Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻ തീപിടുത്തം.. പന്ത്രണ്ടോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു, തീ നിയന്ത്രണവിധേയം


ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...


എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...


സെലന്‍സ്കിയുടെ കരുത്തറിഞ്ഞു... റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കാന്‍ സാധ്യത, പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി, ലോകം കാത്തിരിക്കുന്നത് ആ ശുഭ വാര്‍ത്തക്കായി


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  

സ്വപ്നയെ തീര്‍ക്കാന്‍ നീക്കം? ഈ സത്യം പുറത്തുവന്നാല്‍ പിണറായി തീര്‍ന്നു; പൊലീസില്‍ വന്‍ കളികള്‍ വ്യാജ രേഖ ചമച്ചതിന് സ്വപ്‌നയ്‌ക്കെതിരെ നടപടിയുണ്ടാകില്ല

22 JUNE 2022 09:17 PM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് സ്‌പെയ്‌സ് പാര്‍ക്കില്‍ ജോലിയില്‍ പ്രവേശിക്കാന്‍ നല്‍കിയ വ്യാജ സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചുള്ള അന്വേഷണം നിലച്ചു. 2020 ജൂലൈയില്‍, സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് മഹാരാഷ്ട്രയിലെ ഡോ.ബാബാ സാഹിബ് അംബേദ്ക്കര്‍ ടെക്‌നോളജിക്കല്‍ സര്‍വകലാശാല സ്ഥിരീകരിച്ചെങ്കിലും, കേസെടുത്ത കന്റോണ്‍മെന്റ് പൊലീസ് വര്‍ഷങ്ങളായി അന്വേഷണം 'തുടരുകയാണ്'. സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് അന്വേഷിച്ചാല്‍ ജോലി നേടാന്‍ സഹായിച്ച ഉന്നതരും കുടുങ്ങുമെന്നതിനാലാണ് അന്വേഷണം എങ്ങുമെത്താത്തത്. അന്വേഷണത്തിനായി മഹാരാഷ്ട്രയിലേക്കു ഉടന്‍ പുറപ്പെടുമെന്ന മറുപടിയാണ് വര്‍ഷങ്ങളായി പൊലീസില്‍നിന്ന് ലഭിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പൂര്‍ണമായ അറിവോടെയാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഐഎഎസ് തന്നെ സ്‌പേസ് പാര്‍ക്കില്‍ നിയോഗിച്ചതെന്നു സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു.

അതേസമയം ട്രിപ്പിള്‍ ലോക്ഡൗണ്‍ സമയത്താണ് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ബെംഗളൂരുവിലേക്കു കടന്നത്. യാത്രയ്ക്കുള്ള പാസില്‍ തന്റെ പേരു പോലും രേഖപ്പെടുത്തിയിരുന്നില്ലെന്നു പറയുന്നു സ്വപ്ന. അപ്പോഴും ചോദ്യങ്ങള്‍ ബാക്കി. സ്വപ്നയുടെ പേര് ഒഴിവാക്കി എങ്ങനെ പാസെടുത്തു? യാത്രയ്ക്കിടയിലെ ഓരോ പോയിന്റിലും കര്‍ശന പൊലീസ് പരിശോധനയ്ക്കിടെ, പേരില്ലാത്ത ഒരു സ്ത്രീ കാറിലിരിക്കുന്നതു കണ്ടുപിടിക്കാതെ എങ്ങനെ മുന്നോട്ടു പോകാന്‍ സാധിച്ചു? ഈ ചോദ്യങ്ങളെല്ലാം സ്വപ്നയെ സംബന്ധിച്ചിടത്തോളം ഉത്തരങ്ങള്‍ കൂടിയാണ്. ആ 'ഉന്നതന്‍' വിചാരിക്കാതെ കേരളം കടക്കാന്‍ കഴിയുമോയെന്നു കൂടി സ്വപ്ന ചോദിക്കുമ്പോള്‍ ഉത്തരം പൂര്‍ണമാവുകയാണ്. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലോടെ, ഉന്നത സഹായത്തോടെയാണ് ഇവരും കുടുംബാംഗങ്ങളും സന്ദീപും ബെംഗളൂരുവിലേക്കു കടന്നതെന്ന സംശയം വീണ്ടും ബലപ്പെടുന്നു. അതിനിടെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുന്‍പാകെ ഹാജരാവുകയാണ് സ്വപ്ന. അടുത്തിടെ നടത്തിയ ചില വെളിപ്പെടുത്തലുകളെക്കുറിച്ചും രഹസ്യമൊഴിയെക്കുറിച്ചും ഇഡിക്കു മുന്നില്‍ കൂടുതല്‍ വിശദീകരിക്കാനാണ് സ്വപ്നയുടെ തീരുമാനമെന്നും അറിയുന്നു. ബെംഗളൂരുവിലേക്ക് എങ്ങനെയാണ് സ്വപ്ന കടന്നത്? ആരാണ് സഹായിച്ച ആ ഉന്നതന്‍?

'സന്ദീപ് നായരും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറും കൂടി ചേര്‍ന്നാണ് എന്നെ കേരളത്തില്‍നിന്നു ബെംഗളൂരുവിലേക്കു കടത്തിയത്. എല്ലാവരും ചോദിക്കുന്നതു പക്ഷേ വേറൊരു ചോദ്യമാണ്. എങ്ങനെ കടന്നു? എങ്ങനെ കടക്കാന്‍ പറ്റും? ശിവശങ്കര്‍ വിചാരിക്കാതെ കടക്കാന്‍ പറ്റുമോ? സരിത്തിനെ ആദ്യം അറസ്റ്റു ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്ന നടപടികളുമായി മുന്നോട്ടു പോകൂവെന്നാണ് എന്നോട് ശിവശങ്കര്‍ പറഞ്ഞത്. സന്ദീപ് പറയുന്ന അഭിഭാഷകന്റെ അടുത്തു പോയിട്ട് വേണ്ട കാര്യങ്ങള്‍ എല്ലാം ചെയ്യാനും പറഞ്ഞു.

ബെംഗളൂരു വരെ എത്തി. പക്ഷേ കൊച്ചിയില്‍ വച്ചു തന്നെ മനസ്സിലായിരുന്നു, ഇതില്‍ വേറെ കളികളുണ്ടെന്ന്. സന്ദീപ് എന്നെ ടോര്‍ച്ചര്‍ ചെയ്തു. മുടി പിടിച്ചു വലിക്കുന്നു, അടിക്കുന്നു, എന്നെ ഒരു പാട് ബുദ്ധിമുട്ടിച്ചു, ഇതെല്ലാം ഞാന്‍ എന്‍ഐഎയോടു പറഞ്ഞു. ഒന്നും നടന്നില്ല. പാസൊക്കെ സന്ദീപ് ടോള്‍ ബൂത്തില്‍ നിന്നൊക്കെ എടുപ്പിച്ചു. എങ്ങനെ എടുത്തെന്നു പക്ഷേ അറിയില്ല. എനിക്ക് ബോധവുമില്ല. ഞാന്‍ വണ്ടിയില്‍ തകര്‍ന്നിരിക്കുകയാണ്. പൊലീസ് തടഞ്ഞില്ല, ചോദിച്ചില്ല. പാസില്‍ 4 പേരെ യാത്ര ചെയ്യുന്നുള്ളൂ. അതില്‍ എന്റെ പേരില്ല. സന്ദീപ്, ജയശങ്കര്‍, എന്റെ 2 മക്കളും. ഞാനില്ല. പൊലീസ് നോക്കുന്നില്ല. സന്ദീപ് ഫോണിലൂടെ എന്തൊക്കെയോ ഓപറേറ്റ് ചെയ്യുന്നുണ്ടായിരുന്നു. അതൊരു പ്രധാനപ്പെട്ട കാര്യമാണ്.

റിക്കോര്‍ഡ്‌സില്‍ ഞാനില്ല. ഇതിന്റെ ഏതെങ്കിലും ഒരു പോയിന്റില്‍ അവരെന്നെ തീര്‍ക്കുമെന്നുള്ളത് ഉറപ്പായി. അക്കാര്യം ബെംഗളൂരുവില്‍ എത്താറായപ്പോള്‍ മന!സ്സിലായി. ബെംഗളൂരുവില്‍ ഒരിടത്ത് കുറച്ചുനേരം കാത്തു കിടക്കേണ്ടി വന്നു. അപ്പോള്‍ പാസെടുത്തു ഞാന്‍ നോക്കിയപ്പോഴാണ്, അതില്‍ എന്റെ പേരില്ല. ഞാന്‍ ചോദിച്ചു, എന്താ എന്റെ പേരില്ലാത്തത്..? 'അതാരും അറിയണ്ട' എന്നായിരുന്നു സന്ദീപിന്റെ മറുപടി. പിന്നീടങ്ങോട്ട് മുഴുവന്‍ സമയവും ഉപദ്രവമായിരുന്നു. സന്ദീപ് എന്റെ മക്കളോടു പോലും സംസാരിക്കാന്‍ അനുവദിക്കാറില്ലായിരുന്നു. ശിവശങ്കര്‍ സാര്‍ പറഞ്ഞിട്ടാണെന്നു പറയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SIT-യുടെ നെഞ്ചത്ത് ഹൈക്കോടതിയുടെ താണ്ഡവം കസ്റ്റഡിയിൽ നിലവിളിച്ച് വിജയകുമാർ D മണി-യുടെ അറസ്റ്റ് ഇന്ന്  (58 minutes ago)

MLA-യെ തൊടുന്നോടാ ലേഖജി യെ ചൊറിഞ്ഞ് ഷംസീർ...!ശ്രീലേഖ തൊടുത്ത് വിട്ട ബ്രഹ്മാസ്ത്രം, നിയമസഭയിൽ കത്തുന്നു..!  (1 hour ago)

  ഒ​മാ​നി​ലെ റു​സ്താ​ഖി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

ടോൾ പിരിവ് തുടുങ്ങുന്നു.  (2 hours ago)

പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന്  (2 hours ago)

ഗുണദോഷ സമ്മിശ്രമായ വാരമാണ്. ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്;  (2 hours ago)

ടി20 പരമ്പരയിലെ അവസാന പോരാട്ടം ഇന്ന്...  (2 hours ago)

വാഹനം മൂലം ഗുണാനുഭവങ്ങൾ, ഭക്ഷണ സുഖം എന്നിവ കൈവരും  (3 hours ago)

കടുവ കിണറ്റിൽ വീണു...  (3 hours ago)

ഇന്ന് ശബരിമല നട തുറക്കും...  (3 hours ago)

അ​ഞ്ച് മു​ത​ൽ കൂ​ടു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം  (3 hours ago)

കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറിയും കടുത്തുരുത്തി മണ്ഡലത്തിലെ മുൻ എംഎൽഎയുമായ പി.എം. മാത്യു അന്തരിച്ചു....  (4 hours ago)

മധ്യവയസ്ക്കൻ ഉൾവനത്തിൽ മരിച്ച നിലയിൽ...  (4 hours ago)

ബസ് ഇടിച്ചു കയറി നാല് പേർ മരിച്ചു..  (4 hours ago)

എല്ലാം എല്ലാം അയ്യപ്പന്‍... ശബരിമല സ്വർണക്കൊള്ള കേസ് നിര്‍ണായക ഘട്ടത്തിലേക്ക്, ഉണ്ണികൃഷ്‌ണൻ പോറ്റിക്കുവേണ്ടി പത്‌മകുമാറിനൊപ്പം വിജയകുമാറും ഗൂഢാലോചന നടത്തിയെന്ന് എസ്ഐടി; വിജയകുമാർ റിമാൻ്റിൽ  (4 hours ago)

Malayali Vartha Recommends