Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...


ഇറാൻ മണ്ണിൽ കാലുകുത്തിയാൽ അമേരിക്ക വിവരം അറിയും": കടുത്ത മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി


എയർ കണ്ടീഷനുള്ളിൽ പാമ്പ്.. അഞ്ചോളം പാമ്പുകളെ പിടികൂടി...കൊബേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പ് ആണിത്..ഒന്നര മണിക്കൂർ പരിശ്രമിച്ച് 4 എണ്ണത്തിനെ പിടി കൂടി..


ഒരു ഇന്ത്യൻ കുടുംബത്തിലെ മൂന്ന് പേർ ദുരൂഹ സാഹചര്യങ്ങളിൽ മരിച്ച സംഭവം.. ഭാര്യയും ഭർത്താവും ശരീരത്തിൽ നിരവധി കുത്തേറ്റ നിലയിൽ കൊല്ലപ്പെട്ട നിലയിൽ..രു ഉയരം കൂടിയ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മകൻ

സ്വപ്നയെ തീര്‍ക്കാന്‍ നീക്കം? ഈ സത്യം പുറത്തുവന്നാല്‍ പിണറായി തീര്‍ന്നു; പൊലീസില്‍ വന്‍ കളികള്‍ വ്യാജ രേഖ ചമച്ചതിന് സ്വപ്‌നയ്‌ക്കെതിരെ നടപടിയുണ്ടാകില്ല

22 JUNE 2022 09:17 PM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് സ്‌പെയ്‌സ് പാര്‍ക്കില്‍ ജോലിയില്‍ പ്രവേശിക്കാന്‍ നല്‍കിയ വ്യാജ സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചുള്ള അന്വേഷണം നിലച്ചു. 2020 ജൂലൈയില്‍, സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് മഹാരാഷ്ട്രയിലെ ഡോ.ബാബാ സാഹിബ് അംബേദ്ക്കര്‍ ടെക്‌നോളജിക്കല്‍ സര്‍വകലാശാല സ്ഥിരീകരിച്ചെങ്കിലും, കേസെടുത്ത കന്റോണ്‍മെന്റ് പൊലീസ് വര്‍ഷങ്ങളായി അന്വേഷണം 'തുടരുകയാണ്'. സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് അന്വേഷിച്ചാല്‍ ജോലി നേടാന്‍ സഹായിച്ച ഉന്നതരും കുടുങ്ങുമെന്നതിനാലാണ് അന്വേഷണം എങ്ങുമെത്താത്തത്. അന്വേഷണത്തിനായി മഹാരാഷ്ട്രയിലേക്കു ഉടന്‍ പുറപ്പെടുമെന്ന മറുപടിയാണ് വര്‍ഷങ്ങളായി പൊലീസില്‍നിന്ന് ലഭിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പൂര്‍ണമായ അറിവോടെയാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഐഎഎസ് തന്നെ സ്‌പേസ് പാര്‍ക്കില്‍ നിയോഗിച്ചതെന്നു സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു.

അതേസമയം ട്രിപ്പിള്‍ ലോക്ഡൗണ്‍ സമയത്താണ് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ബെംഗളൂരുവിലേക്കു കടന്നത്. യാത്രയ്ക്കുള്ള പാസില്‍ തന്റെ പേരു പോലും രേഖപ്പെടുത്തിയിരുന്നില്ലെന്നു പറയുന്നു സ്വപ്ന. അപ്പോഴും ചോദ്യങ്ങള്‍ ബാക്കി. സ്വപ്നയുടെ പേര് ഒഴിവാക്കി എങ്ങനെ പാസെടുത്തു? യാത്രയ്ക്കിടയിലെ ഓരോ പോയിന്റിലും കര്‍ശന പൊലീസ് പരിശോധനയ്ക്കിടെ, പേരില്ലാത്ത ഒരു സ്ത്രീ കാറിലിരിക്കുന്നതു കണ്ടുപിടിക്കാതെ എങ്ങനെ മുന്നോട്ടു പോകാന്‍ സാധിച്ചു? ഈ ചോദ്യങ്ങളെല്ലാം സ്വപ്നയെ സംബന്ധിച്ചിടത്തോളം ഉത്തരങ്ങള്‍ കൂടിയാണ്. ആ 'ഉന്നതന്‍' വിചാരിക്കാതെ കേരളം കടക്കാന്‍ കഴിയുമോയെന്നു കൂടി സ്വപ്ന ചോദിക്കുമ്പോള്‍ ഉത്തരം പൂര്‍ണമാവുകയാണ്. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലോടെ, ഉന്നത സഹായത്തോടെയാണ് ഇവരും കുടുംബാംഗങ്ങളും സന്ദീപും ബെംഗളൂരുവിലേക്കു കടന്നതെന്ന സംശയം വീണ്ടും ബലപ്പെടുന്നു. അതിനിടെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുന്‍പാകെ ഹാജരാവുകയാണ് സ്വപ്ന. അടുത്തിടെ നടത്തിയ ചില വെളിപ്പെടുത്തലുകളെക്കുറിച്ചും രഹസ്യമൊഴിയെക്കുറിച്ചും ഇഡിക്കു മുന്നില്‍ കൂടുതല്‍ വിശദീകരിക്കാനാണ് സ്വപ്നയുടെ തീരുമാനമെന്നും അറിയുന്നു. ബെംഗളൂരുവിലേക്ക് എങ്ങനെയാണ് സ്വപ്ന കടന്നത്? ആരാണ് സഹായിച്ച ആ ഉന്നതന്‍?

'സന്ദീപ് നായരും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറും കൂടി ചേര്‍ന്നാണ് എന്നെ കേരളത്തില്‍നിന്നു ബെംഗളൂരുവിലേക്കു കടത്തിയത്. എല്ലാവരും ചോദിക്കുന്നതു പക്ഷേ വേറൊരു ചോദ്യമാണ്. എങ്ങനെ കടന്നു? എങ്ങനെ കടക്കാന്‍ പറ്റും? ശിവശങ്കര്‍ വിചാരിക്കാതെ കടക്കാന്‍ പറ്റുമോ? സരിത്തിനെ ആദ്യം അറസ്റ്റു ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്ന നടപടികളുമായി മുന്നോട്ടു പോകൂവെന്നാണ് എന്നോട് ശിവശങ്കര്‍ പറഞ്ഞത്. സന്ദീപ് പറയുന്ന അഭിഭാഷകന്റെ അടുത്തു പോയിട്ട് വേണ്ട കാര്യങ്ങള്‍ എല്ലാം ചെയ്യാനും പറഞ്ഞു.

ബെംഗളൂരു വരെ എത്തി. പക്ഷേ കൊച്ചിയില്‍ വച്ചു തന്നെ മനസ്സിലായിരുന്നു, ഇതില്‍ വേറെ കളികളുണ്ടെന്ന്. സന്ദീപ് എന്നെ ടോര്‍ച്ചര്‍ ചെയ്തു. മുടി പിടിച്ചു വലിക്കുന്നു, അടിക്കുന്നു, എന്നെ ഒരു പാട് ബുദ്ധിമുട്ടിച്ചു, ഇതെല്ലാം ഞാന്‍ എന്‍ഐഎയോടു പറഞ്ഞു. ഒന്നും നടന്നില്ല. പാസൊക്കെ സന്ദീപ് ടോള്‍ ബൂത്തില്‍ നിന്നൊക്കെ എടുപ്പിച്ചു. എങ്ങനെ എടുത്തെന്നു പക്ഷേ അറിയില്ല. എനിക്ക് ബോധവുമില്ല. ഞാന്‍ വണ്ടിയില്‍ തകര്‍ന്നിരിക്കുകയാണ്. പൊലീസ് തടഞ്ഞില്ല, ചോദിച്ചില്ല. പാസില്‍ 4 പേരെ യാത്ര ചെയ്യുന്നുള്ളൂ. അതില്‍ എന്റെ പേരില്ല. സന്ദീപ്, ജയശങ്കര്‍, എന്റെ 2 മക്കളും. ഞാനില്ല. പൊലീസ് നോക്കുന്നില്ല. സന്ദീപ് ഫോണിലൂടെ എന്തൊക്കെയോ ഓപറേറ്റ് ചെയ്യുന്നുണ്ടായിരുന്നു. അതൊരു പ്രധാനപ്പെട്ട കാര്യമാണ്.

റിക്കോര്‍ഡ്‌സില്‍ ഞാനില്ല. ഇതിന്റെ ഏതെങ്കിലും ഒരു പോയിന്റില്‍ അവരെന്നെ തീര്‍ക്കുമെന്നുള്ളത് ഉറപ്പായി. അക്കാര്യം ബെംഗളൂരുവില്‍ എത്താറായപ്പോള്‍ മന!സ്സിലായി. ബെംഗളൂരുവില്‍ ഒരിടത്ത് കുറച്ചുനേരം കാത്തു കിടക്കേണ്ടി വന്നു. അപ്പോള്‍ പാസെടുത്തു ഞാന്‍ നോക്കിയപ്പോഴാണ്, അതില്‍ എന്റെ പേരില്ല. ഞാന്‍ ചോദിച്ചു, എന്താ എന്റെ പേരില്ലാത്തത്..? 'അതാരും അറിയണ്ട' എന്നായിരുന്നു സന്ദീപിന്റെ മറുപടി. പിന്നീടങ്ങോട്ട് മുഴുവന്‍ സമയവും ഉപദ്രവമായിരുന്നു. സന്ദീപ് എന്റെ മക്കളോടു പോലും സംസാരിക്കാന്‍ അനുവദിക്കാറില്ലായിരുന്നു. ശിവശങ്കര്‍ സാര്‍ പറഞ്ഞിട്ടാണെന്നു പറയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിലെ ചുമരിലെ ആ കുറിപ്പ്: അച്ഛനും അമ്മയ്ക്കും ഒപ്പം ഒരുമിച്ചു കണ്ട സ്വപ്നം യഥാര്‍ത്ഥ്യമാക്കി ശ്രീജ  (4 hours ago)

പമ്പാനദിയുടെ തീരത്ത് കുളിക്കാനെത്തിയ 56കാരി ക്രൂരപീഡനത്തിനിരയായി  (5 hours ago)

നാല് കിലോ കഞ്ചാവുമായി അസാം സ്വദേശി പിടിയില്‍  (5 hours ago)

യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ച സംഭവത്തില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍  (5 hours ago)

കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നവീകരിച്ച കവാടത്തിൽ സ്ഥാപിച്ചിരുന്ന ഗേറ്റ് തകർന്നുവീണു  (6 hours ago)

ഇറാന്‍ വിഷയത്തില്‍ വീണ്ടും നിലപാട് കടുപ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (6 hours ago)

വ്യാജ പരാതിക്കാരി അറസ്റ്റില്‍...മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ജീവനൊടുക്കി  (6 hours ago)

ആദ്യ ശ്രമത്തില്‍ തന്നെ 57-ാം റാങ്ക് ..കൂലിപ്പണിക്കാരനായ അച്ഛന്റെ വിയര്‍പ്പിന് പൊന്നിന്റെ തിളക്കം; വായ്പയടുത്തും ചിട്ടി പിടിച്ചും പഠിപ്പിച്ചു... സ്വപ്‌നം യാഥാര്‍ഥ്യമാക്കി ശ്രീജ  (6 hours ago)

മലയാളിയായ വയോധിക കോയമ്പത്തൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി  (7 hours ago)

ചൂട് വെള്ളത്തിൽ വീണ എലി MAKEUP MAN കൊടുത്ത മുട്ടൻ പണി സുജയ പാർവ്വതിയുടെ ഗതികേട് 10 ലക്ഷം കമ്പനി തിരിച്ച് പിടിക്കും..?  (7 hours ago)

നീയൊക്കെ പെണ്ണുങ്ങളെ കാണാൻ വന്നതല്ലേ..! ശിവന്‍കുട്ടിയുടെ ചെവികുറ്റി കലക്കിയ വീട്ടമ്മ...! ഭീഷണി  (7 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചു; ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹര്‍ജിയില്‍ വീണ്ടും സമയം ആവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍  (7 hours ago)

വയോധികയെ വീട്ടില്‍ കൈകാലുകള്‍ കെട്ടി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി  (7 hours ago)

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഡി.എ നല്‍കുന്ന കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചതായി മന്ത്രി കെ ബി ഗണേഷ് കുമാര്‍  (7 hours ago)

ഇന്ത്യയുടെ സുഖോയ് തകർന്നു പൈലറ്റ് അപ്രത്യക്ഷം...!ഇറാന്റെ ചതി..? ലോകാവസാന മിസൈല്‍' മിനിറ്റ്മാന്‍ III ആണവപോര്‍മുന ഇറക്കി US  (7 hours ago)

Malayali Vartha Recommends