ് കിങ്‌സ് മത്സരം മഴമൂലം ഉപേക്ഷിച്ചു...  (47 minutes ago)

  ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തിയ പാലക്കാട് പട്ടാമ്പി സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു  (48 minutes ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്...  (52 minutes ago)

പിണറായിയുടെ പദ്ധതിക്ക് ഇനി അധികം ആയുസുണ്ടാവില്ല.  (1 hour ago)

ഝാൻസി അണക്കെട്ടിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വിദ്യാർഥി മരിച്ചു... ഒരാളെ കാണാതായി  (1 hour ago)

രാത്രി 8ന് ഇറാൻ നിശ്ചലമാവും.  (1 hour ago)

കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ രണ്ട് വീടുകളിൽ കവർച്ച...  (1 hour ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (1 hour ago)

ആറുമണിക്കുശേഷം പരസ്യപ്രചാരണം നടത്തിയാൽ കർശന നടപടി.... വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി  (1 hour ago)

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു  (2 hours ago)

ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടത  (2 hours ago)

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (3 hours ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (3 hours ago)

Malayali Vartha Recommends