പി.സിയുടെ പുത്രന് മിണ്ടാട്ടം മുട്ടി, ഹെല്‍മറ്റില്ലാതെ സ്കൂട്ടറോടിച്ച സജി ചെറിയാനെ ചോദ്യം ചെയ്ത് ഷോൺ ജോർജ്, ചിത്രങ്ങൾ പുറത്തതുവിട്ട് ഷോണിനെതിരെ കമന്‍റ് ബോക്സിൽ പൊങ്കാലിയിട്ട് ഇടത് അനുകൂലികള്‍, 'എണ്ണം എത്രവരെ കൂടും എന്ന് കണ്ടറിയാം ഷോണേട്ടാ, എല്ലാം കൂടി എണ്ണി തിട്ടപ്പെടുത്തിയിട്ടു കോടതിയിൽ പോകുമ്പോൾ ഒരുമിച്ചങ് അടച്ചേക്ക്','തുടങ്ങി കമന്റുകളുടെ മലപ്പടക്കം

ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചതിന്റെ പേരിൽ ചെങ്ങന്നൂര്‍ എംഎല്‍എ കൂടിയായ സജി ചെറിയാന്‍ കഴിഞ്ഞ ദിവസമാണ് മന്ത്രിസ്ഥാനം രാജിവച്ചത്. ഇതിന് ശേഷം തിരുവനന്തപുരത്തെ ഔദ്യോഗിക വസതി ഒഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇപ്പോളിതാ കൊഴുവല്ലൂരിലെ വീട്ടിലെത്തിയ സജി ചെറിയാൻ ഹെല്‍മറ്റില്ലാതെ സ്കൂട്ടറോടിച്ചത് ചോദ്യം ചെയ്ത് മുൻ പൂഞ്ഞാർ എംഎൽഎ പി.സി.ജോർജിന്റെ മകനും ജില്ലാ പഞ്ചായത്തംഗവുമായ ഷോൺ ജോർജ് രംഗത്തെത്തിയിരിക്കുകയാണ്.
സ്കൂട്ടറിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്ന സജി ചെറിയാന്‍റെ ചിത്രം ചൂണ്ടിക്കാട്ടിയാണ് ഷോണിന്‍റെ വിമര്‍ശനം. ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചതിന് പിഴയടക്കണമെന്നും അല്ലെങ്കില്‍ കോടതിയില്‍ കാണാണെന്നും ഷോണ്‍ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.
ഷോണിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ആണ്;
'ഹെൽമെറ്റ് എവിടെ സഖാവേ,മോട്ടോര്‍ വെഹിക്കിള്‍ ആക്ട് സെക്ഷന്‍ 194 ഡി പ്രകാരം 500 രൂപ പെറ്റി അടച്ചേ മതിയാകൂ. അല്ലെങ്കിൽ, ശേഷം കോടതിയിൽ'. എന്നാല്‍ ഇതിന് മറുപടിയുമായി ഇടത് അനുകൂലികള്‍ ഷോണിനെതിരെ കമന്‍റ് ബോക്സിൽ പൊങ്കാലിയിട്ടു തുടങ്ങി. ഹെല്‍മറ്റ് ഇല്ലാതെ ഷോണ്‍ ജോര്‍ജ് സ്കൂട്ടറില്‍ യാത്ര ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്ത്, ഇതിന് എന്ത് ചെയ്യുമെന്നാണ് ഇടത് അണികളുടെ മറു ചോദ്യം ഉന്നയിച്ചിരിക്കുന്നത്.
കമന്റുകളുടെ പ്രളയമാണ് വന്നുകൊണ്ടിരിക്കുന്നത്. ഷോൺ ജോർജ് ഹെൽമറ്റിടാതെ ഒറ്റക്കും പിന്നിൽ ആളെ ഇരുത്തിയും സ്കൂട്ടറിൽ പോകുന്ന നിരവധി ചിത്രങ്ങളാണ് താഴെ നിമിഷങ്ങൾക്കകം നിറഞ്ഞത്.'
എണ്ണം എത്രവരെ കൂടും എന്ന് കണ്ടറിയാം ഷോണേട്ടാ, എല്ലാം കൂടി എണ്ണി തിട്ടപ്പെടുത്തിയിട്ടു കോടതിയിൽ പോകുമ്പോൾ ഒരുമിച്ചങ് അടച്ചേക്ക്','കോടതിയിൽ പോകുമ്പോൾ ദേ ഇതിനും കൂടി ഒര് പെറ്റി അടച്ചേക്ക് കേട്ടോ.. ആദ്യം സ്വന്തം തെറ്റ് കാണാൻ ശ്രമിക്ക്, എന്നിട്ടാവാം മറ്റുള്ളവരുടേത്'
'സാധാരണക്കാരൻ ബൈക്കിന്റെ പുറകിൽ ഹെൽമെറ്റ് ഇല്ലാതെ പോയാൽ വീട്ടിൽ സമൻസ് വരുന്ന കാലത്ത് മുൻ മന്ത്രിയ്ക്ക് എന്തുമാവാം. ഇവർക്ക് 150 km സ്പീഡിൽ പോവാം, സീറ്റ് ബെൽറ്റ് വേണ്ട, ഹെൽമെറ്റ് വേണ്ട. സാധാരണക്കാരൻ പാലിക്കുന്ന ഒരു നിയവും ഇവർ പാലിക്കുന്നില്ല. ഇതിനെതിരെ ശക്തമായ നിയമ നടപടികൾ കോടതികൾ സ്വീകരിക്കണം. ഈ ചിത്രം തെളിവായി എടുത്തു കൊണ്ട് കോടതി സ്വമേധയ കേസ് എടുക്കണം. ജനങ്ങൾക്ക് മാതൃക ആവേണ്ട ഇവർ ഇങ്ങനെ കാണിക്കുന്നതിനെതിരെ കേസ് രജിസ്റ്റർ സർക്കാർ ഖജനാവിലേക്ക് നിശ്ചിത തുക ഫെൻ അടയ്ക്കണം'എന്ന് തുടങ്ങി കമന്റുകളുടെ ഒരു മലപ്പടക്കം തന്നെയാണ് ഷോൺ ജോർജിന്റെ പോസ്റ്റിന് താഴെ എത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha























