റെയില്‍വേയില്‍ ജോലി വാഗ്ദാനംചെയ്ത് പലരില്‍നിന്നായി ലക്ഷങ്ങള്‍ തട്ടി; വന്‍തട്ടിപ്പ് നടത്തിയത് റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇമെയില്‍ ഉപയോഗിച്ച്, മുഖ്യപ്രതി എടപ്പാള്‍ വട്ടംകുളം കവുപ്ര അശ്വതി വാരിയരെ കോയമ്പത്തൂരില്‍നിന്ന് പിടികൂടി അന്വേഷണസംഘം

ഏവരെയും ഞെട്ടിച്ച് റെയില്‍വേയില്‍ ജോലി വാഗ്ദാനംചെയ്ത് പലരില്‍നിന്നായി ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ മുഖ്യപ്രതി എടപ്പാള്‍ വട്ടംകുളം കവുപ്ര അശ്വതി വാരിയരെ (38) അന്വേഷണസംഘം കോയമ്പത്തൂരില്‍നിന്ന് പിടികൂടിയിരിക്കുകയാണ്. കോയമ്പത്തൂരില്‍നിന്ന് 20 കിലോമീറ്റര്‍ മാറി, വേട്ടപ്പടി എന്ന ഗ്രാമത്തില്‍ തന്റെ രണ്ടു മക്കള്‍ക്കൊപ്പം ഒളിവില്‍ക്കഴിയുകയായിരുന്നു അശ്വതി. എടപ്പാളിലെ വീടിനടുത്തുള്ള സുഹൃത്താണ് കോയമ്പത്തൂരില്‍ ഒളിവില്‍ക്കഴിയാന്‍ സൗകര്യമൊരുക്കിയിരുന്നത്. അശ്വതിക്കൊപ്പം താമസിച്ചിരുന്ന എട്ടും പതിനഞ്ചും വയസ്സുള്ള മക്കളെ എടപ്പാളിലെ വീട്ടിലാക്കിയശേഷമാണ് ഇവരെ മുക്കം സ്റ്റേഷനിലെത്തിച്ചിരുന്നത്.
വഞ്ചനക്കുറ്റത്തിന് കേസെടുത്ത പ്രതിയെ വെള്ളിയാഴ്ച രാവിലെ താമരശ്ശേരി മജിസ്‌ട്രേറ്റുമുമ്പാകെ ഹാജരാക്കുന്നതാണ്. കേസിലെ മറ്റു പ്രതികളായ കാരശ്ശേരി വല്ലത്തായ്പ്പാറ മണ്ണാറക്കണ്ടി ഷിജു (39), സഹോദരന്‍ ഷിജിന്‍ (32), എടപ്പാള്‍ വട്ടക്കുളം മണ്ടകപറമ്പില്‍ ബാബുമോന്‍ (39) എന്നിവരെ കഴിഞ്ഞദിവസം അന്വേഷണസംഘം പിടികൂടിയിരുന്നു. നിലവിൽ ഇവര്‍ റിമാന്‍ഡിലാണ്.
അതോടൊപ്പം തന്നെ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇമെയില്‍ ഉപയോഗിച്ചായിരുന്നു വന്‍തട്ടിപ്പ്. ചിലര്‍ക്ക് സതേണ്‍ റെയില്‍വേ ചെയര്‍മാന്റെപേരില്‍ വ്യാജ നിയമന ഉത്തരവും നല്‍കുകയുണ്ടായി. സ്വകാര്യകമ്പനിയിലെ ജീവനക്കാരനായിരുന്ന ഭര്‍ത്താവിനൊപ്പം തന്നെ ചെന്നൈയിലായിരുന്നു അശ്വതി താമസിച്ചിരുന്നത്. ചെന്നൈയിലെ കോച്ച് ഫാക്ടറിക്ക് സമീപമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഇവിടെനിന്നാണ് റെയില്‍വേയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അശ്വതി മനസ്സിലാക്കിയതെന്ന് പോലീസ് ചൂണ്ടിക്കാണിച്ചു. ഭര്‍ത്താവ് ആത്മഹത്യചെയ്തതോടെ അശ്വതിയും മക്കളും നാട്ടിലേക്ക് തിരിക്കുകയുണ്ടായി.
കൂടാതെ കേസിലെ മൂന്നാം പ്രതിയായ ബാബുമോനും അശ്വതിയും സഹപാഠികളായിരുന്നു. ബാബുമോനിലൂടെയാണ് അശ്വതി രണ്ടാം പ്രതിയായ ഷിജുവിനെ പരിചയപ്പെടുന്നത്. അശ്വതിയും ഷിജുവും ചേര്‍ന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത് റെയില്‍വേയില്‍ ജോലി വാഗ്ദാനംചെയ്ത് ആദ്യകാലത്ത് നാല്‍പ്പതിനായിരം രൂപയാണ് വാങ്ങിയിരുന്നത് തന്നെ.
ഇങ്ങനെ ശൃംഖല വിപുലീകരിക്കപ്പെട്ടതോടെ നാലുലക്ഷം രൂപവരെ വാങ്ങിയിട്ടുണ്ടെന്നാണ് സൂചന എന്നത്. തൃശ്ശൂരില്‍ തൃപ്രയാര്‍ സ്വദേശി രാജേഷിന്റെ നേതൃത്വത്തില്‍ സമാനമായരീതിയില്‍ തട്ടിപ്പ് നടത്തിയതായി സൂചനയുമുണ്ട്. മുക്കം ഇന്‍സ്‌പെക്ടര്‍ കെ. പ്രജീഷ്, എസ്.ഐ. അനില്‍കുമാര്‍, സി.പി.ഒ.മാരായ റഷീദ്, ജയന്തി, റീജ, ബിജു എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha























